രാജസ്ഥാന് തിരിച്ചടികള്‍ അവസാനിക്കുന്നില്ല; സ്റ്റാര്‍ പേസറും ടീം വിടുന്നു

ഈ സീസണില്‍ വിദേശ താരങ്ങള്‍ വാഴാതെ രാജസ്ഥാന്‍ റോയല്‍സ്. നിരവധി വിദേശ താരങ്ങളെ ഇതിനോടകം നഷ്ടപ്പെട്ട രാജസ്ഥാനില്‍ നിന്ന് മറ്റൊരു താരവും മടങ്ങുകയാണ്. ടീമിലെ ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹമാനും ഐ.പി.എല്ലില്‍ നിന്ന് നേരത്തെ മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഒപ്പം കൊല്‍ക്കത്തയുടെ ബംഗ്ലാദേശ് ഓള്‍റൗട്ടര്‍ ഷാക്കിബ് അല്‍ ഹസനും മടങ്ങും.

ബംഗ്ലാദേശില്‍ ആരോഗ്യ മന്ത്രി പ്രഖ്യാപിച്ച പുതിയ ക്വാറന്റൈന്‍ നിയമം ആണ് ഇതിന് കാരണം. ഇന്ത്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ 14 ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണമെന്നാണ് ബംഗ്ലാദേശ് ആരോഗ്യ മന്ത്രാലയം നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.

മേയ് ഒന്നു മുതല്‍ ഇതു പ്രാബല്യത്തില്‍ വരികയും ചെയ്തിട്ടുണ്ട്. ഇതോടെ ബംഗ്ലാദേശിന്റെ ഇനി നടക്കാനിരിക്കുന്ന പരമ്പരയില്‍ കളിക്കണമെങ്കില്‍ മുസ്തഫിസുര്‍, ഷാക്കിബ് എന്നിവര്‍ക്കു നേരത്തേ തന്നെ നാട്ടില്‍ എത്തേണ്ടിവരും.

ഇവിടെ രാജസ്ഥാനാണ് ഈ നീക്കം ഏറെ തിരിച്ചടിയായിരിക്കുന്നത്. രാജസ്ഥാന്‍ ഇതുവരെ കളിച്ച ഏഴു മല്‍സരങ്ങളിലും മുസ്തഫിസുര്‍ പ്ലെയിംഗ് ഇലവനിലുണ്ടായിരുന്നു. എട്ടു വിക്കറ്റുകളും അദ്ദേഹം വീഴ്ത്തി. ടീമില്‍ അവശേഷിക്കുന്ന നാല് താരങ്ങളില്‍ ഒരാളാണ് മുസ്തഫിസുര്‍.

Latest Stories

കനത്ത മഴ, മൂന്നാറില്‍ ദേശീയപാതയില്‍ മണ്ണിടിഞ്ഞു; നാല് വഴിയോര കടകള്‍ തകര്‍ന്നു

വിവാദ ഫോണ്‍ സംഭാഷണം; പാലോട് രവി രാജി വച്ചു

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഇതുകൊണ്ടൊന്നും പ്രവര്‍ത്തകരുടെ മനോവീര്യം തകരില്ല; പാലോട് രവിയുടെ വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്

IND VS ENG: "ശരീരം കൈവിട്ടു, ബുംറ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഉ‌ടൻ വിരമിക്കും"

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; വ്‌ളോഗര്‍ ഷാലു കിങ് അറസ്റ്റില്‍

എമ്പുരാനിൽ പ്രണവിന് റഫറൻസായത് ആ മോഹൻലാൽ ചിത്രം; എൽ 3യിൽ കൂടുതൽ വില്ലന്മാർ, വെളിപ്പെടുത്തി പൃഥ്വിരാജ്

വെള്ളാപ്പള്ളിയ്ക്ക് മറുപടി പറായാനില്ല; ശ്രീനാരായണ ഗുരുദേവന്‍ പറയാന്‍ പാടില്ലെന്ന് പറഞ്ഞത് എന്താണോ, അതാണ് വെള്ളാപ്പള്ളി പറയുന്നതെന്ന് വി ഡി സതീശന്‍

ENG vs IND: മാഞ്ചസ്റ്റർ ടെസ്റ്റിലെ ബുംറയുടെ പരാജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ജോനാഥൻ ട്രോട്ട്

ഈഴവ വിരോധിയാണ്, കേരളം കണ്ടതില്‍വെച്ച് ഏറ്റവും പരമ പന്നന്‍; വിഡി സതീശനെതിരെ അധിക്ഷേപ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്‍