എന്നെ ടീമിൽ എടുത്തിരുന്നെങ്കിൽ ഓസ്‌ട്രേലിയയുടെ കാര്യത്തിൽ തീരുമാനം ആയേനെ: ചേതേശ്വർ പുജാര

ഇപ്പോൾ കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ നാണംകെട്ട തോൽവിയാണ് ഓസ്‌ട്രേലിയയോട് വഴങ്ങിയത്. പരമ്പര 3 -1 നാണ് ഓസ്‌ട്രേലിയ ഇന്ത്യക്ക് നേരെ നേടിയത്. എന്നാൽ ടൂർണമെന്റിൽ ഇന്ത്യൻ ആരാധകർ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ചേതേശ്വർ പുജാരയുടെ വരവിനായിട്ടാണ്. എന്നാൽ സ്‌ക്വാഡിൽ ഇടം നേടാൻ താരത്തിന് സാധിച്ചിരുന്നില്ല. ചേതേശ്വർ പുജാരയുടെ കുറവ് ആ പര്യടനത്തിൽ ഇന്ത്യക്ക് ഉണ്ടായിരുന്നു.

ബോർഡർ ഗവാസ്കർ ട്രോഫിയിലെ തോൽവിക്ക് ശേഷം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യക്ക് പുറത്താകേണ്ടി വന്നു. ഇതോടെ താരങ്ങളെയും, പരിശീലകനായ ഗൗതം ഗംഭീറിനെയും വിമർശിച്ച് ഒരുപാട് ആരാധകർ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ തന്നെ ടീമിൽ എപ്പോൾ വിളിച്ചാലും ആ ഓഫർ ഇരു കൈനീട്ടി സ്വീകരിക്കും എന്ന് പറഞ്ഞിരിക്കുകയാണ് ചേതേശ്വർ പുജാര.

ചേതേശ്വർ പുജാര പറയുന്നത് ഇങ്ങനെ:

” ഒരു ക്രിക്കറ്റ് താരമെന്ന നിലയിൽ ഇന്ത്യയ്ക്കായി കളിക്കണമെന്നാണ് എല്ലായിപ്പോഴും ആ​ഗ്രഹിക്കുന്നത്. ആ നേട്ടത്തിനായി ഞാൻ ശ്രമിച്ചുകൊണ്ടിരിക്കും. ഇന്ത്യൻ ടീമിന് എന്നെ ആവശ്യമെങ്കിൽ തീർച്ചയായും ഞാൻ അവിടെയെത്തും. ആഭ്യന്തര ക്രിക്കറ്റിൽ ഞാൻ മികച്ച പ്രകടനം നടത്തുന്നു. ഇം​ഗ്ലീഷ് കൗണ്ടിയിലും രണ്ട് വർഷമായി ഞാൻ കളിക്കുന്നുണ്ട്. ഇനി ലഭിക്കേണ്ടത് അവസരമാണ്. അത്തരമൊരു അവസരം ലഭിച്ചാൽ ഞാൻ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കും”

ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരയിൽ കളിക്കാൻ അവസരം ലഭിച്ചിരുന്നെങ്കിൽ ഇന്ത്യയ്ക്ക് വിജയം നേടിനൽകാൻ കഴിയുമായിരുന്നോ എന്ന ചോദ്യത്തിനും പുജാര പ്രതികരിച്ചു.

” തീർച്ചയായും ഞാൻ ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നെങ്കിൽ ബോർഡർ-​ഗ​വാസ്കർ പരമ്പരയിൽ ഇന്ത്യയ്ക്ക് ഹാട്രിക് വിജയത്തിനായി ശ്രമിക്കുമായിരുന്നു” ചേതേശ്വർ പുജാര പറഞ്ഞു.

Latest Stories

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു

'2010ന് ശേഷം ചരിത്രത്തിൽ ആദ്യം, എങ്ങും യുഡിഎഫ് തരംഗം'; തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോൾ എല്ലാ മേഖലയിലും യുഡിഎഫ് മുന്നിൽ