ട്രംപിനോട് ഏറ്റുമുട്ടാന്‍ ഉറച്ച് ചൈന; ഇറക്കുമതി ചുങ്കത്തിന് അതേനാണയത്തില്‍ മറുപടി; അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 34% തീരുവ ചുമത്തി; 30 യുഎസ് സംഘടനകള്‍ക്ക് നിയന്ത്രണം

അമേരിക്കന്‍ പ്രസിഡന്റിന്റെ ഇറക്കുമതി ചുങ്കത്തിന് അതേനാണത്തില്‍ മറുപടിയുമായി ചൈന.
അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34% അധിക തീരുവ ഇനി മുതല്‍ ചുമത്തുമെന്ന് ചൈന വ്യക്തമാക്കി. പിന്നാലെ അപൂര്‍വ ഭൗമ ധാതുക്കളുടെ കയറ്റുമതിയില്‍ നിയന്ത്രണങ്ങളും വരുത്തി. പ്രതിരോധ മേഖലയിലുള്‍പ്പെടെ 30ഓളം യുഎസ് സംഘടനകള്‍ക്കും ചൈന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഈ വര്‍ഷം ആദ്യം ചൈനയ്ക്ക് മേല്‍ 20 ശതമാനം തീരുവയാണ് അമേരിക്ക ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇതിന് പുറമേ കഴിഞ്ഞദിവസം 34 ശതമാനം തീരുവകൂടി ട്രംപ് പ്രഖ്യാപിച്ചു. ഇതോടെ അമേരിക്ക ചൈനക്കുമേല്‍ ചുമത്തിയ നികുതി 54ശതമാനമായി.

അമേരിക്കയുടെ വ്യാപാരക്കമ്മി കുറയ്ക്കാനെന്ന പേരിലാണ് ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ നിന്നുള്ള സാധനങ്ങള്‍ക്ക് 10 മുതല്‍ 49 ശതമാനം വരെ ഇറക്കുമതി ചുങ്കം ചുമത്തിയത്.
ഇന്ത്യന്‍ വാണിജ്യമന്ത്രാലയത്തിന്റെ അറിയിപ്പില്‍ തീരുവ 27 ശതമാനം എന്നാണ് കണക്കാക്കുന്നത്. മരുന്നുകള്‍, സെമികണ്ടക്ടറുകള്‍, ചില ധാതുക്കള്‍ എന്നിവയെ തീരുവവര്‍ധനയില്‍നിന്ന് ഒഴിവാക്കി. ചെമ്മീന്‍, കാര്‍പെറ്റ്, മെഡിക്കല്‍ ഉപകരണങ്ങള്‍, സ്വര്‍ണാഭരണങ്ങള്‍ എന്നിവയുടെ യുഎസിലേക്കുള്ള കയറ്റുമതിയെ തീരുവവര്‍ധന സാരമായി ബാധിക്കും.

അതേസമയം, വസ്ത്രനിര്‍മാണമേഖലയില്‍ ഇന്ത്യയുടെ എതിരാളികളായ രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തിയത് ഇന്ത്യക്ക് ഗുണകരമായേക്കും.

ഇന്ത്യയടക്കം അറുപതോളം രാജ്യങ്ങള്‍ക്കാണു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പകരംതീരുവ ചുമത്തിയത്. മറ്റു രാജ്യങ്ങള്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കു ചുമത്തുന്ന തീരുവയുടെ നേര്‍ പകുതി അവരുടെ ഉത്പന്നങ്ങള്‍ക്കു മേല്‍ ഇനി അമേരിക്ക ചുമത്തും.

അതേസമയം, ചില രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കു കുറഞ്ഞ തീരുവയാണു ചുമത്തിയിരിക്കുന്നത്. ബംഗ്ലാദേശ് ( 37%), ചൈന (54%), വിയറ്റ്‌നാം (46%) തായ്ലന്‍ഡ് (36%) എന്നിങ്ങനെയാണു മറ്റു രാജ്യങ്ങള്‍ക്കു ചുമത്തിയിരിക്കുന്ന പകരംതീരുവ.

അമേരിക്കന്‍ നടപടിയുടെ ആഘാതം വിലയിരുത്തുകയാണെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു. ട്രംപിന്റെ പ്രഖ്യാപനത്തിനെതിരേ ലോകരാജ്യങ്ങള്‍ രംഗത്തെത്തി. ലോക സന്പദ്ഘടനയ്ക്ക് കനത്ത തിരിച്ചടിയാണിതെന്നു യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോന്‍ ഡെര്‍ ലേയെന്‍ പറഞ്ഞു. ഒരു വ്യാപാരയുദ്ധത്തില്‍ ആരും വിജയിക്കില്ലെന്നായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി കീയര്‍ സ്റ്റാര്‍മറുടെ പ്രതികരണം.

ട്രംപിന്റെ തീരുമാനം വിലയിരുത്തുമെന്ന് ഏഷ്യയില്‍ അമേരിക്കയുടെ ഉറ്റ സഖ്യകക്ഷിയായ ജപ്പാന്‍ അറിയിച്ചു. ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ആഗോള ഓഹരിവിപണികളില്‍ തിരിച്ചടി നേരിട്ടു.

Latest Stories

വേടനെതിരെ പരാതി നല്‍കിയത് എന്ത് അടിസ്ഥാനത്തില്‍; ബിജെപിയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍; ബിജെപി കൗണ്‍സിലറിന് സംസ്ഥാന നേതൃത്വത്തിന്റെ താക്കീത്

INDIAN CRICKET: ക്യാപ്റ്റനായതൊക്കെ കൊളളാം, നന്നായി കളിച്ചില്ലെങ്കില്‍ ഗില്ലിന് എട്ടിന്റെ പണി കിട്ടും, ഇപ്പോ കാണിക്കുന്ന ഫോമൊന്നും പോര, മുന്നറിയിപ്പുമായി ആരാധകര്‍

PBKS VS DC: എടാ തോൽവികളെ നിന്റെയൊക്കെ കൈയിൽ ഓട്ടയാണോ; ക്യാച്ചിങ്ങിൽ അടിപതറി ഡൽഹി ക്യാപിറ്റൽസ്

അപകടത്തില്‍പ്പെട്ട കപ്പലിലെ എല്ലാ ജീവനക്കാരും സുരക്ഷിതര്‍; കാര്‍ഗോയ്ക്ക് അടുത്തേയ്ക്ക് പോകരുത്; തിരുവനന്തപുരം-കൊല്ലം തീരങ്ങളിലും ജാഗ്രത നിര്‍ദ്ദേശം

PBKS VS DC: എന്നെ ടീമിൽ എടുക്കാത്ത ബിസിസിഐക്ക് ഇത് സമർപ്പിക്കുന്നു; ഡൽഹിക്കെതിരെ തകർത്തടിച്ച് ശ്രേയസ് അയ്യർ

40 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 20,000ല്‍ അധികം ഇന്ത്യക്കാര്‍; ഭീകരപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാതെ നടപടിയില്‍ നിന്ന് പിന്നോട്ടില്ല; പാക് ഭീകരവാദം ഐക്യരാഷ്ട്രസഭയില്‍ തുറന്നുകാട്ടി ഇന്ത്യ

DC VS PBKS: ക്യാപ്റ്റനെ മാറ്റി ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബിനെതിരെ നയിക്കുന്നത് ഈ താരം, ടീമിനെ പ്ലേഓഫില്‍ എത്തിക്കാന്‍ കഴിയാത്തത് അക്‌സറിന് തിരിച്ചടിയായോ

INDIAN CRICKET: ഐപിഎല്‍ പ്രകടനം നോക്കിയിട്ടല്ല അവനെ ടീമിലെടുത്തത്, ആ യുവതാരം ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്‌, അവന്‍ ഇംഗ്ലണ്ടിനെതിരെ തകര്‍ക്കും, മനസുതുറന്ന് അജിത് അഗാര്‍ക്കര്‍

രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ബിജെപി ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നത്; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പികെ കൃഷ്ണദാസ്

കേരള തീരത്ത് കപ്പല്‍ അപകടത്തില്‍പ്പെട്ടു; അപകടരമായ വസ്തുക്കള്‍ അടങ്ങിയ കാര്‍ഗോ കടലില്‍; തീരത്ത് കണ്ടെയ്നറുകള്‍ കണ്ടാല്‍ സ്പര്‍ശിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം