ട്രംപ് ഫുഡ് ട്രക്കില്‍ ഒളിച്ചു ജെറ്റ് വിമാനത്തില്‍ കയറി അമേരിക്കയിലേക്ക് ഓടി; ഇറാന്റെ ഭീഷണിയില്‍ പേടിച്ച് തുര്‍ക്കിയില്‍ നിന്ന് ട്രംപ് ഓടിയ ‘റൂട്ട് മാപ്പ്’
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പം യാത്ര ചെയ്ത മാധ്യമപ്രവര്‍ത്തകരേയും ഉദ്യോഗസ്ഥരേയും ഞെട്ടിച്ച് കഴിഞ്ഞ മാസം തുര്‍ക്കിയില്‍ നിന്ന് അമേരിക്കയിലേക്ക് കടന്നുകളഞ്ഞതെങ്ങനെയെന്ന വിവരം പുറത്തുവന്നിരിക്കുകയാണ്. ഇറാനില്‍ നിന്നുണ്ടായ ഭീഷണിയെ തുടര്‍ന്ന് രഹസ്യമായി നാറ്റോ സമ്മേളന വേദിയില്‍ നിന്ന് ട്രംപ് മുങ്ങുകയായിരുന്നു. ഫുഡ് ട്രക്കില്‍ ഒളിച്ച് പഴയ ഒരു മിലിട്ടറി ജെറ്റിലാണ് ട്രംപ് തുര്‍ക്കി വിട്ടത്.
‘എയര്‍ ഫോഴ്സ് വണ്‍’ വിമാനത്തിലാണ് പ്രസിഡന്റെ യാത്ര ചെയ്യുന്നതെന്ന് വൈറ്റ് ഹൗസ് അറിയിച്ചിട്ടും ഇറാനില്‍ നിന്നുള്ള ഭീഷണിയെത്തുടര്‍ന്നാണ് പ്രസിഡന്റിന്റെ യാത്ര മറ്റൊരു പഴയ മിലിട്ടറി ജെറ്റിലേക്ക് മാറ്റിയത്. കഴിഞ്ഞ മാസം തുര്‍ക്കിയില്‍ നിന്ന് ട്രംപ് രഹസ്യമായി മറ്റൊരു സൈനിക വിമാനത്തിലാണ് യാത്ര ചെയ്തതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നാറ്റോ ഉച്ചകോടിക്കായി ഖത്തര്‍ സമ്മാനിച്ച പുതുതായി നവീകരിച്ച ജെറ്റ് വിമാനത്തിലാണ് ട്രംപ് തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിലെത്തിയത്. എന്നാല്‍ അവിടെനിന്ന് മടങ്ങുമ്പോള്‍ അതേ നവീകരിച്ച ജെറ്റിലാണെന്ന് തെറ്റിദ്ധരിപ്പിച്ച് പഴയൊരു ‘എയര്‍ ഫോഴ്സ് വണ്‍’ വിമാനത്തിലാണ് ട്രംപ് അമേരിക്കയിലേക്ക് തിരിച്ചത്. പുതിയ വിമാനത്തിന്റെ സുരക്ഷയെക്കുറിച്ചു വരെ ചോദ്യങ്ങള്‍ ഉയരാന്‍ ഈ നടപടി കാരണമായി. നാറ്റോ സമ്മേളനത്തിലേക്കുള്ള യാത്രയായിരുന്നു ആ പുതിയ വിമാനത്തിന്റെ ആദ്യ അന്താരാഷ്ട്ര യാത്ര. തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന ഇറാനുമായുള്ള ശത്രുത രൂക്ഷമായ സാഹചര്യത്തിലായിരുന്നു ഈ യാത്ര എന്നതും പ്രത്യേകതയായിരുന്നു.
തങ്ങള്‍ പ്രസിഡന്റിനോടൊപ്പം തന്നെയാണു യാത്ര ചെയ്യുന്നതെന്ന് മാധ്യമപ്രവര്‍ത്തകരും ജീവനക്കാരും കരുതിയിരിക്കെയാണ് ട്രംപിനെ ഒരു എയര്‍പോര്‍ട്ട് കേറ്ററിംഗ് ട്രക്ക് വഴി മറ്റൊരു ചെറിയ ജെറ്റിലേക്ക് മാറ്റിയത്. അങ്കാറയില്‍ ക്യാമറകള്‍ക്ക് മുന്നില്‍ വെച്ച് പുതിയ ‘എയര്‍ ഫോഴ്സ് വണ്‍’ വിമാനത്തില്‍ കയറിയ ട്രംപിനെ, ഒരു എയര്‍പോര്‍ട്ട് കാറ്ററിംഗ് ട്രക്ക് വഴി രഹസ്യമായി ‘എയര്‍ ഫോഴ്സ് സി-32എ’ (Air Force C-32A) എന്ന ചെറിയൊരു വിമാനത്തിലേക്ക് മാറ്റിയതായി ‘വാഷിംഗ്ടണ്‍ പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്തു. ഈ ദൗത്യത്തെക്കുറിച്ച് അറിവുള്ള ഒരു യുഎസ് ഉദ്യോഗസ്ഥനെയും പ്രസിഡന്റിന്റെ യാത്രാക്രമങ്ങളെക്കുറിച്ച് അറിവുള്ള മറ്റൊരു വ്യക്തിയെയുമാണ് ഇതിനായി പത്രം ഉദ്ധരിച്ചത്.
C-32A വിമാനം ബ്രിട്ടനിലേക്ക് പറന്ന് രാത്രി 10:20-ഓടെ അവിടെയെത്തി. തൊട്ടുപിന്നാലെ ‘എയര്‍ ഫോഴ്സ് വണ്‍’ വിമാനവും മാധ്യമസംഘവും അവിടെ എത്തിച്ചേര്‍ന്നതായി ‘വാഷിംഗ്ടണ്‍ പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്തു. അങ്കാറയില്‍ നിന്ന് ബ്രിട്ടനിലെ ആര്‍എഎഫ് മില്‍ഡന്‍ഹാളിലേക്ക് യാത്ര ചെയ്യാന്‍ ‘പഴയ കാലത്തിന്റെ ഓര്‍മ്മയ്ക്കായി’ ഇളം നീല നിറത്തിലുള്ള പഴയ ‘എയര്‍ ഫോഴ്സ് വണ്‍’ വിമാനം ഉപയോഗിക്കുമെന്ന് ട്രംപ് ‘ട്രൂത്ത് സോഷ്യലില്‍’ പിന്നീട് വ്യക്തമാക്കിയിരുന്നു. പുതിയ വിമാനം അതേ താവളത്തില്‍ നിര്‍ത്തുകയും, അവിടെ വിന്യസിച്ചിരിക്കുന്ന യുഎസ് സൈനികര്‍ക്ക് വിമാനം നേരിട്ട് കാണാനും പരിശോധിക്കാനും അവസരമൊരുക്കുകയും ചെയ്യുമെന്നായിരുന്നു വിശദീകരണം.
മൂന്നാമതൊരു വിമാനത്തില്‍ നടത്തിയ രഹസ്യയാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതിനെക്കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോള്‍, വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്റ്റീവ് ച്യൂങ് നല്കിയ മറുപടി, ഖത്തര്‍ സംഭാവന ചെയ്ത ജെറ്റ് വിമാനത്തില്‍ പ്രസിഡന്റിന്റെയും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഉന്നതതല സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നതായിരുന്നു.
‘പ്രസിഡന്റ് അടുത്തിടെ പറഞ്ഞതുപോലെ, അമേരിക്കയുടെ നിരവധി ശത്രുക്കള്‍ അദ്ദേഹത്തെ ലക്ഷ്യമിടുന്നുണ്ട്; ഇത്തരം ഭീഷണികളെ നേരിടാന്‍ ഞങ്ങളുടെ കൈവശമുള്ള എല്ലാ മാര്‍ഗ്ഗങ്ങളും ഞങ്ങള്‍ ഉപയോഗിക്കുന്നു,’ ച്യൂങ് പറഞ്ഞു. ‘വാഷിംഗ്ടണ്‍ പോസ്റ്റി’നും ഇതേ പ്രസ്താവന തന്നെയാണ് വൈറ്റ് ഹൗസ് നല്‍കിയത്. പ്രതികരണം തേടിയുള്ള അന്താരാഷ്ട്ര മാധ്യമത്തിന്റെ അഭ്യര്‍ത്ഥനയോട് പെന്റഗണ്‍ ഉടന്‍ പ്രതികരിക്കുകയും ചെയ്തില്ല.
സൂപ്പർ ലീഗ് കേരള സീസൺ 3 ടിക്കറ്റ് വിൽപ്പനയ്ക്ക് തുടക്കമായി; ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
ബോംബെ ഐഐടിയിലെ വിദ്യാർഥിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ജാതി അധിക്ഷേപവും ക്രൂരമായ പീഡനവുമെന്ന് പിതാവ്; അന്വേഷണം ക്രൈംബ്രാഞ്ചിന്