ടോസ് ഭാഗ്യം രോഹിത്തിനൊപ്പം, ടീമില്‍ വമ്പന്‍ അഴിച്ചുപണി, രണ്ട് താരങ്ങള്‍ക്ക് അരങ്ങേറ്റം

ഏഷ്യാ കപ്പിലെ അവസാന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ന് ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം. കൊളംബോയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബംഗ്ലാദേശിനെ ബാറ്റിംഗിന് അയച്ചു. ഇന്ത്യയ്ക്കായി യുവതാരം തിലക് വര്‍മ്മ ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കും. ബംഗ്ലാദേശിനായി തന്‍സിം ഹസനും അരങ്ങേറും.

ഇന്ത്യന്‍ നിരയില്‍ വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ, ഹാര്‍ദ്ദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ കളിക്കില്ല. പകരം തിലക് വര്‍മ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി, സൂര്യകുമാര്‍ യാദവ്, ശാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ടീമിലിടം പിടിച്ചു.

ഞായറാഴ്ച ശ്രീലങ്കയുമായി ഏറ്റുമുട്ടുന്ന ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ ഇതിനകം സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. അതിനാല്‍ തന്നെ ഇന്നത്തെ മത്സരം അപ്രസക്തമാണ്. എന്നിരുന്നാലും, ഏകദിന ലോകകപ്പിന് ഒരു മാസത്തില്‍ താഴെ മാത്രം സമയം ശേഷിക്കെ, ഇരു രാജ്യങ്ങള്‍ക്കും അവരുടെ ബെഞ്ച് ശക്തി പരീക്ഷിക്കാനും അവര്‍ ഇഷ്ടപ്പെടുന്ന പുതിയ കോമ്പിനേഷനുകള്‍ പരീക്ഷിക്കാനുമുള്ള അവസരമാണിത്.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ (C), ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ (W), രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, പ്രസീദ് കൃഷ്ണ.

ബംഗ്ലാദേശ് പ്ലേയിംഗ് ഇലവൻ: ലിറ്റൺ ദാസ് (W), തൻസീദ് ഹസൻ, അനമുൽ ഹഖ്, ഷാക്കിബ് അൽ ഹസൻ (C), തൗഹിദ് ഹൃദയ്, ഷമീം ഹൊസൈൻ, മെഹിദി ഹസൻ മിറാസ്, മഹേദി ഹസൻ, നാസും അഹമ്മദ്, തൻസിം ഹസൻ സാക്കിബ്, മുസ്തഫിസുർ റഹ്മാൻ.

Latest Stories

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു

'2010ന് ശേഷം ചരിത്രത്തിൽ ആദ്യം, എങ്ങും യുഡിഎഫ് തരംഗം'; തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോൾ എല്ലാ മേഖലയിലും യുഡിഎഫ് മുന്നിൽ