'ചെന്നൈയിലെ രാജാവ് ധോണി തന്നെ'; ഐപിഎലിലെ പുതിയ റൂളിനെ പിന്തുണച്ച് ഓസ്‌ട്രേലിയൻ ഇതിഹാസം

അടുത്ത വർഷം നടക്കുന്ന ഐപിഎലിൽ അൺക്യാപ്ഡ് പ്ലയെർ റൂൾ കൊണ്ട് വന്നതിനെ തുടർന്ന് ഒരുപാട് മുൻ താരങ്ങൾ എതിർത്ത് രംഗത്ത് എത്തിയിരുന്നു. നിലവിൽ ആ നിയമം ബാധകമാകുന്നത് ചെന്നൈ സൂപ്പർ കിംഗ് താരമായ എം.എസ് ധോണിക്ക് മാത്രമാണ്. 2020 ഓഗസ്റ്റ് 15 ആം തിയതി ആണ് താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും പടിയിറങ്ങിയത്. അതിന് ശേഷം 2024 ഐപിഎലിൽ വരെ ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാഗമായിട്ട് അദ്ദേഹം ടീമിനോടൊപ്പം ഉണ്ടായിരുന്നു.

എന്നാൽ അടുത്ത വർഷത്തെ ഐപിഎലിൽ താരം ഉണ്ടാകുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇത് വരെ ധോണിയുടെ ഭാഗത്ത് നിന്ന് സ്ഥിരീകരണമുണ്ടായിട്ടില്ല. മെഗാ താരലേലം നടക്കാനിരിക്കെ ആണ് പുതിയ നിയമവുമായി ബിസിസിഐ രംഗത്ത് എത്തിയിരിക്കുന്നത്. പുതിയ റൂളിനെ അനുകൂലിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടറും സൺ റൈസേഴ്‌സ് ഹൈദരാബാദ് പരിശീലകനുമായ ടോം മൂഡി.

ടോം മൂഡി പറയുന്നത് ഇങ്ങനെ:

” ഇത് മികച്ച ഒരു നിയമമാണ്. നിങ്ങൾക്ക് കളിക്കാനുള്ള കെല്പുണ്ടെങ്കിൽ, കുറച്ച് നാളത്തേക്കും കൂടെ തുടരാം എന്ന ഉറപ്പുണ്ടെങ്കിൽ ബിഗ് സ്റ്റേജുകളിലൊക്കെ മികച്ച പ്രകടനം നടത്താൻ ഈ നിയമം ആ താരത്തെ സഹായിക്കും. അൺക്യാപ്ഡ് പ്ലയേഴ്‌സിനെ നമുക്ക് ഒഴിവാക്കാൻ സാധിക്കില്ല”

ടോം മൂഡി തുടർന്നു:

” ധോണിയുടെ കേസിൽ ചെന്നൈയുടെ ഐഡന്റിറ്റി ആണ് അദ്ദേഹം. ചെന്നൈ നിലനിൽക്കുന്നത് അദ്ദേഹത്തിന്റെ മികവിലാണ്. അവിടുത്തെ രാജാവാണ് ധോണി. ഈ നിയമം വന്നതിൽ യാതൊരു പ്രശ്നവും ഞാൻ നോക്കിയിട്ട് കാണുന്നില്ല. ധോണിയെ പോലെ ഉള്ള താരത്തിന് മുൻപത്തെ പോലെ തന്നെ തുടരാം എന്ന് ഉറപ്പുണ്ടെങ്കിൽ അത് ടൂർണമെന്റിന് ഗുണകരമാണ്” ടോം മൂഡി പറഞ്ഞു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു