സ്പിന്‍ ട്രാക്കുകളില്‍ ഇന്ത്യന്‍ ആധിപത്യം ക്ഷയിക്കുന്നു; കാരണം ചൂണ്ടിക്കാട്ടി സെവാഗ്

മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി. ആദ്യ ഗെയിം സമനിലയില്‍ പിരിഞ്ഞതോടെ അടുത്ത രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കാമെന്ന ഇന്ത്യയുടെ ആഗ്രഹം നടന്നില്ല. അടുത്ത രണ്ട് മത്സരങ്ങളും തോറ്റതോടെ ശ്രീലങ്കയ്ക്ക് എതിരെ ഇന്ത്യ പരമ്പര കൈവിട്ടു.

ഇന്ത്യന്‍ ബാറ്റര്‍മാര്‍ പ്രത്യേകിച്ച് സ്പിന്നിനെതിരെ അടിപതറുന്ന കാഴ്ചയാണ് പരമ്പരയില്‍ കാണാനായത്. ലങ്കന്‍ ബോളര്‍മാര്‍ സ്പിന്നിംഗ് ട്രാക്കുകളില്‍ അക്രമം അഴിച്ചുവിട്ടു. ഒരുകാലത്ത് ഇന്ത്യന്‍ ബാറ്റര്‍മാര്‍ സ്പിന്നിലെ ഏറ്റവും മികച്ച കളിക്കാരായി അറിയപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇത് മാറി.

സന്ദര്‍ശക ടീമുകള്‍ ചിലപ്പോഴൊക്കെ സ്പിന്നിംഗ് ട്രാക്കുകളില്‍ ഇന്ത്യയെ അമ്പരപ്പിച്ചിട്ടുണ്ട്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പര തോല്‍വി ഇന്ത്യയ്ക്ക് വിഴുങ്ങാന്‍ പ്രയാസമുള്ള ഗുളികയാണ്. സ്പിന്നിനെതിരായ ഇന്ത്യയുടെ പോരാട്ടം വികലമാകുന്നതിന് പിന്നിലെ കാരണം വീരേന്ദര്‍ സെവാഗ് വെളിപ്പെടുത്തി.

ഇതിന്റെ ഒരു കാരണം, കൂടുതല്‍ വൈറ്റ്-ബോള്‍ ക്രിക്കറ്റ് ഉണ്ട് എന്നതാണ്. അപ്പോള്‍ സ്പിന്നര്‍മാര്‍ കുറയും. കാരണം ടി20 ക്രിക്കറ്റില്‍ നിങ്ങള്‍ 24 പന്തുകള്‍ എറിയുകയും അവ പ്രഹരിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുന്നു. അതിനാല്‍ ബാറ്ററെ പുറത്താക്കാനുള്ള കഴിവ് നിങ്ങള്‍ വികസിപ്പിക്കുന്നില്ല.

കൂടാതെ ഇന്ത്യന്‍ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ അധികം കളിക്കുന്നില്ല. അവിടെയാണ് നിങ്ങള്‍ക്ക് അന്താരാഷ്ട്ര ക്രിക്കറ്റിലുള്ളതിനേക്കാള്‍ മികച്ച സ്പിന്നര്‍മാരെ നേരിടാനാവുക. നന്നായി കളിക്കാനും വിക്കറ്റ് വീഴ്ത്താനും കഴിയുന്ന നിലവാരമുള്ള സ്പിന്നര്‍മാര്‍ ഇപ്പോള്‍ ഇന്ത്യയില്‍ ഇല്ലെന്ന് ഞാന്‍ കരുതുന്നു.

ഞങ്ങളുടെ കാലത്ത്, ദ്രാവിഡ്, സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍, യുവരാജ്, ഞങ്ങള്‍ എല്ലാവരും ആഭ്യന്തര ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്നു. അത് ഏകദിനം അല്ലെങ്കില്‍ ചതുര് ദിന ക്രിക്കറ്റ് ആകട്ടെ, ഞങ്ങള്‍ ധാരാളം ആഭ്യന്തര ക്രിക്കറ്റ് കളിക്കുമായിരുന്നു. ആ മത്സരങ്ങളില്‍ ധാരാളം സ്പിന്നര്‍മാര്‍ ഉണ്ട്. എന്നാല്‍ ഇന്നത്തെ തിരക്കേറിയ ഷെഡ്യൂളില്‍ കളിക്കാര്‍ക്ക് കുറച്ച് സമയം ലഭിക്കുന്നു. ഇത് കാരണം സ്പിന്‍ കളിക്കാനുള്ള കഴിവ് കളിക്കാര്‍ വികസിപ്പിക്കുന്നില്ല- സെവാഗ് കൂട്ടിച്ചേര്‍ത്തു.

Latest Stories

ഇറാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍; ആക്രമണം ജനങ്ങളോട് ഒഴിയാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ

എം സ്വരാജ് നിലകൊള്ളുന്നത് മത സൗഹാര്‍ദ്ദത്തിന് വേണ്ടി; പ്രസ്ഥാനത്തെ വഞ്ചിച്ച വ്യക്തിക്ക് മറുപടി നല്‍കാനുള്ള അവസരമാണ് ഉപതിഞ്ഞെടുപ്പെന്ന് എംഎ ബേബി

നാലാമത് നാടക് എ ശാന്തകുമാര്‍ സ്മാരക സംസ്ഥാനതല നാടക പ്രതിഭപുരസ്‌കാരം സജി തുളസിദാസിന്

ടെഹ്‌റാന്‍ ഉടന്‍ ആക്രമിക്കും, സാധാരണ ജനങ്ങളെ കൊന്നൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല; എത്രയും വേഗം നഗരം വിടാന്‍ ആവശ്യപ്പെട്ട് ബെഞ്ചമിന്‍ നെതന്യാഹു

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മൊബൈല്‍ ഫോണിന് വിലക്കേര്‍പ്പെടുത്തി; വോട്ടര്‍മാര്‍ക്ക് മൊബൈല്‍ ഫോണ്‍ സൂക്ഷിക്കാന്‍ പ്രത്യേക സംവിധാനം

യുവരാജ് ഉൾപ്പെടെ ഏഴ് താരങ്ങളുടെ കരിയർ ബിസിസിഐ നശിപ്പിച്ചു, ധോണിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റാൻ ശ്രമിച്ചു, ​ഗുരുതര ആരോപണങ്ങളുമായി യോ​ഗ്രാജ് സിങ്

'മുന്ന' പ്രയോഗം ലക്ഷ്യം വെച്ചത് ജോർജ്ജ് കുര്യനെ, സുരേഷ് ഗോപി പെട്ടുപോയതാണ്; തുറന്ന് പറഞ്ഞ് ജോൺ ബ്രിട്ടാസ്

ഈ വലയം’ ഫിലിം- കുട്ടിക്കാലത്തിൻ്റെ നന്മകൾ അസ്തമിക്കുകയാണോ?

പിവി അന്‍വറിനെ യുഡിഎഫ് റോഡിലിട്ട് പോയി; എല്‍ഡിഎഫ് വേണ്ടരീതിയില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് എ വിജയരാഘവന്‍

പത്ത് തലയാ തനി രാവണൻ! ബുംറ മാത്രമാണ് അവന് മുന്നിലുളളത്, എല്ലാ ടീമിനും ഭീഷണിയായ ലോകോത്തര പേസറെ കുറിച്ച് മൈക്കൽ‌ വോൺ