'പരിക്ക് പറ്റിയ സുന്ദറിനെ ബാറ്റിംഗിന് അയച്ചു, ശുഭ്മൻ ഗില്ലിനായിരുന്നു ഈ അവസ്ഥയെങ്കിൽ ടീം ഇങ്ങനെ ചെയ്യില്ലായിരുന്നു'; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

ബറോഡയിൽ ന്യുസിലാൻഡിനെതിരെ നടന്ന ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യ 4 വിക്കറ്റിന് വിജയിച്ചിരുന്നു. ന്യുസിലാൻഡ് ഉയര്‍ത്തിയ 301 റണ്‍സ് വിജയലക്ഷ്യം ആറ് പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. ബാറ്റിംഗിൽ വിരാട് കോഹ്ലി, ശുഭ്മൻ ഗിൽ, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹർഷിത് റാണ എന്നിവർ മികച്ച പ്രകടനമാണ് നടത്തിയത്.

മത്സരത്തിനിടയിൽ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറിന് പരിക്കേറ്റിരുന്നു. ഫീൽഡിങ്ങിനിടെ പരിക്കേറ്റ താരത്തെ ഇന്ത്യ ബാറ്റിങ്ങിനിറക്കിയിരുന്നു. ആദ്യ ഇന്നിങ്‌സിൽ ഫീൽഡ് വിട്ട താരം ഇന്ത്യക്ക് വിജയിക്കാൻ 22 റൺസ് വേണ്ടപ്പോഴായിരുന്നു ക്രീസിലെത്തിയത്. ഇപ്പോഴിതാ സുന്ദറിനെ ബാറ്റിങ്ങിനയച്ച മാനേജ്‌മെന്റിന്റെ തീരുമാനത്തെ ചോദ്യം ചെയ്യുകയാണ് ഇന്ത്യൻ മുൻ താരം മുഹമ്മദ് കൈഫ്.

“ഗില്ലിന് പരിക്ക് പറ്റിയപ്പോൾ നിങ്ങൾ ബാറ്റിങ്ങിന് ഇറക്കിയിരുന്നോ? കൊൽക്കത്ത ടെസ്റ്റിൽ ശുഭ്മാൻ ഗില്ലിന് പരിക്കേറ്റപ്പോൾ അദ്ദേഹം ബാറ്റ് ചെയ്യാൻ വന്നില്ല എന്നത് നിങ്ങൾക്ക് ഓർമ്മയുണ്ടാകും. അത് ഒരുപാട് റൺസുകൾ വന്ന ഒരു മത്സരമായിരുന്നു, അദ്ദേഹത്തിന്റെ 20 അല്ലെങ്കിൽ 30 റൺസ് പോലും ഇന്ത്യയെ വിജയിപ്പിക്കാൻ സഹായിച്ചേനെ. പക്ഷേ അദ്ദേഹം ബാറ്റ് ചെയ്തില്ല. പരിക്ക് വഷളാകാതിരിക്കാൻ കളിക്കാരന് പൂർണ്ണ സംരക്ഷണം നൽകുന്നതിനാണ് അങ്ങനെ ചെയ്തത്. എന്നാൽ സുന്ദറിന്റെ കാര്യത്തിലും ഇതേ സമീപനം പ്രയോഗിച്ചില്ല”

” അതുകൊണ്ടാണ് അത് തെറ്റായ തീരുമാനമാണെന്ന് എനിക്ക് തോന്നുന്നത്. കെഎൽ രാഹുലിന്റെ വിക്കറ്റുകൾക്കിടയിലുള്ള ഓട്ടത്തെ ഇത് ബാധിച്ചു. മത്സരം ഇന്ത്യ ജയിച്ചെങ്കിലും, ഇന്നലത്തെ മത്സരത്തിൽ പരിക്ക് വഷളാകാനുള്ള സാധ്യത കൂടുതലാണെന്ന് ഞാൻ കരുതുന്നു,’ കൈഫ് പറഞ്ഞു. പരിക്കേറ്റ താരത്തെ സമ്മർദ സാഹചര്യത്തിൽ ക്രീസിൽ വിടുന്നത് കൂടുതൽ റിസ്‌കാണെന്നും റൺ എ ബോൾ വേണമെന്നിരിക്കെ ആദ്യം വേറെ ആരെയെങ്കിലും അയക്കണമായിരുന്നു” കൈഫ് പറഞ്ഞു.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും