ഇന്ത്യ-പാക് മത്സരത്തിന്റെ ടിക്കറ്റ് വില കേട്ട് കണ്ണുതള്ളി ക്രിക്കറ്റ് ലോകം, ഏകദിനലോകകപ്പ് നിരക്കിനേക്കാളും മൂന്നിരട്ടി!

ഐസിസി ടി20 ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിന്റെ ഒരു ടിക്കറ്റിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. അമേരിക്കയിലും വെസ്റ്റിന്‍ഡീസിലുമായി നടക്കുന്ന ടൂര്‍ണമെന്റിലെ ഇന്ത്യ-പാക് പോരാട്ടം ജൂണ്‍ ഒമ്പതിനാണ്. ഈ മത്സരമുള്‍പ്പെടെ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങളുടെ ടിക്കറ്റ് വിറ്റുതീര്‍ന്നെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ മറ്റു ചില ടിക്കറ്റ് പ്ലാറ്റ്ഫോമുകളില്‍ മത്സരത്തിന്റെ ടിക്കറ്റ് ലഭ്യമാണെങ്കിലും വില കേട്ടാല്‍ കണ്ണുതള്ളും. റീസെയില്‍ വെബ്സൈറ്റുകളില്‍ വിഐപി ടിക്കറ്റിന്റെ വില 33 ലക്ഷത്തിലധികമാണ്. പ്ലാറ്റ്ഫോം ഫീ കൂടി ചേരുമ്പോള്‍ ഇത് 41-ലക്ഷമാകും.

സ്റ്റബ്ഹബില്‍ മത്സരത്തിന്റെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് വില 1.04 ലക്ഷമാണ്. സീറ്റ്ഗീക്കില്‍ ഏറ്റവും കൂടിയ വില 1.86 കോടിയാണ്. 2023-ഏകദിനലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിന്റെ ടിക്കറ്റ് നിരക്കിനേക്കാളും മൂന്നിരട്ടിയാണിത്.

ഐസിസി വെബ്സൈറ്റ് പ്രകാരം ആറ് ഡോളര്‍ മുതലാണ് ടിക്കറ്റിന്റെ വില. എന്നാല്‍ ഇന്ത്യ-പാക് മത്സരത്തിന്റെ പ്രീമിയം സീറ്റുകളുടെ വില നികുതിയില്ലാതെ 400 ഡോളറാണ്.

Latest Stories

IPL 2025: ഡൽഹി ക്യാപിറ്റൽസ് മാനേജ്‍മെന്റ് വിളിച്ചട്ടും വരാതെ ഇരുന്നത് ആ ഒരു കാരണം കൊണ്ടാണ്: മിച്ചൽ സ്റ്റാർക്ക്

IPL 2025: ഈ ദുരന്തത്തിന് അവന്മാരാണ് കാരണം, അതുകൊണ്ട് ഞങ്ങൾ നടപടികൾക്ക് ഒരുങ്ങുകയാണ്: ബിസിസിഐ സെക്രട്ടറി

'എനിക്ക് പണി തന്ന ആ താരത്തെ പുറത്താകാൻ ഞാൻ ശ്രമിച്ചു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രോഹിത് ശർമ്മ

ഭൂമിക്കേ ആവശ്യമില്ലാത്ത ജീവിതമാണ്, ആത്മഹത്യ ചെയ്യാന്‍ തോന്നും.. ഡിപ്രഷന് മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്ന ആളാണ് ഞാന്‍: ലക്ഷ്മി മേനോന്‍

തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്തി ആന്ധ്ര; ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കി, ആറ് മണിക്കൂർ ജോലി ചെയ്താൽ 1 മണിക്കൂർ വിശ്രമം

'തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവ്, തികച്ചും അസംബന്ധം'; രാഹുൽ ​ഗാന്ധിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

കേരളത്തിൽ കൊവിഡ് കേസുകൾ 2000ത്തിലേക്ക്, ഒറ്റ ദിവസം 127 പേരുടെ വർധന; രാജ്യത്ത് 5755 പേർക്ക് കൊവിഡ്

തെന്നല ബാലകൃഷ്ണപിളള ഇനി ഓർമ്മ; അന്തിമോപചാരം അര്‍പ്പിച്ച് നേതാക്കൾ

'മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ഒത്തുകളി നടന്നു, ബിഹാറിലും ബിജെപി ഇത് ആവര്‍ത്തിക്കും'; വീണ്ടും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രാഹുല്‍ ഗാന്ധി

ഗവര്‍ണര്‍ ആര്‍ലേക്കറുടെ ഭാരതാംബ ആര്‍എസ്എസിന്റേയും; ത്രിവര്‍ണപതാകയല്ല, അത് കാവിക്കൊടി; ഭാരതമാതാവിന്റെ ചരിത്രം ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയവരുടേതാണ്, കാവി തിരുകി കയറ്റിയാല്‍ ചരിത്രം മാറില്ല