'ധോണി എടുത്ത ഏറ്റവും മോശം തീരുമാനം'; വിമര്‍ശിച്ച് ജമൈക്കന്‍ താരം

കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തോല്‍വി വഴങ്ങിയതില്‍ നായകന്‍ എം.എസ് ധോണിയെ വിമര്‍ശിച്ച് ജമൈക്കന്‍ സ്റ്റാര്‍ സ്പ്രിന്റര്‍ യൊഹാന്‍ ബ്ലേക്ക്. അവസാന ഓവര്‍ എറിയാന്‍ ധോണി ജഡേജയെ പന്തേല്‍പ്പിച്ചത് വലിയ മണ്ടെത്തരമായെന്നാണ് ബ്ലേക്ക് പറഞ്ഞത്.

ട്വിറ്റര്‍ വീഡിയോയിലൂടെയാണ് ബ്ലേക്ക് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. അവസാന ഓവറില്‍ ധോണിയെടുത്തത് ഏറ്റവും മോശം തീരുമാനമാണെന്ന് ബ്ലേക്ക് വീഡിയോയില്‍ വ്യക്തമാക്കി. “വളരെ മോശം തീരുമാനമായിരുന്നു ഇത്. എം.എസ് ധോണി. ലെഫ്റ്റ് ഹാന്‍ഡ് ബാറ്റ്‌സ്മാന് ജഡേജയെ കൊണ്ട് പന്തെറിയിക്കാന്‍ പാടില്ലായിരുന്നു.”” ബ്ലേക്ക് പറഞ്ഞു. ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റ് കൂടിയായ ബ്രാവോയ്ക്ക് ഒരു ഓവര്‍ കൂടി ഉണ്ടായിരുന്നു. മൂന്നു ഓവറില്‍ 23 റണ്‍സ് മാത്രം നല്‍കി ശ്രേയസ് അയ്യരുടെ വിക്കറ്റും ബ്രാവോ നേടിയിരുന്നു. എന്നിട്ടും എന്തിനാണ് എല്ലാവരേയും അത്ഭുതപ്പെടുത്തി കൊണ്ട്, എംഎസ് ധോണി പന്ത് ജഡേജയ്ക്ക് കൈമാറിയതെന്ന് ബ്ലേക്ക് ചോദിച്ചു.

ബ്രാവോയ്ക്കു പരിക്കേറ്റതിനാലാണ് അവസാന ഓവര്‍ ജഡേജയെ പന്തേല്‍പിക്കേണ്ടി വന്നതെന്നാണ് ധോണി മത്സരശേഷം പറഞ്ഞത്. “ബാവോ ആരോഗ്യവാനായിരുന്നില്ല. അദ്ദേഹം പുറത്തുപോയി. ഞങ്ങള്‍ക്ക് ഉണ്ടായിരുന്ന ഓപ്ഷനുകള്‍ കരണ്‍ ശര്‍മ്മ, ജഡേജ എന്നിവരായിരുന്നു, അതിനാല്‍ ഞാന്‍ ജഡേജയ്ക്ക് പന്ത് നല്‍കി” ധോണി പറഞ്ഞു.

17 റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറില്‍ ജഡേജയെ 3 സിക്‌സിനു പറത്തി അക്‌സര്‍ പട്ടേലാണ് (5 പന്തുകളില്‍ 21 റണ്‍സ്) ഡല്‍ഹിക്കു ജയമൊരുക്കിയത്. മത്സരത്തില്‍ ധവാന്‍ ഐ.പി.എല്ലിലെ തന്റെ കന്നി സെഞ്ച്വറിയും നേടിയിരുന്നു.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”