എം എസ് ധോണിക്ക് കിട്ടിയത് വമ്പൻ പണി; താരത്തിനെതിരെ നോട്ടീസ് അയച്ച് ജാര്‍ഖണ്ഡ് ഹൈക്കോടതി; സംഭവം ഇങ്ങനെ

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനായ മഹേന്ദ്ര സിങ് ധോണിക്ക് നോട്ടീസ് അയച്ച് ജാർഖണ്ഡ് ഹൈകോടതി. താരവുമായി ബന്ധപ്പെട്ട വഞ്ചന കേസിലാണ് കോടതി നോട്ടീസ് അയച്ചത്. ധോണിയുടെ മുൻ ബിസിനസ് പങ്കാളിയായ മിഹിര്‍ ദിവാകര്‍, സൗമ്യ ദാസ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി ഈ തീരുമാനം എടുത്തത്.

വിവിധയിടങ്ങളില്‍ ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കരാറില്‍ 15 കോടി നല്‍കാതെ വഞ്ചിച്ചെന്നാണ് ധോണിയുടെ പരാതി. ഇരുവരും ആര്‍ക ബിസിനസ് സ്‌പോര്‍ട്‌സ് കമ്പനിയുടെ ഡയറക്ടർമാരാണ്.

ധോണി നൽകിയ പരാതിയിൽ മിഹിര്‍ ദിവാകര്‍, സൗമ്യ ദാസ് എന്നിവർക്കെതിരെ ക്രിമിനൽ കുറ്റത്തിന് കേസ് എടുക്കാൻ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. അതിനെതിരെ ഇരുവരും നൽകിയ ഹർജിയിലാണ് ധോണിക്ക് നോട്ടീസ് നൽകിയത്. കേസുമായി ബന്ധപ്പെട്ട് ധോണിയുടെ നിലപാട് എന്താണെന്ന് അറിയാൻ വേണ്ടിയാണ് കോടതി നോട്ടീസ് അയച്ചത്. വാർത്തകളോട് ഇത് വരെയായി ധോണി പ്രതികരിച്ചിട്ടില്ല.

Latest Stories

വഴിക്കടവിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പൊലീസ്, സർക്കാർ സ്‌പോൺസേഡ് കൊലപാതകമെന്ന് ആര്യാടൻ ഷൗക്കത്ത്

IPL 2025: ഡൽഹി ക്യാപിറ്റൽസ് മാനേജ്‍മെന്റ് വിളിച്ചട്ടും വരാതെ ഇരുന്നത് ആ ഒരു കാരണം കൊണ്ടാണ്: മിച്ചൽ സ്റ്റാർക്ക്

IPL 2025: ഈ ദുരന്തത്തിന് അവന്മാരാണ് കാരണം, അതുകൊണ്ട് ഞങ്ങൾ നടപടികൾക്ക് ഒരുങ്ങുകയാണ്: ബിസിസിഐ സെക്രട്ടറി

'എനിക്ക് പണി തന്ന ആ താരത്തെ പുറത്താകാൻ ഞാൻ ശ്രമിച്ചു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രോഹിത് ശർമ്മ

ഭൂമിക്കേ ആവശ്യമില്ലാത്ത ജീവിതമാണ്, ആത്മഹത്യ ചെയ്യാന്‍ തോന്നും.. ഡിപ്രഷന് മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്ന ആളാണ് ഞാന്‍: ലക്ഷ്മി മേനോന്‍

തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്തി ആന്ധ്ര; ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കി, ആറ് മണിക്കൂർ ജോലി ചെയ്താൽ 1 മണിക്കൂർ വിശ്രമം

'തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവ്, തികച്ചും അസംബന്ധം'; രാഹുൽ ​ഗാന്ധിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

കേരളത്തിൽ കൊവിഡ് കേസുകൾ 2000ത്തിലേക്ക്, ഒറ്റ ദിവസം 127 പേരുടെ വർധന; രാജ്യത്ത് 5755 പേർക്ക് കൊവിഡ്

തെന്നല ബാലകൃഷ്ണപിളള ഇനി ഓർമ്മ; അന്തിമോപചാരം അര്‍പ്പിച്ച് നേതാക്കൾ

'മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ഒത്തുകളി നടന്നു, ബിഹാറിലും ബിജെപി ഇത് ആവര്‍ത്തിക്കും'; വീണ്ടും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രാഹുല്‍ ഗാന്ധി