IND vs ENG: "ഇത് ക്രിക്കറ്റല്ല, സ്പോർട്സിന്റെ മാന്യതയ്ക്ക് നിരക്കാത്തത്"; പരിക്കേറ്റ പന്തിനെതിരായ ഇം​ഗ്ലണ്ടിന്റെ 'ബോഡിലൈൻ' തന്ത്രത്തിൽ പൊട്ടിത്തെറിച്ച് ഗവാസ്കർ, ഗാംഗുലിക്ക് ശക്തമായ സന്ദേശം

റിഷഭ് പന്തിനെതിരായ ഇംഗ്ലണ്ടിന്റെ ഷോർട്ട് ബോൾ തന്ത്രങ്ങളിൽ ഇതിഹാസ താരം സുനിൽ ഗവാസ്കർ അസ്വസ്ഥനായി. ഇടത് കൈയിലെ വിരലിന് പരിക്കേറ്റ പന്തിനെ ഇത്തരത്തിൽ ലക്ഷ്യമിട്ടതിന് ഗവാസ്കർ ഇംഗ്ലണ്ടിനെ രൂക്ഷമായി വിമർശിച്ചു. ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ ഏറ് ഋഷഭിന്റെ ഇടതുകൈയിൽ ഒന്നിലധികം തവണ പ്രഹരമേൽപ്പിച്ചു. വിക്കറ്റിന് ചുറ്റും നിന്ന് ചാർജ് ചെയ്ത സ്റ്റോക്സ് പന്തിന്റെ ഇടത് തോളിൽ ബൗൺസറുകൾ ഉപയോഗിച്ച് ആക്രമിച്ചു.

മൂന്നാം ദിവസം രാവിലെ ഇംഗ്ലീഷ് സീമർമാർ എറിഞ്ഞ പന്തുകളിൽ അറുപത് ശതമാനവും ഷോർട്ടായിരുന്നു. മൂന്നാം ദിവസം അതിശയകരമായ നിരക്കിൽ റൺസ് നേടുന്ന ബാറ്റർമാരെ നിശബ്ദരാക്കാനാണ് ഈ തന്ത്രം പ്രയോഗിച്ചത്. വെല്ലുവിളിയിൽ നിന്ന് പിന്മാറാത്ത ഋഷഭ് പന്തിൽ നിന്ന് ടോപ്പ് എഡ്ജ് ലഭിക്കുമെന്ന പ്രതീക്ഷയിൽ സ്റ്റോക്സ് ആറ് ഫീൽഡർമാരെ ലെഗ് സൈഡിൽ നിർത്തി.

ഋഷഭ് പന്തിന് ഇടതുകൈയിൽ രണ്ട് തവണ പരിക്കേൽക്കുകയും ഫിസിയോയിൽ നിന്ന് ചികിത്സ തേടേണ്ടിവരികയും ചെയ്തതിന് ശേഷം, ഗവാസ്കർ ഇംഗ്ലണ്ടിന്റെ തന്ത്രങ്ങൾ സ്പോർട്മാൻ സ്പിരിറ്റിന് നിരാക്കത്തതാണെന്ന് വിശേഷിപ്പിച്ചു. പരിക്കേറ്റ പന്തിനെ ഷോർട്ട് ബോൾ ഉപയോഗിച്ച് ആക്രമിക്കുന്നത് തെറ്റാണെന്നും അവർ ചെയ്യുന്നത് ക്രിക്കറ്റല്ലെന്നും ഗവാസ്കർ പറഞ്ഞു.

“ഇന്ന് എറിഞ്ഞ അമ്പത്തിയാറ് ശതമാനം പന്തുകളും ഷോർട്ട് ആയിരുന്നു. ബൗൺസറിനായി കാത്തിരിക്കുന്ന നാല് ഫീൽഡർമാർ അവർക്കുണ്ട്. എന്റെ അഭിപ്രായത്തിൽ അത് ക്രിക്കറ്റല്ല. വെസ്റ്റ് ഇൻഡീസ് ഷോർട്ട് ബോൾ ചെയ്യുമ്പോൾ, ഒരു ഓവറിൽ രണ്ട് ബൗൺസറുകൾ മാത്രം എന്ന നിയമം അവർ കൊണ്ടുവന്നു. അത് വെസ്റ്റ് ഇൻഡീസിന്റെ ശക്തിയെ നിയന്ത്രിക്കാനായിരുന്നു”, ഗവാസ്കർ മൂന്നാം ദിവസത്തെ കമന്ററിയിൽ പറഞ്ഞു.

“ഇപ്പോൾ ബൗൺസറുകൾ എറിയപ്പെടുന്നത് നമ്മൾ കാണുന്നു. ക്രമീകരിച്ച ഫീൽഡ് നോക്കൂ. ഇത് ക്രിക്കറ്റല്ല. ലെഗ് സൈഡിൽ ആറിൽ കൂടുതൽ ഫീൽഡർമാർ ഉണ്ടാകരുത്. ഐസിസി പുരുഷ ക്രിക്കറ്റ് കമ്മിറ്റി ചെയർമാൻ സൗരവ് ഗാംഗുലി ഇത് നിരീക്ഷിക്കുകയാണെങ്കിൽ, അടുത്ത തവണ ആറിൽ കൂടുതൽ ഫീൽഡർമാരെ ലെഗ് സൈഡിൽ നിലനിർത്താൻ സാധിക്കില്ലെന്ന് ഉറപ്പാക്കുക, “അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ