തമിഴ് സിനിമകളില്‍ ഇനി മഴ കുറയും; ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ നിര്‍ണായക തീരുമാനവുമായി സംവിധായകര്‍

കടുത്ത വരള്‍ച്ചയുടെ പിടിയില്‍ നട്ടംതിരിയുകയാണ് തമിഴ്‌നാട്. ചെന്നെ ഉള്‍പ്പടെ തമിഴ്‌നാടിന്റെ പല പ്രദേശങ്ങളിലും കടുത്ത ജലക്ഷാമത്തെയാണ് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ജലസംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ തയ്യാറെടുക്കുകയാണ് തമിഴ് സിനിമാലോകം. സിനിമയില്‍ മഴ രംഗങ്ങള്‍ കുറയ്ക്കാനാണ് സംവിധായകരുടെ തീരുമാനം.

സിനിമകളിലെ മഴ രംഗങ്ങള്‍ ഒഴിവാക്കുകയോ അല്ലെങ്കില്‍ ഷവര്‍ ടെക്‌നിക്കുകള്‍ ഉപയോഗിച്ച് മിതമായ വെള്ളം മാത്രം ഉപയോഗിച്ച് രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുകയോ ചെയ്യാന്‍ സംവിധായകരുടെ കൂട്ടായ്മ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടു. മഴ ഒരു സിനിമയില്‍ ഒഴിച്ചുകൂടാനാവാത്തതാണെങ്കില്‍, ഒരു കെട്ടിടം മുഴുവന്‍ മഴ നനയുന്നത് കാണിക്കുന്നതിനുപകരം, ഒരു ജാലകത്തിലൂടെയുള്ള മഴയുടെ കാഴ്ച സൃഷ്ടിക്കാവുന്നതാണ്. അതിന് ഒരു ബക്കറ്റ് വെള്ളം മാത്രമേ ആവശ്യമുള്ളൂവെന്ന് ബ്ലൂ ഓഷ്യന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ അക്കാദമിയുടെ ഡയറക്ടര്‍ കൂടിയായ ധനഞ്ജയന്‍ പറഞ്ഞു.

കടുത്ത മഴയില്‍ സൂപ്പര്‍ നായകന്റെ കിടിലന്‍ മാസ്സ് ഇന്‍ട്രോ സീനുകളും അതുപോലെ വമ്പന്‍ സംഘട്ടന രംഗങ്ങളും ആസ്വദിക്കുന്ന തമിഴ് സിനിമ പ്രേമികള്‍ക്ക് വലിയ നിരാശ നല്‍കുന്നതാണ് ഒരു തീരുമാനം എങ്കിലും, ജലമില്ലാതെ ജനങ്ങള്‍ വലയുമ്പോള്‍ സിനിമക്ക് വേണ്ടി ജലം പാഴാക്കുന്നത് ശരിയല്ല എന്ന തമിഴ് സിനിമാ പ്രവര്‍ത്തകരുടെ തീരുമാനം അഭിനന്തനാര്‍ഹമാണ്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു