‘പപ്പ തന്റെ സുന്ദരിയായ സോണിയയെ അഭിമാനത്തോടെ നോക്കി പുഞ്ചിരിക്കുന്നത് എനിക്ക് കാണാൻ കഴിയും’; വൈകാരിക കുറിപ്പ് പങ്കുവച്ച് രാഹുൽ ഗാന്ധി
ഏതാനും മാസങ്ങൾക്കുള്ളിൽ സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശനം നടക്കാനിരിക്കെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് രാഹുൽ ഗാന്ധി ഫെയ്‌സ്ബുക്കിൽ പങ്കുവച്ച പോസ്റ്റ്. 35 വർഷങ്ങൾക്ക് മുമ്പാണ് അമ്മയെയും പപ്പയെയും ഒന്നിച്ച് അവസാനമായി കണ്ടത്. പപ്പയുടെ മരണശേഷം ജീവിതം മുന്നിലെത്തിച്ച എല്ലാ പ്രതിസന്ധികളെയും അമ്മ അനന്തമായ ധൈര്യത്തോടെയും അന്തസ്സോടെയും നേരിട്ടത് നേരിൽ കണ്ടിട്ടുണ്ടെന്നും രാഹുൽ കുറിപ്പിൽ പറഞ്ഞു.
പ്രിയങ്കയ്ക്കും തനിക്കും മാത്രമാണ് ആ കാലഘട്ടത്തിൽ കുടുംബം കടന്നുപോയ യാഥാർഥ്യങ്ങളും പപ്പയ്ക്ക് ശേഷമുള്ള അമ്മയുടെ ജീവിതം എത്രത്തോളം ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നുവെന്നും പൂർണമായി അറിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
‘അമ്മേ,
35 വർഷങ്ങൾക്ക് മുമ്പാണ് ഞാൻ അമ്മയെയും പപ്പയെയും ഒന്നിച്ചു അവസാനമായി കണ്ടത്. പപ്പ പോയ ദിവസം മുതൽ, ജീവിതം നിങ്ങൾക്ക് നേരെ എറിഞ്ഞ എല്ലാത്തിനെയും അനന്തമായ ധൈര്യത്തോടെയും അന്തസ്സോടെയും നിങ്ങൾ നേരിടുന്നത് ഞാൻ കണ്ടിട്ടുണ്ട്. പ്രിയങ്കയ്ക്കും എനിക്കും മാത്രമേ എന്തിലൂടെയെല്ലാം കടന്നുപോയി എന്നും പപ്പയ്ക്ക് ശേഷമുള്ള അമ്മയുടെ ജീവിതം എത്ര ബുദ്ധിമുട്ടായിരുന്നുവെന്നും ശരിക്കും അറിയൂ.
“Belonging: A Journey of Love” എന്ന നിങ്ങളുടെ കഥ നിങ്ങളെ സ്നേഹിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾ ഒടുവിൽ വായിക്കുമെന്നതിൽ ഞാൻ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു. സ്വകാര്യതയെ ഇഷ്ടപ്പെടുന്ന നിങ്ങളെ പോലെ ഒരാൾക്ക് നിങ്ങളുടെ മനോഹരമായ കഥ ലോകത്തോട് പറയാൻ എത്രമാത്രം ബുദ്ധിമുട്ടായിരുന്നുവെന്ന് എനിക്കറിയാം.
‘ഇന്ന്, അദ്ദേഹത്തിന്റെ ജന്മദിനത്തിൽ, പപ്പ തന്റെ സുന്ദരിയായ സോണിയയെ അഭിമാനത്തോടെ നോക്കി പുഞ്ചിരിക്കുന്നത് എനിക്ക് കാണാൻ കഴിയും.
സ്നേഹം,
രാഹുൽ
കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ഈ നവംബറിലാണ് തന്റെ ഓർമ്മക്കുറിപ്പുകൾ പുറത്തിറക്കുക. രാജീവ് ഗാന്ധിയെ രാഷ്ട്രീയത്തിലേക്ക് തള്ളിവിട്ടതിന്റെയും 2004 ൽ പ്രധാനമന്ത്രിപദം ഉപേക്ഷിച്ചതിന്റെയും ദുരന്തം ഉൾപ്പെടെയുള്ള കാര്യങ്ങൾ അവർ പങ്കുവെക്കും.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന