'അത് അല്‍പ്പം കടുത്ത തീരുമാനമായി പോയി', അക്‌സറിനെ ഒഴിവാക്കിയതിനെ വിമര്‍ശിച്ച് മുന്‍ താരം

ട്വന്റി20 ലോക കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് ഓഫ് സ്പിന്നര്‍ അക്‌സര്‍ പട്ടേലിനെ ഒഴിവാക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിക്കറ്റ് കീപ്പര്‍ സാബ കരീം. സെലക്ടര്‍മാരുടെ തീരുമാനം അല്‍പ്പം കടുത്തതായിപ്പോയെന്ന് മുന്‍ സെലക്ടര്‍ കൂടിയായ കരീം പറഞ്ഞു.

നാല് സ്പിന്നര്‍മാരെ എടുത്തിട്ട് ടീമിന് എന്തു പ്രയോജനം എന്നതില്‍ ചര്‍ച്ചകളുണ്ടായി. എന്നാല്‍ അക്‌സറിനെ പോലെ നല്ല ഫോമിലുള്ള ഒരാളെ തഴയാനുള്ള തീരുമാനം അല്‍പ്പം കടുത്തുപോയി- സാബ കരീം പറഞ്ഞു. ഹാര്‍ദിക് പാണ്ഡ്യ കായികക്ഷമത വീണ്ടെടുത്തില്ലെങ്കില്‍ കളിപ്പിക്കാന്‍ വേണ്ടിയാണ് ഷാര്‍ദുല്‍ താക്കൂറിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഷാര്‍ദുല്‍ അത് അര്‍ഹിക്കുന്നു. ലോക കപ്പിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ ഹാര്‍ദിക്കിന് കളിക്കാനായില്ലെങ്കില്‍ ഷാര്‍ദുല്‍ ഫൈനല്‍ ഇലവനില്‍ ഇടംപിടിച്ചേക്കാമെന്നും കരീം പറഞ്ഞു.

ഐപിഎല്ലില്‍ 15 വിക്കറ്റുമായി ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി മികച്ച പ്രകടനമാണ് അക്‌സര്‍ പട്ടല്‍ നടത്തിയത്. രണ്ട് മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡുകളും താരം സ്വന്തമാക്കി. എന്നാല്‍ ലോക കപ്പ് ടീമില്‍ അവസാന നിമിഷം മാറ്റം വരുത്തിയ സെലക്ടര്‍മാര്‍ അക്‌സറിനെ പകരക്കാരുടെ നിരയിലേക്ക് താഴ്ത്തുകയായിരുന്നു.

Latest Stories

ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണം; ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സുപ്രീം കോടതിയിലേക്ക്

അപമാനകരം, വിസിമാര്‍ പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി നിലപാട്; ആര്‍ ബിന്ദുവിനെ തള്ളി എംവി ഗോവിന്ദന്‍ രംഗത്ത്

സ്‌കൂള്‍ സമയമാറ്റത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്; മതസംഘടനകളുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടതായി വി ശിവന്‍കുട്ടി

5 കൊല്ലത്തെ വിദേശയാത്രയ്ക്ക് 362 കോടി, പ്രധാനമന്ത്രി മോദിയുടെ വിദേശയാത്രയ്ക്ക് കേന്ദ്രം ചെലവഴിച്ചത്; ഈ വര്‍ഷം മാത്രം 67 കോടി; ആകെ സന്ദര്‍ശിച്ചത് 33 രാജ്യങ്ങള്‍

നരേന്ദ്ര മോദിയുടെ പണി നുണ പറയുന്നത്; പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

'ഗോവിന്ദച്ചാമി ജയിലിൽ നിന്നും രക്ഷപ്പെട്ട സംഭവം സിസ്റ്റത്തിന്‍റെ പ്രശ്നം, അകത്ത് നിന്നും പുറത്ത് നിന്നും എല്ലാ സഹായവും ലഭിച്ചു'; വിമർശിച്ച് വി ഡി സതീശൻ

ആ സിനിമയുടെ കാര്യത്തിൽ എനിക്ക് തെറ്റുപറ്റി, ഇനി അതിനെ കുറിച്ച് സംസാരിക്കാൻ താത്പര്യമില്ല: ഫഹദ് ഫാസിൽ

ഇഞ്ചി കൃഷി നഷ്ടമായതോടെ കോഴി ഫാമിലേക്ക്; ഒടുവില്‍ ഫാമിലെ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു, ഡിപ്രഷനിലേക്ക് പോയി, ഒന്നൊന്നര മാസത്തോളം കൗൺസിലിങും: തുറന്നുപറഞ്ഞ് നിഷാ സാരംഗ്

ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് മാറ്റും