2020- ൽ അഞ്ചു ശതമാനം ജി.ഡി.പി വളർച്ച കൈവരിക്കാൻ ഇന്ത്യ നന്നായി ബുദ്ധിമുട്ടും...സാമ്പത്തിക പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിൽ മോദി സർക്കാർ പരാജയം: യു.എസ് സാമ്പത്തിക ശാസ്ത്രജ്ഞൻ

2020-ൽ അഞ്ചു ശതമാനം ജി.ഡി.പി വളർച്ച കൈവരിക്കാൻ ഇന്ത്യ വളരെയധികം ബുദ്ധിമുട്ടുമെന്ന് അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ സ്റ്റീവ് ഹാൻകെ. കഴിഞ്ഞ ഏതാനും പാദങ്ങളിൽ ഗണ്യമായ ഇടിവ് ഉണ്ടായത് ക്രെഡിറ്റ് ചോർച്ച മൂലമാണ്. ഇത് ഒരു ചാക്രിക പ്രശ്‌നമാണെന്ന് സ്റ്റീവ് ഹാൻകെ പറഞ്ഞു.

നേരത്തെ ഇന്ത്യയിൽ സുസ്ഥിരമല്ലാത്ത വായ്പാ കുതിച്ചുചാട്ടം അനുഭവപ്പെട്ടു, ഇതിപ്പോൾ തിരിച്ചടിയാവുകയും വൻതോതിൽ നിഷ്ക്രിയ വായ്പകളുടെ കൂമ്പാരമായി ബാങ്കുകൾ, പ്രത്യേകിച്ച് ദേശസാൽകൃത ബാങ്കുകൾ മാറി, നിലവിൽ ജോൺസ് ഹോപ്കിൻസ് സർവകലാശാല (യു.എസ്.എ) പ്രായോഗിക സാമ്പത്തിക ശാസ്ത്രം പഠിപ്പിക്കുന്ന സ്റ്റീവ് ഹാൻകെ ചൂണ്ടിക്കാട്ടി.

“ഇന്ത്യയിലെ മാന്ദ്യം ക്രെഡിറ്റ് ചോർച്ചയുമായി ബന്ധപ്പെട്ടതാണ്, ഇത് ഒരു ചാക്രിക പ്രശ്നമാണ് – ഒരു ഘടനാപരമായ പ്രശ്നമല്ല … തൽഫലമായി, 2020 ൽ ജിഡിപി വളർച്ചാ നിരക്ക് 5 ശതമാനമാക്കാൻ ഇന്ത്യ ബുദ്ധിമുട്ടും,” അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഇതിനകം തന്നെ വളരെയധികം സംരക്ഷണവാദികളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്തെ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി ഈയിടെ പ്രശംസിക്കപ്പെട്ടിരുന്ന ഇന്ത്യ, 2019-20 സെപ്റ്റംബർ പാദത്തിൽ വളർച്ചാ നിരക്ക് ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.5 ശതമാനമായി കുറഞ്ഞു. നിക്ഷേപത്തിന്റെ മാന്ദ്യം ഉപഭോഗത്തിലേക്ക് വ്യാപിച്ചതും ഗ്രാമീണ കുടുംബങ്ങൾക്കിടയിലെ സാമ്പത്തിക സമ്മർദ്ദവും തൊഴിലവസരങ്ങൾ ദുർബലമായതുമാണ് ഇതിന് പ്രധാന കാരണങ്ങൾ.

വലിയ സാമ്പത്തിക പരിഷ്കാരങ്ങൾ കൊട്നുവരുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടുവെന്നും മുൻ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗന്റെ സാമ്പത്തിക ഉപദേഷ്ടാക്കളുടെ സമിതിയിൽ സേവനമനുഷ്ഠിച്ചിട്ടുള്ള സ്റ്റീവ് ഹാൻകെ പറഞ്ഞു.

കർശനവും ആവശ്യമുള്ളതുമായ സാമ്പത്തിക പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിൽ മോദി സർക്കാരിന് ഒരു താൽപ്പര്യവുമില്ലെന്ന് സാമ്പത്തിക ശാസ്ത്രജ്ഞൻ സ്റ്റീവ് ഹാൻകെ അഭിപ്രായപ്പെട്ടു. പകരം, മോദി സർക്കാർ രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നതും സ്ഫോടനാത്മകവുമായ രണ്ട് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു: വംശീയത, മതം.

“ഇതൊരു മാരകമായ മിശ്രണം ആണ്. മോദിയുടെ കീഴിൽ ഇന്ത്യ ഇതിനകം തന്നെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിൽ നിന്ന്” ലോകത്തിലെ ഏറ്റവും വലിയ പൊലീസ് സ്റ്റേറ്റായി മാറുകയാണെന്ന് പലരും വിശ്വസിക്കുന്നു, ” വാഷിംഗ്ടണിലെ കാറ്റോ ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ഫെലോയും ട്രബിൾഡ് കറൻസി പ്രോജക്ടിന്റെ ഡയറക്ടറുമായ പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ പറഞ്ഞു.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”