പന്തിന് പിന്നാലെ ശ്രേയസിനും ഫിഫ്റ്റി, ഇന്ത്യയ്ക്ക് കൂറ്റന്‍ ലീഡ്, ഡിക്ലയര്‍

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ ലീഡ്. ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് 9 വിക്കറ്റിന് 303 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. 446 റണ്‍സിന്റെ ലീഡ് പടുത്തുയര്‍ത്തിയാണ് ഇന്ത്യ ബാറ്റ് താഴെവെച്ചത്.

രണ്ടാം ഇന്നിംഗ്‌സില്‍ റിഷഭ് പന്തിന് പിന്നാലെ ശ്രേയസ് അയ്യരും ഫിഫ്റ്റി നേടി. 87 ബോളുകള്‍ നേരിട്ട ശ്രേയസ് 9 ഫോറുകളുടെ അകമ്പടിയില്‍ 67 റണ്‍സെടുത്തു. ആദ്യ ഇന്നിംഗ്‌സിലും ശ്രേയസ് 92 റണ്‍സ് നേടിയിരുന്നു.

ടി20 ശൈലിയില്‍ കളിച്ച റിഷഭ് പന്ത് 28 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടി. ഇതോടെ 1982ല്‍ പാകിസ്ഥാനെതിരെ 30 പന്തില്‍ അര്‍ദ്ധ സെഞ്ചുറി തികച്ച കപില്‍ ദേവിന്റെ റെക്കോഡ് പന്ത് മറികടന്നു. 31 ബോളില്‍ ഏവ് ഫോറിന്റെയും 2 സിക്സിന്റെയും അകമ്പടിയില്‍ പന്ത് 50 റണ്‍സെടുത്ത് പുറത്തായി.

മായങ്ക് അഗര്‍വാള്‍ (22), രോഹിത് ശര്‍മ (46), ഹനുമ വിഹാരി (35), വിരാട് കോഹ്‌ലി (13), രവീന്ദ്ര ജഡേജ (22), അശ്വിന്‍ (13), അക്‌സര്‍ പട്ടേല്‍ (9), മുഹമ്മദ് ഷമി (16*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 252നെതിരെ ശ്രീലങ്ക 109ന് പുറത്തായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രിത് ബുമ്ര അഞ്ച് വിക്കറ്റ് വീഴ്ത്തി.

Latest Stories

"പ്രമുഖനെ" ഓരോ ഒരു മത്സരത്തിന് ശേഷവും വിലക്കണം ഇങ്ങനെ ആണെങ്കിൽ, ഹർഷിത് റാണയുടെ വിലക്കിന് പിന്നാലെ ഇന്ത്യൻ സൂപ്പർതാരത്തെ കളിയാക്കി ആകാശ് ചോപ്ര; ഇത് അയാളെ ഉദ്ദേശിച്ചാണ് എന്ന് ആരാധകർ

തലകുനിച്ചോ മലയാളി? ; നിവിൻ- ഡിജോ കൂട്ടുകെട്ട് തകർത്തോ; 'മലയാളി ഫ്രം ഇന്ത്യ' പ്രേക്ഷക പ്രതികരണങ്ങൾ

ഇസ്രയേല്‍ പ്രധാനമന്ത്രിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി; തടയാന്‍ അമേരിക്കയുടെ നീക്കം; നാണക്കേടില്‍ നെതന്യാഹു

ഇടപെട്ട് മന്ത്രി ഗണേഷ് കുമാർ; കെഎസ്ആർടിസി ബസിലെ സിസിടിവി മെമ്മറി കാർഡ് കാണാതായത് അന്വേഷിക്കാൻ നിർദേശം

ഐപിഎല്ലില്‍ കളിക്കുന്നതും രാജ്യത്തിന് വേണ്ടി കളിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്: സുനില്‍ ഗവാസ്‌കര്‍

തൊഴിൽ നിയമങ്ങൾ അട്ടിമറിക്കപ്പെടുന്ന കാലഘട്ടത്തിലെ തൊഴിലാളി ദിനം; അറിയാം ചരിത്രവും പ്രാധാന്യവും

IPL 2024: മത്സരം തോറ്റതിന് പിന്നാലെ ഹാർദിക്കിനും രോഹിത്തിനും ബുംറക്കും കിട്ടിയതും വമ്പൻ പണി, സംഭവം ഇങ്ങനെ

IPL 2024: അന്ന് തിലക് ഇന്ന് രോഹിത്, തോല്‍വിയില്‍ പതിവ് ശൈലി തുടര്‍ന്ന് ഹാര്‍ദ്ദിക്; വിമര്‍ശനം

രോഗബാധിതനായ പോരാളിയെ അടിച്ചാണ് അന്ന് ധോണി മാസ് കാണിച്ചത്, അവൻ പൂർണ ആരോഗ്യവാനായിരുന്നെങ്കിൽ എംഎസിന്റെ മുട്ടിടിക്കുമായിരുന്നു; വെളിപ്പെടുത്തലുമായി വരുൺ ആരോൺ

അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു; രജനികാന്ത്- ലോകേഷ് ചിത്രത്തിനെതിരെ ഇളയരാജ