‘ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങിയാൽ അധിക മാർക്ക്’; ജെഎൻയു പ്രഫസർക്കെതിരെ വിദ്യാർഥികളുടെ പരാതി
ജവഹർലാൽ നെഹ്റു സർവകലാശാലയിലെ പ്രഫസർക്കെതിരെ ഗുരുതര ലൈംഗികാതിക്രമ ആരോപണങ്ങളുമായി വിദ്യാർഥികൾ. 11ഓളം വിദ്യാർഥികൾ സർവകലാശാല അധികൃതർക്ക് പരാതി നൽകിയതായാണ് വിവരം. പരീക്ഷകളിൽ അധിക മാർക്ക് ലഭിക്കുന്നതിനായി പ്രഫസറുടെ ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങാൻ ആവശ്യപ്പെട്ടെന്നാണ് പരാതിയിലെ ആരോപണം. സീനിയർ വിദ്യാർഥികൾ ഉൾപ്പെടെ സമാന അനുഭവങ്ങൾ പങ്കുവെച്ചതായും റിപ്പോർട്ടുകളുണ്ട്.
സംഭവത്തിൽ സർവകലാശാലയുടെ ആഭ്യന്തര പരാതി പരിഹാര സമിതി അന്വേഷണം ആരംഭിച്ചു. പരാതിക്കാരായ വിദ്യാർഥികളോട് സമിതിക്ക് മുന്നിൽ ഹാജരായി മൊഴി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനാൽ സംഭവത്തിൽ ഔദ്യോഗിക പ്രതികരണം നടത്താൻ സമിതി തയ്യാറായിട്ടില്ല.
മേയ് ആദ്യം നടന്ന വൈവ പരീക്ഷകൾക്ക് പിന്നാലെയാണ് പരാതികൾ പുറത്തുവന്നത്. ഒരു വിദ്യാർഥിനി തന്റെ അനുഭവം വിദ്യാർഥികൾ മാത്രമുള്ള വാട്സ്ആപ് ഗ്രൂപ്പിൽ പങ്കുവെച്ചതോടെയാണ് മറ്റ് വിദ്യാർഥികളും സമാന ആരോപണങ്ങളുമായി രംഗത്തെത്തിയത്. വൈവയ്ക്കിടെ പ്രഫസർ ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തിയെന്നും തന്റെ താൽപര്യങ്ങൾക്ക് വഴങ്ങുന്ന വിദ്യാർഥികൾക്ക് കൂടുതൽ മാർക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്തെന്നും പരാതിക്കാർ ആരോപിച്ചു.
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന
തുടർച്ചയായി ട്രാഫിക് നിയമങ്ങൾ ലംഘിച്ചാൽ ലൈസൻസും ആർസിയും സസ്പെൻഡ് ചെയ്യും: നിതിൻ ഗഡ്കരി