IND vs ENG: കാലം പോപ്പിന് ഭാ​ഗ്യം തിരിച്ചു കൊടുത്തു, ഓവലിൽ ക്രിക്കറ്റ് ദൈവങ്ങൾ ഇംഗ്ലണ്ടിനൊപ്പം!

ഇന്ന് വരെ ഇംഗ്ലണ്ടിന്റെ സ്റ്റാൻഡ്-ഇൻ ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയിൽ ഒല്ലി പോപ്പിന് മോശം റെക്കോർഡായിരുന്നു ഉള്ളത്. നാല് ശ്രമങ്ങളിൽ ഒരു ടോസ് പോലും അദ്ദേഹം നേടിയില്ല, 14 ഡിആർഎസ് കോളുകൾ തെറ്റായി എടുത്തു. എന്നാൽ ഓവലിൽ ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ടെസ്റ്റിൽ അദ്ദേഹം രണ്ടും നിർഭാ​ഗ്യവും മാറ്റിക്കുറിച്ചു.

തോളിനേറ്റ പരിക്കുമൂലം പരമ്പരയിൽ നിന്ന് പുറത്തായ ബെൻ സ്റ്റോക്‌സിന്റെ അഭാവത്തിൽ ഇംഗ്ലണ്ടിനെ നയിച്ച പോപ്പ്, പച്ചപ്പ്നിറഞ്ഞ പ്രതലത്തിൽ ടോസ് നേടി ആദ്യം ബോളിം​ഗ് തിരഞ്ഞെടുത്തു. തുടർന്ന് ഇന്നിംഗ്‌സിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ തിരിച്ചയക്കാൻ അതിശയകരമായ ഒരു റിവ്യൂ എടുത്തു.

ഡിആർഎസ് കോളുകളുടെ കാര്യത്തിൽ പോപ്പിന്റെ റെക്കോർഡ് മോശമായിരുന്നു. അതിനാൽത്തന്നെ കമന്ററി ബോക്സിലുണ്ടായിരുന്ന ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ മൈക്കൽ ആതർട്ടണിന് പോപ്പിന്റെ വിനാശകരമായ ഡിആർഎസ് കോളുകളുടെ നീണ്ട പട്ടികയിലേക്ക് ഇത് മറ്റൊരു കൂട്ടിച്ചേർക്കലാണെന്ന് സംശയമില്ലായിരുന്നു. ആതർട്ടണിനെ ന്യായീകരിക്കാൻ, പന്ത് പാഡുകളിൽ തട്ടുന്നതിനുമുമ്പ് ജയ്‌സ്വാളിന് ഒരു ഇൻസൈഡ് എഡ്ജ് ലഭിച്ചതായി തോന്നി. വ്യക്തമായ ഒരു ഡിഫെൽക്ഷനും ഇരട്ട ശബ്ദവും ഉണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം അമ്പയർ ഹസൻ റാസ നോട്ടൗട്ട് നൽകിയത്.

“ഇവിടെ ചർച്ച രണ്ട് ശബ്ദങ്ങളെക്കുറിച്ചായിരിക്കണം. ഓ, പോപ്പ് അത് ചെയ്യാൻ പോയി. അദ്ദേഹത്തിന് അവസാന 14 ഡിആർഎസ് കോളുകൾ തെറ്റായി ലഭിച്ചു. എനിക്ക് ഭയമുണ്ട്, ഇത് അദ്ദേഹത്തിന്റെ തെറ്റായ 15-ാമത്തെ ഡിആർഎസ് ആയിരിക്കുമെന്ന്,” കമന്ററിയിൽ ആതർട്ടൺ പറഞ്ഞു.

എന്നിരുന്നാലും, ബോളർ ഗുസ് അക്കിൻസിന് വലിയ ആത്മവിശ്വാസമുള്ളതായി തോന്നി, പോപ്പിനും അങ്ങനെ തന്നെ. ഡിആർഎസ് കോളുകളുടെ കാര്യത്തിൽ അദ്ദേഹത്തിന്റെ മോശം ട്രാക്ക് റെക്കോർഡ് ഉണ്ടായിരുന്നിട്ടും, ടെസ്റ്റ് മത്സരത്തിന്റെ തുടക്കത്തിൽ തന്നെ തന്റെ അവബോധത്തെയും ബോളറെയും വിശ്വസിച്ച് അദ്ദേഹം ഡിആർഎസിനായി സൂചന നൽകി. റിപ്ലെയിൽ അത് വിക്കറ്റാണെന്ന് തെളിഞ്ഞു.


ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിം​ഗിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം ലഞ്ചിനു പിരിയുമ്പോൾ 23 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 72 റൺസെന്ന നിലയിലാണ് ഇന്ത്യ. സായ് സുദർശനും (67 പന്തിൽ 25), ക്യാപ്റ്റൻ ശുഭ്മൻ ഗില്ലുമാണു (23 പന്തിൽ 15) ക്രീസിൽ. മഴയെത്തിയതോടെ നേരത്തേ ലഞ്ചിന് ഇടവേളയെടുക്കുകയായിരുന്നു.

യശസ്വി ജയ്സ്വാളും (രണ്ട്) കെ.എൽ. രാഹുലുമാണ് (40 പന്തിൽ 14) ഇന്ത്യൻ നിരയിൽ പുറത്തായത്. സ്കോർ പത്തിൽ നില്‍ക്കെ ഗുസ് അക്കിൻസിന്റെ പന്തിൽ ജയ്സ്വാൾ എൽബിഡബ്ല്യു ആകുകയായിരുന്നു. ക്രിസ് വോക്സിന്റെ പന്തിൽ കെ.എൽ. രാഹുൽ ബോൾഡായി.

Latest Stories

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു

'2010ന് ശേഷം ചരിത്രത്തിൽ ആദ്യം, എങ്ങും യുഡിഎഫ് തരംഗം'; തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോൾ എല്ലാ മേഖലയിലും യുഡിഎഫ് മുന്നിൽ