താൻ ആണ് ഏറ്റവും മികച്ച താരം എന്ന് അവന് നല്ല ബോധ്യമുണ്ട്, അയാളെ ഇനി ചതിക്കരുത് ഗംഭീർ; ആവശ്യവുമായി ഹർഭജൻ സിങ്

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ശ്രേയസ് അയ്യരെ പ്ലെയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചതിന് ടീം മാനേജ്‌മെൻ്റിനെതിരെ വിമർശനവുമായി ഹർഭജൻ സിങ് രംഗത്ത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യക്ക് അനുകൂലമായി ഏകപക്ഷീയമായ മത്സരമാക്കി മാറ്റിയതിന് ഹർഭജൻ അയ്യരെ പ്രശംസിക്കുകയും ചെയ്തിരിക്കുകയാണ്.

ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ അയ്യർ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. ഫെബ്രുവരി 6 ന് നാഗ്പൂരിൽ നടന്ന ആദ്യ ഏകദിനത്തിൽ, രോഹിത് ശർമ്മ (2), യശസ്വി ജയ്‌സ്വാൾ (15) എന്നിവർ നിരാശപെടുത്തിയപ്പോൾ അയ്യരുടെ അതിവേഗ അർദ്ധ സെഞ്ചുറിയാണ് ഇന്ത്യയെ സഹായിച്ചതെന്ന് പറയാം.

ഇംഗ്ലീഷ് ബോളർമാരെ അടിച്ചുപറത്തിയ ശേഷം ജേക്കബ് ബെഥെലിൻ്റെ പന്തിൽ അയ്യർ എൽബിഡബ്ല്യുവിൽ കുടുങ്ങി പുറത്തായി മടങ്ങുമ്പോൾ ഇന്ത്യയുടെ വിജയത്തിന് അദ്ദേഹം ഉറച്ച അടിത്തറയിട്ടിരുന്നു. എന്നിരുന്നാലും, മത്സരം കഴിഞ്ഞപ്പോൾ അവസാന നിമിഷം വിരാട് കോഹ്‌ലിക്ക് കാൽമുട്ടിന് പരിക്കേറ്റില്ലായിരുന്നുവെങ്കിൽ താൻ മത്സരത്തിൽ ഇടംപിടിക്കില്ലായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.

“ശ്രേയസ് ഇതിനകം തൻ്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. ലോകകപ്പിൽ മികച്ച സ്കോർ നേടി, ഒരു കളിക്കാരൻ ആ നിലവാരത്തിൽ പ്രകടനം നടത്തുമ്പോൾ, സ്വാഭാവികമായും കൂടുതൽ അവസരങ്ങൾ അവൻ പ്രതീക്ഷിക്കുന്നു. അവൻ്റെ മനസ്സിൽ, അവൻ തന്നെത്തന്നെ ഏറ്റവും മികച്ചവനായി കാണുന്നു. വിധി പോലും അത് സമ്മതിച്ചതായി തോന്നുന്നു. ആരും പ്രതീക്ഷിക്കാത്ത സമയത്താണ് അവസരം അവന് കിട്ടുന്നത്. ആളുകൾ ആരും ശ്രദ്ധിക്കാത്ത, വലിയ വില നൽകാത്ത താരം കളിച്ചത് തകർപ്പൻ ഇന്നിങ്‌സായിരുന്നു ”അദ്ദേഹം അഭിപ്രായപ്പെട്ടു.

ആദ്യ ഏകദിനത്തിൽ ഋഷഭ് പന്ത് ഇലവനിൽ നിന്ന് പുറത്തായതോടെ, വിക്കറ്റ് കീപ്പർ-ബാറ്റ്‌സ്‌മാൻമാർ തമ്മിലുള്ള മത്സരം ഇന്ത്യൻ ടീമിൽ കടുത്തെന്നും ഹർഭജൻ ഓർമിപ്പിച്ചു.

“റിഷഭ് പന്ത് നിസ്സംശയമായും കഴിവുള്ള ഒരു കളിക്കാരനാണ്, എന്നാൽ നിലവിലെ ടീം മാനേജ്‌മെൻ്റിൻ്റെ സമീപനം കണക്കിലെടുക്കുമ്പോൾ, വിക്കറ്റ് കീപ്പർ-ബാറ്റ്‌സ്മാൻ എന്ന നിലയിൽ കെ എൽ രാഹുലാണ് അവരുടെ ഇഷ്ടപ്പെട്ട ചോയ്‌സ്. ഇതിനർത്ഥം പന്ത് തൻ്റെ ഊഴത്തിനായി കാത്തിരിക്കേണ്ടിവരുമെന്നാണ്.

ധ്രുവ് ജുറൽ, സഞ്ജു സാംസൺ എന്നിവരും സ്ഥാനത്തിനായി പോരാടുമ്പോൾ ഇന്ത്യൻ ടീമിൽ ഏറ്റവും കൂടുതൽ മത്സരം നടക്കുന്ന പോരാട്ടം അത് വിക്കറ്റ് കീപ്പറാക്ക് വേണ്ടിയുള്ള മത്സരമാണെന്ന് നിസംശയം പറയാം.

Latest Stories

സംസ്ഥാനത്ത് എഞ്ചിനീയറിങ്-പോളിടെക്‌നിക് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്; സ്വയം വിരമിയ്ക്കലിന് അപേക്ഷ ക്ഷണിച്ച് ഐഎച്ച്ആര്‍ഡി

ലോകം അത്ഭുതപ്പെടുകയും പാകിസ്ഥാന്‍ ഭയപ്പെടുകയും ചെയ്യുന്നു; പ്രധാനമന്ത്രി പാക് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കിയെന്ന് അമിത് ഷാ

വോഡഫോണ്‍ ഐഡിയ അടച്ചുപൂട്ടലിന്റെ വക്കിലോ? കുടിശിക എഴുതി തള്ളിയില്ലെങ്കില്‍ മുന്നോട്ട് പോകാനാകില്ലെന്ന് കമ്പനി സിഇഒ

കോഴിക്കോട് ആയുധങ്ങളുമായെത്തി വീട്ടില്‍ നിന്ന് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി; സംഭവത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളെന്ന് നിഗമനം; അന്വേഷണം ആരംഭിച്ച് പൊലീസ്

ഇന്ത്യയ്ക്ക് എത്ര യുദ്ധ വിമാനങ്ങള്‍ നഷ്ടപ്പെട്ടു? സൈനിക നീക്കം പാകിസ്ഥാനെ അറിയിച്ചത് കുറ്റകരം; കേന്ദ്ര സര്‍ക്കാരിനെതിരെ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

പാകിസ്ഥാന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; പ്രമുഖ യൂട്യൂബര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

മെസിയും സംഘവും നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് കായികമന്ത്രി; സ്‌പോണ്‍സര്‍മാര്‍ പണമടയ്ക്കുമെന്ന പ്രത്യാശയുമായി വി അബ്ദുറഹ്‌മാന്‍

കേന്ദ്രത്തോട് വിയോജിപ്പുണ്ട്, സര്‍വകക്ഷി സംഘത്തില്‍ സിപിഎമ്മും ഭാഗമാകും; ദേശീയ താത്പര്യമാണ് പ്രധാനമെന്ന് എംഎ ബേബി

ഇനി ഇലക്ട്രിക് ബുള്ളറ്റും! ഇലക്ട്രിക് ബൈക്കുകൾ പുറത്തിറക്കാൻ ഒരുങ്ങി റോയൽ എൻഫീൽഡ്

രാജ്യതലസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടിയ്ക്ക് വന്‍ തിരിച്ചടി; മുകേഷ് ഗോയലിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി