ധോണിയുടെ ആരും കാണാത്ത മുഖം; വിരമിക്കലിന് പിന്നാലെ ഇതിഹാസ നായകനെതിരെ മനോജ് തിവാരി

ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോണിയോട് ചോദ്യവുമായി മനോജ് തിവാരി. 2011ല്‍ വെസ്റ്റിന്‍ഡീസിനെതിരെ തകര്‍പ്പന്‍ സെഞ്ചുറി നേടിയിട്ടും എന്തുകൊണ്ട് അടുത്ത മത്സരങ്ങളില്‍ ഞാന്‍ പ്ലേയിംഗ് ഇലവന് പുറത്തായി എന്നാണ് അന്നത്തെ ഇന്ത്യന്‍ ക്യാപ്റ്റനായ ധോണിയോട് തിവാരി ചോദിക്കുന്നത്.

2011ല്‍ സെഞ്ച്വറി നേടിയ ശേഷം എന്തുകൊണ്ട് പ്ലേയിംഗ് ഇലവന് പുറത്തായി എന്ന ചോദ്യം എംഎസ് ധോണിയോട് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രോഹിത് ശര്‍മ്മയെയും വിരാട് കോഹ്‌ലിയെയും പോലൊരു ബാറ്റിംഗ് ഹീറോയാവാനുള്ള കഴിവുണ്ടായിട്ടും എനിക്ക് അതിന് സാധിച്ചില്ല. ഏറെ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുന്നത് ഇന്ന് ടിവിയില്‍ ഞാന്‍ കണ്ടുകൊണ്ടിരിക്കുകയാണ്, ഏറെ സങ്കടമുണ്ട്- മനോജ് തിവാരി പറഞ്ഞു.

65 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചതിന് ശേഷം, എന്റെ ബാറ്റിംഗ് ശരാശരി ഏകദേശം 65 ആയിരുന്നു. ആ സമയത്ത് ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തില്‍, ഞാന്‍ ഒരു പരിശീലന മത്സരത്തില്‍ 130 റണ്‍സ് നേടി. മറ്റൊരു പരിശീലന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ 93 റണ്‍സ് നേടി. പക്ഷേ എനിക്ക് അവസരം തരാതെ പകരം യുവരാജ് സിംഗിനെ തിരഞ്ഞെടുത്തു. ഒരു ടെസ്റ്റ് ക്യാപ്പിനായി ഞാന്‍ അവഗണിക്കപ്പെട്ടു. എന്റെ സെഞ്ച്വറിക്ക് മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് ലഭിച്ചതിന് ശേഷവും ഞാന്‍ അവഗണിക്കപ്പെട്ടു, തുടര്‍ച്ചയായ 14 മത്സരങ്ങളില്‍ ഞാന്‍ അവഗണിക്കപ്പെട്ടു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രഞ്ജി ട്രോഫി 2024 സീസണില്‍ ബംഗാളിനെ നയിച്ചുകൊണ്ട് റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് ഇക്കഴിഞ്ഞ ഞായറാഴ്ച പാഡഴിച്ചതിന് പിന്നാലെയാണ് ധോണിയെ ചോദ്യം ചെയ്ച് 38കാരനായ മനോജ് തിവാരി രംഗത്തുവന്നത്. 2004ല്‍ അരങ്ങേറ്റം കുറിച്ച താരം 147 മത്സരങ്ങളില്‍ നിന്ന് 10,000-ത്തിലധികം റണ്‍സുമായിട്ടാണ് ഫസ്റ്റ് ക്ലാസ് കരിയര്‍ അവസാനിപ്പിച്ചത്.

Latest Stories

സ്മാര്‍ട് റോഡ് ഉദ്ഘാടന വിവാദം; മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞിട്ടില്ല, പുറത്തുവരുന്നത് വ്യാജ വാര്‍ത്തകള്‍; മന്ത്രിസഭയില്‍ ഭിന്നതയില്ലെന്ന് എംബി രാജേഷ്

MI VS DC: ഇത് ഇപ്പോൾ ധോണിയെക്കാൾ ദുരുന്തം ആണല്ലോ, വീണ്ടും നിരാശയായി രോഹിത് ശർമ്മ; ശങ്കരൻ തെങ്ങിൽ തന്നെ എന്ന് ആരാധകർ

ബലൂചിസ്ഥാനില്‍ സ്‌കൂള്‍ ബസിന് നേരെ ചാവേറാക്രമണം, മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു; പിന്നില്‍ ഇന്ത്യയെന്ന് പാകിസ്ഥാന്റെ ആരോപണം, രൂക്ഷ വിമര്‍ശനവുമായി വിദേശകാര്യമന്ത്രാലയം

ഛത്തീസ്ഗഡില്‍ സുരക്ഷാസേന-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന ബസവരാജ് ഉള്‍പ്പെടെ 27 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

മെട്രോ യാത്രികരായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കല്‍; 'മെട്രോ ചിക്‌സ്' എന്ന പേരില്‍ ഇന്‍സ്റ്റ പേജ്, ഉടമയെ പൊക്കാന്‍ ബംഗലൂരു പൊലീസ്

'ഡിവോഴ്‌സ് നൽകാം, പക്ഷെ മാസം 40 ലക്ഷം രൂപ തരണം'; വിവാഹ മോചനത്തിൽ രവി മോഹനോട് ഭാര്യ ആർതി

'അന്ന് തരൂരിനെതിരെ വിമതനായി മത്സരിച്ചു, സംഘടനയിൽ യുവാക്കൾക്ക് വേണ്ട പരിഗണന നൽകുന്നില്ലെന്ന് പറഞ്ഞ് രാജിവച്ചു'; യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ ഇനി ബിജെപിയിൽ

കോഴിക്കോട് യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

'കൊലപാതകം ഒന്നും ചെയ്തിട്ടില്ലല്ലോ'; സിവില്‍ സര്‍വ്വീസ് പരീക്ഷ പാസാകാന്‍ വ്യാജരേഖ നിര്‍മിച്ച മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു സുപ്രീം കോടതി

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ പരീഷാഫലം പ്രസിദ്ധീകരിച്ചു, തുടര്‍പഠനത്തിന് അവസരം ലഭിക്കുമെന്ന് മന്ത്രി