വടകര എംഡിഎംഎ കേസ്: രണ്ട് അധ്യാപികമാർക്കും യുവാവിനും ജാമ്യമില്ല; പ്രതികൾ ജയിലിൽ തന്നെ തുടരും
വടകരയിലെ എംഡിഎംഎ കേസിൽ രണ്ട് അധ്യാപികമാർക്കും യുവാവിനും ജാമ്യമില്ല. ബിആർസി അധ്യാപികരമായ മൂന്നാംപ്രതി കാവ്യ, നാലാംപ്രതി ആവള സ്വദേശി നീഷ്മ എന്നിവരുടെയും കേസിലെ അഞ്ചാംപ്രതി ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസിന്റെയും ജാമ്യാപേക്ഷയാണ് വടകര എൻഡിപിഎസ് കോടതി തള്ളിയത്.
കേസിലെ രണ്ടാംപ്രതിയും അധ്യാപികയുമായ കീർത്തനയ്ക്ക് നേരത്തേ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനു പിന്നാലെ സെപ്റ്റംബർ എട്ടിന് കീർത്തന ജയിൽ മോചിതയായിരുന്നു. വടകര എംഡിഎംഎ വിൽപ്പന, സാമ്പത്തിക ഇടപാട് കേസിൽ വയനാട് സ്വദേശിയായ ഷിന്റോയാണ് മുഖ്യപ്രതിയെന്നാണ് പൊലീസ് പറയുന്നത്. അതേസമയം ഷിന്റോയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.
സെപ്റ്റംബർ ഏഴിന് കേസിലെ അഞ്ചാംപ്രതിയായ ജിജിൽ കുര്യാക്കോസിനെ കോടതി രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ആറുമാസത്തിനിടെ ഏകദേശം ഒരു കോടിയിലേറെ രൂപയാണ് ജിജിലിന്റെ അക്കൗണ്ടിലേക്ക് എത്തിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അധ്യാപികമാരായ കീർത്തനയും കാവ്യയും നീഷ്മയും ജിജിലിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചിരുന്നു. തുടർന്ന് ഇയാളുടെ അക്കൗണ്ടിൽനിന്ന് വയനാട് സ്വദേശിയായ ഷിന്റോയുടെ അക്കൗണ്ടിലേക്കാണ് പണം പോയതെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
സംസ്ഥാനത്ത് ആശ്വാസമായി മഴ എത്തുന്നു; തിങ്കളാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
‘കൂട്ടിലടച്ച തത്തയാണ് ഇഡി, മികച്ച കഥാസാഹിത്യത്തിനുള്ള അവാർഡ് ഇഡിക്ക് നൽകണം; പിണറായിക്കുള്ള പിന്തുണ തുടരും’: എം. എ. ബേബി