മോളിവുഡിനും എന്റെ മേലെ താത്പര്യമില്ലെന്നാണ് തോന്നിയിട്ടുള്ളത്: കാളിദാസ് ജയറാം

മലയാളത്തില്‍ ഇതുവരെ പ്രേക്ഷകര്‍ക്ക് ഇഷ്ടം തോന്നുന്ന ഒരു സിനിമ ചെയ്യാന്‍ സാധിച്ചിട്ടില്ലെന്ന് കാളിദാസ് ജയറാം. പ്രേക്ഷകര്‍ക്ക് ഏതെങ്കിലും വഴിയില്‍ ഒരു കണക്ഷന്‍ തോന്നണം. ഇല്ലെങ്കില്‍ അവര്‍ക്ക് നിങ്ങള്‍ ചെയ്യുന്നത് ഇഷ്ടപ്പെടണമെന്നില്ല.

ഭാഗികമായി ഇത് എന്റെ പ്രശ്നം തന്നെയാണ്. ഇന്‍ഡസ്ട്രിക്കും എന്റെ മേലെ താല്‍പര്യമില്ലാത്ത് പോലെയാണ് തോന്നിയിട്ടുള്ളത്. എന്നാല്‍ എനിക്ക് അവിടെ നിന്നും ഒരുപാട് അവസരങ്ങള്‍ വന്നിട്ടുണ്ട്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ കാളിദാസ് പറഞ്ഞു.

മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന്റെ റിലീസ് ദിനത്തില്‍ റിവ്യൂസിന് വന്ന കമന്റ്സ് നോക്കിയിരുന്നു. അതില്‍ ഒരുപാട് പെയ്ഡ് കമന്റ്സ് ഉണ്ടായിരുന്നു. ഒരേ കമന്റ്സ് പലയിടത്തായി കണ്ടു. ഇതുപോലെയുള്ള ചെറിയ കാര്യങ്ങള്‍ എന്നില്‍ ഒരുപാട് സംശങ്ങള്‍ ഉണ്ടാക്കി,’ കാളിദാസ് പറഞ്ഞു.

കാളിദാസ് ജയറാമിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് തമിഴ് ചിത്രമായ നച്ചത്തിരം നഗര്‍കിരത് ആണ്. പാ രഞ്ജിത്ത് ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തത്. നിരൂപക പ്രശംസ നേടിയ ചിത്രത്തില്‍ നായികയായത് ദുഷറ വിജയന്‍ ആണ്. കലൈയരശന്‍, ഹരി കൃഷ്ണന്‍, സുബത്ര റോബര്‍ട്ട്, ഷബീര്‍ കല്ലറയ്ക്കല്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തി.

Latest Stories

അബ്ബാസ് അരാഗ്ചി പുടിനുമായി കൂടിക്കാഴ്ച നടത്തും; അമേരിക്കന്‍ ആക്രമണം നിര്‍വ്യാപന കരാറിനെ ബാധിക്കുമെന്ന് ഇറാന്‍

സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ ആക്രമണം; നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി

ചുള്ളിക്കമ്പ് പോലെയിരിക്കുന്നുവെന്നും നായകന് എങ്ങനെ പ്രണയം തോന്നി എന്നൊക്കെയുള്ള കമന്റുകൾ വന്നു; ഇവിടുത്തെ ബ്യൂട്ടി സ്റ്റാന്റേർഡ് കുറച്ച് വ്യത്യസ്തമാണ് : ബനിത സന്ധു

സംഘപരിവാർ തിട്ടൂരത്തിന്റെ ഇരയാണ് JSK; സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാത്ത നടപടി തികഞ്ഞ ഫാസിസം

ശൂന്യമായ ആകാശ പാത, പശ്ചിമേഷ്യന്‍ വ്യോമപാത ഒഴിവാക്കി വിമാന കമ്പനികള്‍; യുഎസ് കൂടി ഇറങ്ങിയതോടെ കടുത്ത നഷ്ടത്തിലും വാണിജ്യവിമാനങ്ങള്‍ പൂര്‍ണമായും മറ്റ് പാതകളിലേക്ക്

അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇസ്രായേലില്‍ തിരിച്ചടി; ജറൂസലേമും ടെല്‍ അവീവും ഉള്‍പ്പെടെ പത്തിടങ്ങളില്‍ ഇറാന്‍ ആക്രമണം

‘താരങ്ങളെ അപമാനിക്കുന്ന നിലപാട്’; അമ്മ ഓഫീസിന് മുന്നിൽ റീത്ത് വെച്ച സംഭവത്തിൽ പ്രതികരിച്ച് ജയൻ ചേർത്തല

മോദിയും കൂട്ടാളികളും നടത്തിയ തട്ടിപ്പില്‍ പിഎന്‍ബിക്കുണ്ടായ നഷ്ടം പരിഹരിക്കും; 40.83 കോടിയുടെ സ്വത്തും 19.50 കോടിയുടെ ഫ്‌ളാറ്റും പഞ്ചാബ് നാഷണല്‍ ബാങ്കിന് വിട്ടു നല്‍കണമെന്ന് കോടതി

ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റ ഈ പുസ്തകം തീര്‍ച്ചയായും വായിക്കപ്പെടേണ്ടത്; മൂല്യം നിര്‍ണ്ണയിക്കേണ്ടത് വായനക്കാര്‍; അഖിലിനെ പിന്തുണച്ചു വിമര്‍ശനങ്ങള്‍ തള്ളിയും ശ്രീകുമാരന്‍ തമ്പി

ചുരുളിയുടെ തെറിയില്ലാത്തൊരു പതിപ്പ് ഡബ്ബ് ചെയ്തിരുന്നു, അഭിനയിച്ചതിന് പൈസയൊന്നും കിട്ടിയിട്ടില്ല: ജോജു ജോർജ്