Ipl

പിതാവ് ചെയ്തതിന്റെ 50 ശതമാനം എങ്കിലും കൊടുക്കാൻ ശ്രമിക്കുക, യുവതാരത്തെ ഉപദേശിച്ച് കപിൽദേവ്

ഈ ഐ.പി.എൽ സീസൺ തുടക്കം മുതൽ അര്‍ജുനെ കളിപ്പിക്കാതിരിക്കുന്നതിലുള്ള അമര്‍ഷം ആരാധകര്‍ പരസ്യമായി തന്നെ പ്രകടനമാക്കിയിരുന്നു. എന്തുകൊണ്ട് അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിനെ കളിപ്പിക്കുന്നില്ല, താരത്തെ അവസാന മത്സരത്തിൽ ടീമിൽ ഉൾപ്പെടുത്തണം തുടങ്ങിയ ചോദ്യങ്ങൾ മുംബൈ ഇന്ത്യൻസ് സോഷ്യൽ മീഡിയ പേജുകളിൽ നിറഞ്ഞിരുന്നു.

ഐപിഎൽ 2022 പ്ലേഓഫ് റേസിൽ നിന്ന് പുറത്താകുന്ന ആദ്യ ടീമായി എംഐ മാറിയിരുന്നു. ആകെ വെറും നാല് ജയമാണ് ടീമിനകെ നേടാൻ സാധിച്ചത്. മെഗാ ലേലം മുതൽ കാര്യങ്ങൾ കൈവിട്ട് പോയിരുന്നു. അതിനാൽ തന്നെ ചരിത്രത്തിലെ തന്നെ തങ്ങളുടെ ഏറ്റവും മോശം ടീമുമാമായിട്ടിറങ്ങിയ മുംബൈ അമ്പേ പരാജയമായി.

അർജുൻ തെൻഡുൽക്കറിന്റെ കളിയിൽ കുറച്ചുകൂടി മാറ്റം വരാനുണ്ട്. മുംബൈ ഇന്ത്യൻസ് പോലൊരു ടീമിനു കളിക്കുമ്പോൾ, ടീമിൽ അംഗമാകുന്നതും കളത്തിലിറങ്ങുന്നതും രണ്ടാണ്. അർജുന്റെ കളിയും ഇനിയും മെച്ചപ്പെടാനുണ്ട്. എല്ലാവർക്കും അവസരം നൽകണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ, പ്ലേയിങ് ഇലവനിലെ സ്ഥാനം നേടിയെടുക്കേണ്ടതാണ്. അർജുന്റ കളിയിൽ, പ്രത്യേകിച്ച് ബാറ്റിങ്ങിലും ഫീൽഡിങ്ങിലും കുറച്ചുകൂടി പുരോഗതി വരണം. ഭാവിയിൽ അർജുൻ ആവശ്യമായ മാറ്റങ്ങളെല്ലാം വരുത്തി ടീമിൽ ഇടം നേടുമെന്ന് കരുതാം” ഇതായിരുന്നു താരത്തെ ഷെയിൻ ബോണ്ട് നൽകിയ വിശദീകരണം.

അർജുൻ കളിപ്പിക്കാത്തതുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുകയാണ് കപിൽ ദേവ്. “എന്തുകൊണ്ടാണ് എല്ലാവരും അവനെക്കുറിച്ച് സംസാരിക്കുന്നത്? കാരണം അവൻ സച്ചിൻ ടെണ്ടുൽക്കറുടെ മകനാണ്. അവൻ സ്വന്തം ക്രിക്കറ്റ് കളിക്കട്ടെ, സച്ചിനോട് താരതമ്യം ചെയ്യരുത്. അദ്ദേഹത്തിന്റെ മകനായതുകൊണ്ട് ഗുണങ്ങളും ദോഷങ്ങളും അർജുനുണ്ട്. ഡോൺ ബ്രാഡ്മാന്റെ മകൻ അതിനാൽ തന്റെ പേര് മാറ്റി. ഒരു വലിയ പേര് നിങ്ങളുടെ കൂഡ്‌സ് ഉള്ളപ്പോൾ ആളുകൾ നിങ്ങളിൽ നിന്നും ഒരുപാട് പ്രതീക്ഷിക്കും. ചില സമയത്ത് പ്രതീക്ഷകൾക്ക് ഒത്തുയരാൻ സാധിക്കില്ല.”

“അർജുന്റെ മേൽ സമ്മർദ്ദം ചെലുത്തരുത്. അവൻ ഒരു ചെറിയ കുട്ടിയാണ്. സച്ചിന്റെ മകനെ ഉപദേശിക്കാൻ നമ്മൾ ആരാണ്? എന്നിട്ടും ഞാൻ അവനോട് ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു … ക്രിക്കറ്റ് ആസ്വദിക്കൂ, ഒന്നും തെളിയിക്കേണ്ട ആവശ്യമില്ല, നിങ്ങൾക്ക് നിങ്ങളുടെ പിതാവിനെപ്പോലെ 50 ശതമാനമെങ്കിലും ആവാൻ കഴിഞ്ഞാൽ… അതിലും മെച്ചമൊന്നുമില്ല. ടെണ്ടുൽക്കർ എന്ന പേര് ഉയർന്നുവരുമ്പോൾ, ഞങ്ങളുടെ പ്രതീക്ഷകൾ ഉയരും, കാരണം സച്ചിൻ അത്രയും മഹാനായിരുന്നു.”

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”