ഓണസദ്യക്ക് തോന്നുംപടി വില വാങ്ങാന്‍ ഇനി പറ്റില്ല; 'നാട്ടിന്‍പുറങ്ങളില്‍ ഓണമുണ്ണാം' വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ടൂറിസം വകുപ്പ് പദ്ധതി

വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ഓണാഘോഷം. വിനോദസഞ്ചാരികള്‍ക്കായി നാട്ടിന്‍പുറത്ത് താമസവും ഓണസദ്യയും ഓണസമ്മാനവും യാത്രാസൗകര്യവും ഒരുക്കി വേറിട്ട രീതിയില്‍ ഓണം ആഘോഷിക്കാന്‍ അവസരം ഒരുക്കുകയാണ് സംസ്ഥാന ടൂറിസം വകുപ്പിനു കീഴിലുള്ള ഉത്തരവാദിത്വ ടൂറിസം മിഷന്‍.

തന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പദ്ധതിയെ കുറിച്ച് വിശദീകരിച്ചത്. വീടുകള്‍, നാടന്‍ റെസ്റ്റോറന്റുകള്‍, കുടുംബശ്രീ റെസ്റ്റോറന്റുകള്‍, കാറ്ററിംഗ് യൂണിറ്റുകള്‍, ഹോംസ്റ്റേകള്‍, ഹോട്ടലുകള്‍, അക്രെഡിറ്റഡ് ഹോട്ടലുകള്‍, വഴിയോരക്കടകള്‍ എന്നിവര്‍ക്കും രജിസ്റ്റര്‍ ചെയ്ത് ഈ പദ്ധതിയുടെ ഭാഗമാകാവുന്നതാണ്.

സെപ്തംബര്‍ 1 മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന പദ്ധതിയില്‍ 4 തരം പാക്കേജുകളാണ് ഉത്തരവാദിത്വ ടൂറിസം മിഷന്‍ സഞ്ചാരികള്‍ക്കായി ഒരുക്കുന്നത്.

1. 15 വയസ്സ് വരെ പ്രായമുള്ള 2 കുട്ടികള്‍ അടക്കമുള്ള നാലംഗ കുടുംബത്തിന് ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരു ഓണവിരുന്ന് താമസത്തോടൊപ്പം ഗ്രാമീണ സദ്യയും ഉള്‍പ്പടെയുള്ള പാക്കേജ്. അക്കമോഡേഷന്‍ യൂണിറ്റിന്റെ കാറ്റഗറി അനുസരിച്ചു 3,000 മുതല്‍ 8,500 രൂപയുടെ വരെയാണ് നിരക്ക്.

2. ഓണസദ്യയുടെ രുചി അറിയാന്‍ ആഗ്രഹിക്കുന്ന വിനോദ സഞ്ചാരികള്‍ക്കായി ഒരുക്കിയ പാക്കേജ്. പരമ്പരാഗത രീതിയിലുള്ള ഓണ സദ്യയാണ് അതിഥികള്‍ക്ക് നല്‍കുന്നത്. സദ്യ ഒന്നിന് പരമാവധി 250 രൂപ വരെയാണ് നിരക്ക്.

3. ഗ്രാമ യാത്രകളിലൂടെ പഴമയിലേക്ക് മടങ്ങി പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി അവതരിപ്പിക്കുന്ന പാക്കേജ്. യാത്രയോടൊപ്പം ഓണസദ്യയും ഓണസമ്മാനങ്ങളും നല്‍കുന്നു. കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. സ്വന്തം വാഹനം ഉപയോഗിക്കുന്ന 12 വയസ്സ് വരെ പ്രായമുള്ള 2 കുട്ടികള്‍ അടക്കമുള്ള നാലംഗ കുടുംബത്തിന് 3000 രൂപയാണ് നിരക്ക്.

4. ഇതിനു പുറമേ കേരളത്തിലെ വിവിധ ജില്ലകളിലെ ടൂറിസം കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് വ്യത്യസ്തമായ ഓണം വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് പാക്കേജുകളും ഉത്തരവാദിത്ത ടൂറിസം മിഷന്‍ തയ്യാറാക്കിയിട്ടുണ്ട്.

ഫെയ്‌സ്ബുക്ക് കുറിപ്പ്

ഓണം ഇങ്ങെത്താറായി. ഇത്തവണ നമുക്ക് ചെറുതായൊന്നു ട്രാക്ക് മാറ്റിയാലോ?

വിനോദ സഞ്ചാരികള്‍ക്കായി നാട്ടിന്‍പുറത്ത് താമസവും ഓണസദ്യയും ഓണസമ്മാനവും യാത്രാസൗകര്യവും ഒരുക്കി വേറിട്ട രീതിയില്‍ ഓണം ആഘോഷിക്കാന്‍ അവസരം ഒരുക്കുകയാണ് സംസ്ഥാന ടൂറിസം വകുപ്പിനു കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്‍. 2017ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി ആണ് “നാട്ടിന്‍പുറങ്ങളില്‍ ഓണമുണ്ണാം, ഓണസമ്മാനങ്ങള്‍ വാങ്ങാം” എന്ന സ്‌പെഷ്യല്‍ വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് പ്രോഗ്രാം. ഇത്തവണ ആകര്‍ഷകമായ മാറ്റങ്ങളോടെ ഈയൊരു പദ്ധതി വിപുലമായി തന്നെ നടപ്പാക്കാനൊരുങ്ങുകയാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍. താമസസൗകര്യം ഉള്‍പ്പെടെയുള്ള പാക്കേജുകളും പദ്ധതിയുടെ ഭാഗമായുണ്ട്. സെപ്തംബര്‍ 1 മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന പദ്ധതിയില്‍ 4 തരം പാക്കേജുകളാണ് ഉത്തരവാദിത്വ ടൂറിസം മിഷന്‍ സഞ്ചാരികള്‍ക്കായി ഒരുക്കുന്നത്.

1. 15 വയസ്സ് വരെ പ്രായമുള്ള 2 കുട്ടികള്‍ അടക്കമുള്ള നാലംഗ കുടുംബത്തിന് ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരു ഓണവിരുന്ന് താമസത്തോടൊപ്പം ഗ്രാമീണ സദ്യയും ഉള്‍പ്പടെയുള്ള പാക്കേജ്. അക്കമോഡേഷന്‍ യൂണിറ്റിന്റെ കാറ്റഗറി അനുസരിച്ചു 3,000 മുതല്‍ 8,500 രൂപയുടെ വരെയാണ് നിരക്ക്.

2. ഓണസദ്യയുടെ രുചി അറിയാന്‍ ആഗ്രഹിക്കുന്ന വിനോദ സഞ്ചാരികള്‍ക്കായി ഒരുക്കിയ പാക്കേജ്. പരമ്പരാഗത രീതിയിലുള്ള ഓണ സദ്യയാണ് അതിഥികള്‍ക്ക് നല്‍കുന്നത്. സദ്യ ഒന്നിന് പരമാവധി 250 രൂപ വരെയാണ് നിരക്ക്.

3. ഗ്രാമ യാത്രകളിലൂടെ പഴമയിലേക്ക് മടങ്ങി പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി അവതരിപ്പിക്കുന്ന പാക്കേജ്. യാത്രയോടൊപ്പം ഓണസദ്യയും ഓണസമ്മാനങ്ങളും നല്‍കുന്നു. കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. സ്വന്തം വാഹനം ഉപയോഗിക്കുന്ന 12 വയസ്സ് വരെ പ്രായമുള്ള 2 കുട്ടികള്‍ അടക്കമുള്ള നാലംഗ കുടുംബത്തിന് 3000 രൂപയാണ് നിരക്ക്.

4. ഇതിനു പുറമേ കേരളത്തിലെ വിവിധ ജില്ലകളിലെ ടൂറിസം കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് വ്യത്യസ്തമായ ഓണം വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് പാക്കേജുകളും ഉത്തരവാദിത്ത ടൂറിസം മിഷന്‍ തയ്യാറാക്കിയിട്ടുണ്ട്.

ഓരോ ജില്ലകളിലും ഏതൊക്കെ പ്രദേശങ്ങള്‍ ഈ വില്ലേജ് എക്‌സ്പീരിയന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുന്നു എന്നറിയുവാനും ഓരോ പാക്കേജുകളുടെയും വിശദവിവരങ്ങള്‍ മനസിലാക്കുവാനും കേരള ടൂറിസത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ് (https://www.keralatourism.org/responsibletou…/onampackages). വീടുകള്‍, നാടന്‍ റെസ്റ്റോറന്റുകള്‍, കുടുംബശ്രീ റെസ്റ്റോറന്റുകള്‍, കാറ്ററിംഗ് യൂണിറ്റുകള്‍, ഹോംസ്റ്റേകള്‍, ഹോട്ടലുകള്‍, അക്രെഡിറ്റഡ് ഹോട്ടലുകള്‍, വഴിയോരക്കടകള്‍ എന്നിവര്‍ക്കും രജിസ്റ്റര്‍ ചെയ്ത് ഈ പദ്ധതിയുടെ ഭാഗമാകാവുന്നതാണ്. അതിനായി ആദ്യം സ്ഥാപനത്തിന്റെ വിശദാംശങ്ങള്‍ www.keralatourism.org/responsibleto…/onampackages/onasadya എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. ഓണസദ്യ നല്‍കുന്നതിനായി രജിസ്റ്റര്‍ ചെയ്യുന്ന യൂണിറ്റുകള്‍ക്ക് fssaiയുടെ സര്‍ട്ടിഫിക്കറ്റോ രജിസ്‌ട്രേഷനോ ഉണ്ടായിരിക്കണം എന്നത് നിര്‍ബന്ധമാണ്.

കടകംപള്ളി സുരേന്ദ്രന്‍
സംസ്ഥാന വിനോദസഞ്ചാര വകുപ്പ് മന്ത്രി

Latest Stories

പൂര്‍ണ്ണനഗ്നനായി ഞാന്‍ ഓടി, ആദ്യം ഷോര്‍ട്‌സ് ധരിച്ചിരുന്നു പക്ഷെ അത് ഊരിപ്പോയി.. ഭയങ്കര നാണക്കേട് ആയിരുന്നു: ആമിര്‍ ഖാന്‍

സിപിഎം ഓഫീസില്‍ പത്രമിടാനെത്തിയ ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; ബ്രാഞ്ച്കമ്മിറ്റി അംഗം അറസ്റ്റില്‍

ഫോമിലുള്ള ഋഷഭ് പന്തല്ല പകരം അയാൾ ലോകകപ്പ് ടീമിലെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ, ബിസിസിഐയുടെ അപ്രതീക്ഷിത നീക്കം ഇങ്ങനെ; റിപ്പോർട്ടുകൾ

'രോഹിത്തിനു ശേഷം അവന്‍ നായകനാകട്ടെ'; ഇന്ത്യന്‍ ക്രിക്കറ്റിനെ ഞെട്ടിച്ച് റെയ്‌ന

ഓഡീഷൻ വല്ലതും നടക്കുന്നുണ്ടോ എന്നറിയാനാണ് ഞാൻ അദ്ദേഹത്തെ വിളിച്ചത്, കോടികൾ മുടക്കിയ സിനിമയിൽ നിന്റെ മുഖം കാണാനാണോ ആളുകൾ വരുന്നത് എന്നാണ് തിരിച്ച് ചോദിച്ചത്: സിജു വിത്സൻ

'കേരളത്തില്‍ എന്റെ പൊസിഷന്‍ നോക്കൂ, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ?'; ഇപി ജയരാജന്‍

ടി20 ലോകകപ്പ് 2024: വല്ലാത്ത ധൈര്യം തന്നെ..., ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് ലാറ

'മേയറുടെ വാക്ക് മാത്രം കേട്ട് നടപടിയെടുക്കില്ല, റിപ്പോർട്ട് വരട്ടെ'; നിലപാടിലുറച്ച് മന്ത്രി കെബി ഗണേഷ് കുമാർ

കുഞ്ഞ് കരഞ്ഞപ്പോള്‍ വാഷ് ബേസിനില്‍ ഇരുത്തി, പിന്നെ ഫ്രിഡ്ജില്‍ കയറ്റി, ബോറടിച്ചപ്പോ പിന്നെ..; ബേസിലിന്റെയും ഹോപ്പിന്റെയും വീഡിയോ, പങ്കുവച്ച് എലിസബത്ത്

എടുത്തോണ്ട് പോടാ, ഇവന്റയൊക്കെ സര്‍ട്ടിഫിക്കറ്റ് വേണല്ലോ ഇനി ശൈലജയ്ക്ക്; 'വര്‍ഗീയ ടീച്ചറമ്മ' പരാമര്‍ശത്തില്‍ യൂത്ത് കോണ്‍ഗ്രസിനെതിരെ ഡിവൈഎഫ്‌ഐ