കലൂര്‍ സ്റ്റേഡിയം സുരക്ഷിതമല്ല, ഇന്തോനേഷ്യയില്‍ സംഭവിച്ചത് ആവര്‍ത്തിക്കരുത്; മുന്നറിയിപ്പുമായി എ.എഫ്.സി

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏറ്റവും വലിയ ആരാധകരുള്ള ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആസ്ഥാനമാണ് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം. ഓരോ തവണയും ഇവിടെ മത്സരം വരുമ്പോള്‍ സ്റ്റേഡിയം മഞ്ഞക്കടലാകാറാണ് പതിവ്. ഇതില്‍ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ പ്രയാഭേദമന്യേ എല്ലാവരുമുണ്ട്. എന്നാല്‍ ഇത്തരം അന്തരീക്ഷം അതിശയിപ്പിക്കുന്നതാണെങ്കിലും, കലൂര്‍ സ്റ്റേഡിയം ദുരന്ത മുഖത്താണെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ (എ.എഫ്.സി).

അടുത്തിടെ ഇവിടെ നടന്ന ഐഎസ്എല്‍ ഉദ്ഘാടന മത്സരം വീക്ഷിച്ച ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഡാറ്റ് സെരി വിന്‍ഡ്സര്‍ ജോണ്‍ ആണ് ഇത്തരമൊരു ആശങ്കകരമായ മുന്നറിയിപ്പ് നല്‍കിയത്. സ്റ്റേഡിയത്തില്‍ സുരക്ഷയൊരുക്കുന്ന പദ്ധതികളില്‍ വളരെയധികം ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം ഇന്തോനേഷ്യയില്‍ ഒരു വര്‍ഷം മുന്‍പ് സംഭവിച്ച കാര്യം ഓര്‍മിപ്പിക്കുകയും ചെയ്തു.

കൊച്ചിയില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരം കാണാനെത്തിയ സമയത്ത് ഒരുപാട് കുടുംബങ്ങള്‍ അവിടെയുണ്ട്. കുട്ടികളും സ്ത്രീകളുമെല്ലാം വരുന്നത് ഫുട്‌ബോളിന് നല്ലൊരു കാര്യം തന്നെയാണെങ്കിലും അതിനൊപ്പം അതൊരു ദുരന്തത്തിനുള്ള ചേരുവ കൂടിയാണ്. ഇതുപോലെയുള്ള സംഭവങ്ങള്‍ മുമ്പ് നടന്നിട്ടുണ്ട്. ഇന്തോനേഷ്യയില്‍ ഒരു വര്‍ഷം മുന്‍പ് സംഭവിക്കുകയുണ്ടായി. അതിനാല്‍ തന്നെ ശ്രദ്ധയില്ലാതെ അത് വീണ്ടും ആവര്‍ത്തിക്കാന്‍ വഴിയൊരുക്കരുത്. അതെല്ലാവരെയും ബാധിക്കുന്ന ദുരന്തമായി മാറും.

എഎഫ്സിയുടെയും എഐഎഫ്എഫിന്റെയും പ്രധാന ആശങ്കയിപ്പോള്‍ ഇതാണെന്ന് ഞാന്‍ പറയുന്നു. സൗകര്യങ്ങളുടെ കുറവെന്ന് പറയുമ്പോള്‍ അതില്‍ സെക്യൂരിറ്റി, ഫാന്‍സിനെ വേര്‍തിരിക്കല്‍, ഒഫിഷ്യല്‍, കളിക്കാര്‍ എല്ലാമുണ്ട്. എന്നാല്‍ സ്റ്റേഡിയത്തിന്റെ ലൊക്കേഷനും പൊസിഷനും ഇതൊന്നും നേരെ സംഭവിക്കാന്‍ സമ്മതിക്കുന്നില്ല. നിങ്ങളൊരു മെട്രോ ഇറങ്ങിയാല്‍ നേരെ സ്റ്റേഡിയത്തിലാണ്. അതിനാല്‍ എല്ലാവരും വരുന്നു. പക്ഷെ അപ്പോള്‍ സുരക്ഷക്കുള്ള പദ്ധതികള്‍ എന്തെല്ലാമാണ്?

സ്റ്റേഡിയം തന്നെ അല്‍പ്പം പഴക്കമുള്ളതാണ്. ഡ്രസ്സിംഗ് റൂമുകള്‍, വിഐപി ഏരിയ അങ്ങനെ എല്ലാ കാര്യങ്ങളിലും നവീകരണം ആവശ്യമാണ്. കാരണം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുമ്പോള്‍, മുന്‍നിര ടീമുകള്‍ അവിടെ ഒരു മികച്ച തലത്തിലുള്ള സൗകര്യങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കും- ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ ഡാറ്റ് സെരി വിന്‍ഡ്സര്‍ ജോണ്‍ പറഞ്ഞു.

Latest Stories

വേടനെതിരെ പരാതി നല്‍കിയത് എന്ത് അടിസ്ഥാനത്തില്‍; ബിജെപിയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍; ബിജെപി കൗണ്‍സിലറിന് സംസ്ഥാന നേതൃത്വത്തിന്റെ താക്കീത്

INDIAN CRICKET: ക്യാപ്റ്റനായതൊക്കെ കൊളളാം, നന്നായി കളിച്ചില്ലെങ്കില്‍ ഗില്ലിന് എട്ടിന്റെ പണി കിട്ടും, ഇപ്പോ കാണിക്കുന്ന ഫോമൊന്നും പോര, മുന്നറിയിപ്പുമായി ആരാധകര്‍

PBKS VS DC: എടാ തോൽവികളെ നിന്റെയൊക്കെ കൈയിൽ ഓട്ടയാണോ; ക്യാച്ചിങ്ങിൽ അടിപതറി ഡൽഹി ക്യാപിറ്റൽസ്

അപകടത്തില്‍പ്പെട്ട കപ്പലിലെ എല്ലാ ജീവനക്കാരും സുരക്ഷിതര്‍; കാര്‍ഗോയ്ക്ക് അടുത്തേയ്ക്ക് പോകരുത്; തിരുവനന്തപുരം-കൊല്ലം തീരങ്ങളിലും ജാഗ്രത നിര്‍ദ്ദേശം

PBKS VS DC: എന്നെ ടീമിൽ എടുക്കാത്ത ബിസിസിഐക്ക് ഇത് സമർപ്പിക്കുന്നു; ഡൽഹിക്കെതിരെ തകർത്തടിച്ച് ശ്രേയസ് അയ്യർ

40 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 20,000ല്‍ അധികം ഇന്ത്യക്കാര്‍; ഭീകരപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാതെ നടപടിയില്‍ നിന്ന് പിന്നോട്ടില്ല; പാക് ഭീകരവാദം ഐക്യരാഷ്ട്രസഭയില്‍ തുറന്നുകാട്ടി ഇന്ത്യ

DC VS PBKS: ക്യാപ്റ്റനെ മാറ്റി ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബിനെതിരെ നയിക്കുന്നത് ഈ താരം, ടീമിനെ പ്ലേഓഫില്‍ എത്തിക്കാന്‍ കഴിയാത്തത് അക്‌സറിന് തിരിച്ചടിയായോ

INDIAN CRICKET: ഐപിഎല്‍ പ്രകടനം നോക്കിയിട്ടല്ല അവനെ ടീമിലെടുത്തത്, ആ യുവതാരം ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്‌, അവന്‍ ഇംഗ്ലണ്ടിനെതിരെ തകര്‍ക്കും, മനസുതുറന്ന് അജിത് അഗാര്‍ക്കര്‍

രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ബിജെപി ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നത്; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പികെ കൃഷ്ണദാസ്

കേരള തീരത്ത് കപ്പല്‍ അപകടത്തില്‍പ്പെട്ടു; അപകടരമായ വസ്തുക്കള്‍ അടങ്ങിയ കാര്‍ഗോ കടലില്‍; തീരത്ത് കണ്ടെയ്നറുകള്‍ കണ്ടാല്‍ സ്പര്‍ശിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം