പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം: ഇറാനിൽ തുടർച്ചയായ ഒമ്പതാം ദിവസവും യുഎസ് ആക്രമണം; തിരിച്ചടിച്ച് ഇറാൻ; ഇതുവരെ നഷ്ടപ്പെട്ടത് 17 സൈനികരെ
പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ ശക്തമാകുന്നതിനിടെ, ഇറാനിൽ തുടർച്ചയായ ഒമ്പതാം ദിവസവും ആക്രമണം നടത്തിയതായി യു.എസ്. സൈന്യം അറിയിച്ചു. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ, മിസൈൽ കേന്ദ്രങ്ങൾ, ആശയവിനിമയ ശൃംഖലകൾ, കമാൻഡ് സെന്ററുകൾ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു.
അതേസമയം, യു.എസിനെതിരായ ഇറാന്റെ ആക്രമണങ്ങളും ശക്തമായിട്ടുണ്ട്. വടക്കൻ ഇറാഖിലെ യു.എസ്. സൈനിക താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടതായി യു.എസ്. സെൻട്രൽ കമാൻഡ് അറിയിച്ചു. മറ്റൊരു സൈനികന് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇതോടെ ഫെബ്രുവരി 28ന് ആരംഭിച്ച സംഘർഷത്തിൽ ഇതുവരെ കൊല്ലപ്പെട്ട യു.എസ്. സൈനികരുടെ എണ്ണം 17 ആയി ഉയർന്നു.
വെള്ളിയാഴ്ച ജോർദാനിലെ യു.എസ്. സൈനിക താവളത്തിന് നേരെ ആക്രമണം നടന്നതായി സെന്റ്‌കോം സ്ഥിരീകരിച്ചിരുന്നു. ഇറാൻ നടത്തിയ ആക്രമണത്തിൽ രണ്ട് യു.എസ്. സൈനികർ കൊല്ലപ്പെട്ടതായും മറ്റൊരു സൈനികനെ കാണാതായതായും യു.എസ്. അധികൃതർ അറിയിച്ചിരുന്നു.
‘ചുറുചുറുക്കുള്ള യുവനേതാവ്’; സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയെ എൻഡിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി
‘ദിവസവും 20 മണിക്കൂറിലധികം ജോലി ചെയ്യും, പുലർച്ചെ 4 മണിക്ക് എല്ലാ വകുപ്പുകളിലേക്കും വിളിച്ച് എന്താണ് സംഭവിച്ചതെന്ന് ചോദിക്കും’: മന്ത്രി ആധവ് അർജുന