'ധോണി എടുത്ത ഏറ്റവും മോശം തീരുമാനം'; വിമര്‍ശിച്ച് ജമൈക്കന്‍ താരം

കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തോല്‍വി വഴങ്ങിയതില്‍ നായകന്‍ എം.എസ് ധോണിയെ വിമര്‍ശിച്ച് ജമൈക്കന്‍ സ്റ്റാര്‍ സ്പ്രിന്റര്‍ യൊഹാന്‍ ബ്ലേക്ക്. അവസാന ഓവര്‍ എറിയാന്‍ ധോണി ജഡേജയെ പന്തേല്‍പ്പിച്ചത് വലിയ മണ്ടെത്തരമായെന്നാണ് ബ്ലേക്ക് പറഞ്ഞത്.

ട്വിറ്റര്‍ വീഡിയോയിലൂടെയാണ് ബ്ലേക്ക് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. അവസാന ഓവറില്‍ ധോണിയെടുത്തത് ഏറ്റവും മോശം തീരുമാനമാണെന്ന് ബ്ലേക്ക് വീഡിയോയില്‍ വ്യക്തമാക്കി. “വളരെ മോശം തീരുമാനമായിരുന്നു ഇത്. എം.എസ് ധോണി. ലെഫ്റ്റ് ഹാന്‍ഡ് ബാറ്റ്‌സ്മാന് ജഡേജയെ കൊണ്ട് പന്തെറിയിക്കാന്‍ പാടില്ലായിരുന്നു.”” ബ്ലേക്ക് പറഞ്ഞു. ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റ് കൂടിയായ ബ്രാവോയ്ക്ക് ഒരു ഓവര്‍ കൂടി ഉണ്ടായിരുന്നു. മൂന്നു ഓവറില്‍ 23 റണ്‍സ് മാത്രം നല്‍കി ശ്രേയസ് അയ്യരുടെ വിക്കറ്റും ബ്രാവോ നേടിയിരുന്നു. എന്നിട്ടും എന്തിനാണ് എല്ലാവരേയും അത്ഭുതപ്പെടുത്തി കൊണ്ട്, എംഎസ് ധോണി പന്ത് ജഡേജയ്ക്ക് കൈമാറിയതെന്ന് ബ്ലേക്ക് ചോദിച്ചു.

Result: Yohan Blake stunned by South Africans in 100m Commonwealth Games final - Sports Mole

ബ്രാവോയ്ക്കു പരിക്കേറ്റതിനാലാണ് അവസാന ഓവര്‍ ജഡേജയെ പന്തേല്‍പിക്കേണ്ടി വന്നതെന്നാണ് ധോണി മത്സരശേഷം പറഞ്ഞത്. “ബാവോ ആരോഗ്യവാനായിരുന്നില്ല. അദ്ദേഹം പുറത്തുപോയി. ഞങ്ങള്‍ക്ക് ഉണ്ടായിരുന്ന ഓപ്ഷനുകള്‍ കരണ്‍ ശര്‍മ്മ, ജഡേജ എന്നിവരായിരുന്നു, അതിനാല്‍ ഞാന്‍ ജഡേജയ്ക്ക് പന്ത് നല്‍കി” ധോണി പറഞ്ഞു.

17 റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറില്‍ ജഡേജയെ 3 സിക്‌സിനു പറത്തി അക്‌സര്‍ പട്ടേലാണ് (5 പന്തുകളില്‍ 21 റണ്‍സ്) ഡല്‍ഹിക്കു ജയമൊരുക്കിയത്. മത്സരത്തില്‍ ധവാന്‍ ഐ.പി.എല്ലിലെ തന്റെ കന്നി സെഞ്ച്വറിയും നേടിയിരുന്നു.

Latest Stories

ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണം; ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സുപ്രീം കോടതിയിലേക്ക്

അപമാനകരം, വിസിമാര്‍ പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി നിലപാട്; ആര്‍ ബിന്ദുവിനെ തള്ളി എംവി ഗോവിന്ദന്‍ രംഗത്ത്

സ്‌കൂള്‍ സമയമാറ്റത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്; മതസംഘടനകളുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടതായി വി ശിവന്‍കുട്ടി

5 കൊല്ലത്തെ വിദേശയാത്രയ്ക്ക് 362 കോടി, പ്രധാനമന്ത്രി മോദിയുടെ വിദേശയാത്രയ്ക്ക് കേന്ദ്രം ചെലവഴിച്ചത്; ഈ വര്‍ഷം മാത്രം 67 കോടി; ആകെ സന്ദര്‍ശിച്ചത് 33 രാജ്യങ്ങള്‍

നരേന്ദ്ര മോദിയുടെ പണി നുണ പറയുന്നത്; പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

'ഗോവിന്ദച്ചാമി ജയിലിൽ നിന്നും രക്ഷപ്പെട്ട സംഭവം സിസ്റ്റത്തിന്‍റെ പ്രശ്നം, അകത്ത് നിന്നും പുറത്ത് നിന്നും എല്ലാ സഹായവും ലഭിച്ചു'; വിമർശിച്ച് വി ഡി സതീശൻ

ആ സിനിമയുടെ കാര്യത്തിൽ എനിക്ക് തെറ്റുപറ്റി, ഇനി അതിനെ കുറിച്ച് സംസാരിക്കാൻ താത്പര്യമില്ല: ഫഹദ് ഫാസിൽ

ഇഞ്ചി കൃഷി നഷ്ടമായതോടെ കോഴി ഫാമിലേക്ക്; ഒടുവില്‍ ഫാമിലെ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു, ഡിപ്രഷനിലേക്ക് പോയി, ഒന്നൊന്നര മാസത്തോളം കൗൺസിലിങും: തുറന്നുപറഞ്ഞ് നിഷാ സാരംഗ്

ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് മാറ്റും