'ഗര്‍വ്വ് അങ്ങ് കൈയില്‍ വെച്ചാല്‍ മതി'; അല്‍സാരി ജോസഫിന് രണ്ട് മത്സരങ്ങളില്‍നിന്ന് വിലക്ക്

ബാര്‍ബഡോസില്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിനിടെയിലെ ഫീല്‍ഡിലെ വിവാദ പെരുമാറ്റത്തിന്റെ പേരില്‍ പേസര്‍ അല്‍സാരി ജോസഫിന് വെസ്റ്റ് ഇന്‍ഡീസ് രണ്ട് മത്സരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തി. ജോസഫിന്റെ പെരുമാറ്റം ടീമിന്റെ അടിസ്ഥാന മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്ന് ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് പ്രസ്താവനയില്‍ അറിയിച്ചു.

മത്സരത്തിന്റെ മൂന്നാം ഓവറിലാണ് സംഭവം നടന്നത്. ഫീല്‍ഡ് പ്ലെയ്സ്മെന്റിനെക്കുറിച്ച് ജോസഫ് തന്റെ ക്യാപ്റ്റന്‍ ഷായ് ഹോപ്പുമായി നീണ്ട ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരുന്നു. എന്നിരുന്നാലും, ഹോപ്പ് നല്‍കിയ ഫീല്‍ഡ് ഫാസ്റ്റ് ബൗളര്‍ക്ക് അത്ര സുഖമായി തോന്നിയില്ല. സംഭവത്തില്‍ രോഷാകുലനായ ജോസഫ്, ഇംഗ്ലണ്ട് താരം ജോര്‍ദാന്‍ കോക്‌സിന് 148 കി.മീ വേഗത്തില്‍ ബൗണ്‍സര്‍ എറിഞ്ഞു. ഇംഗ്ലീഷ് ബാറ്റര്‍ക്ക് അതിനുള്ള ഉത്തരം ഇല്ലായിരുന്നു. കോക്സ് ലൈനില്‍ നിന്ന് പുറത്ത് കളിക്കാന്‍ ശ്രമിച്ചെങ്കിലും അത് ഒരു എഡ്ജ് ആയി വിക്കറ്റ്കീപ്പറുടെ കൈയില്‍ അവസാനിക്കുകയായിരുന്നു.

വെസ്റ്റ് ഇന്ത്യന്‍ താരങ്ങളെല്ലാം ആഹ്ലാദത്തില്‍ ആഘോഷിച്ചപ്പോള്‍ ജോസഫിന് തന്റെ ക്യാപ്റ്റനോട് അപ്പോഴും കലിപ്പില്‍ ആയിരുന്നു. അദ്ദേഹത്തിന്റെ സഹ പേസര്‍ ജെയ്ഡന്‍ സീല്‍സ് മുഖത്ത് ഒരു ടവല്‍ തടവി ശാന്തനാക്കാന്‍ പോലും ശ്രമിച്ചെങ്കിലും ജോസഫ് ചെവിക്കൊണ്ടില്ല. ആ ദേഷ്യത്തില്‍ തന്നെ തന്റെ ഓവര്‍ പൂര്‍ത്തിയാക്കിയ താരം ഗ്രൗണ്ട് വിടാന്‍ തീരുമാനിച്ചു.

ഒരു ഓവറിന് ശേഷം ജോസഫ് കളത്തിലേക്ക് മടങ്ങി എത്തിയെങ്കിലും താരത്തിന്റെ പ്രവര്‍ത്തി ഏറെ വിവാദമായി. വെസ്റ്റ് ഇന്‍ഡീസ് എട്ട് വിക്കറ്റിന് കളി ജയിച്ചു, പക്ഷേ ടീം മാനേജ്മെന്റ് 27 കാരന്റെ പെരുമാറ്റത്തില്‍ അങ്ങേയറ്റം അതൃപ്തി പ്രകടിപ്പിച്ചു. അത്തരം പെരുമാറ്റം താന്‍ അംഗീകരിക്കില്ലെന്ന് ഹെഡ് കോച്ച് ഡാരന്‍ സമി മത്സരത്തിന് ശേഷം പറഞ്ഞു. ഇത് ജോസഫിനെ രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കുന്നതിന് കാരണമായി.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു