അല്‍ഫോണ്‍സ് പുത്രന്‍ തമിഴിലേക്ക്, ഒരുക്കുന്നത് റൊമാന്റിക് ചിത്രം; കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ച് നിര്‍മ്മാതാവ്

‘പ്രേമം’ സിനിമയിലൂടെ മലയാള – തമിഴ് സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനാണ് അല്‍ഫോണ്‍സ് പുത്രന്‍. ഇപ്പോഴിതാ അല്‍ഫോണ്‍സിന്റെ സംവിധാനത്തില്‍ ഒരു തമിഴ് ചിത്രം ഒരുങ്ങുന്നതായി അറിയിച്ചിരിക്കുകയാണ് നിര്‍മ്മാതാവ് രാഹുല്‍.

ഇനി ഒരു പ്രണയ ചിത്രമാണ് വരാനിരിക്കുന്നത് എന്നും ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്നും നിര്‍മ്മാതാവ് പറഞ്ഞു. അല്‍ഫോണ്‍സും നിര്‍മ്മാതാക്കളുമൊത്തുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

‘അല്‍ഫോണ്‍സുമായുള്ള ഒരു റൊമാന്റിക് ചിത്രം ഒരുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഞങ്ങള്‍ ഇപ്പോള്‍ കാസ്റ്റിംഗ് ഘട്ടത്തിലാണ്, 10-12 ദിവസത്തിനുള്ളില്‍ അഭിനേതാക്കളെ പ്രഖ്യാപിക്കും. പാന്‍-ഇന്ത്യന്‍ അഭിനേതാക്കളെ തിരഞ്ഞെടുക്കാനും അല്‍ഫോണ്‍സ് പദ്ധതിയിടുന്നുണ്ട്. അതുവഴി ഈ പ്രോജക്റ്റിന് വ്യവസായങ്ങളിലുടനീളം സഞ്ചരിക്കാനാകും.’ ഇ ടൈംസുമായുള്ള അഭിമുഖത്തില്‍ രാഹുല്‍ പ്രതികരിച്ചു.

ഏപ്രില്‍ അവസാനത്തോടെ ചിത്രം ആരംഭിക്കാനാണ് സംവിധായകന്‍ തീരുമാനിച്ചിരിക്കുന്നത് എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഗോള്‍ഡിന് ശേഷം അല്‍ഫോണ്‍സിന്റെ അടുത്ത ചിത്രമായി ഇതെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Latest Stories

വീണ ജോര്‍ജിന് ദേഹാസ്വാസ്ഥ്യം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

സംസ്ഥാനത്ത് കാക്കളില്‍ വരെ പക്ഷിപ്പനി; നിയന്ത്രിക്കാന്‍ കഴിയാത്ത വിധം; കേന്ദ്ര സഹായം ആവശ്യമെന്ന് ജെ ചിഞ്ചുറാണി

അംഗീകരിക്കേണ്ട സന്ദര്‍ഭത്തില്‍ അതും വിമര്‍ശിക്കേണ്ട സന്ദര്‍ഭത്തില്‍ അതും ചെയ്യുന്നു; എം സ്വരാജിനെ വിമര്‍ശിച്ച് മീഡിയ വണ്‍ എഡിറ്റര്‍

IND VS ENG: പൂ പറിക്കുന്ന ലാഘവത്തിൽ ക്യാപ്റ്റൻ ​ഗിൽ, കുതിപ്പ് ഇരട്ട ശതകം താണ്ടി, ഇന്ത്യ മികച്ച സ്കോറിലേക്ക്

എല്ലാം മന്ത്രിമാര്‍ പറഞ്ഞു, തനിക്ക് ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി; വീഴ്ച സമ്മതിക്കാതെ ആരോഗ്യമന്ത്രി

മികച്ച കവർ ഡ്രൈവ് കളിക്കുന്ന കളിക്കാരുടെ പട്ടിക: ഗവാസ്കറിന്റെ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് പ്രേമികൾക്ക് കൗതുകം

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സച്ചിനോ കോഹ്‌ലിയോ അല്ല!!, താൻ കണ്ടവരിലും നേരി‌ട്ടവരിലും വെച്ച് ഏറ്റവും മികച്ച കളിക്കാരെ തിരഞ്ഞെടുത്ത് കുക്ക്

ദീപിക പദുകോണിന് ഹോളിവുഡ് വാക്ക് ഓഫ് ഫെയിം ബഹുമതി, ചരിത്ര നേട്ടത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം

ജയശങ്കറിന് പകരക്കാരനായി മോദി തരൂരിനെ തിരഞ്ഞെടുക്കുമോ?