'സാറേ ഞാൻ പോണ്, നിങ്ങൾ എന്താന്ന് വച്ചാൽ ആയിക്കോ'; വൈറലായി ഡൽഹിയിലെ ടെക്കിയുടെ രാജിക്കത്ത്

ഇന്ന് എന്ത് ചെയ്താലും വൈറലാണ്. അത്തരത്തിൽ ഒരു രാജിക്കത്താണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഡൽഹി ആസ്ഥാനമാക്കിയുള്ള ഒരു സ്ഥാപനത്തിലെ ജീവനക്കാരൻ്റെ രാജി കത്താണ് ഇപ്പോൾ ട്രെൻഡിങ്ങിൽ ഉള്ളത്. ജീവനക്കാരൻ്റെ രാജിക്കത്ത് സ്ഥാപനത്തിലെ എച്ച് ആർ റിഷബ് സിങ്ങ് ആണ് പങ്കുവച്ചത്. ഇത് സോഷ്യൽ മീഡിയ ഏറ്റെടുത്തു.

‘ഏറ്റവും മികച്ച കാരണങ്ങൾ കാണിച്ചുള്ള രാജിക്കത്ത്’ എന്ന് തലക്കെട്ടോടെയാണ് സ്ഥാപനത്തിലെ എച്ച് ആർ രാജി കത്ത് പങ്കുവെച്ചത്. തന്റെ ശമ്പളം ഉയരാത്തതും വിപണിയിലെ പുത്തന്‍ സാധനങ്ങള്‍ നിലവിലെ തുച്ഛ വരുമാനം കൊണ്ട് വാങ്ങാനാവാതെ ബുദ്ധിമുട്ടുന്നതും കാരണമാക്കിയാണ് ജീവനക്കാരന്റെ രാജി. എന്നാൽ കത്ത് വൈറലായതിന് പിന്നാലെ നിരവധി കമന്റുകളാണ് വരുന്നത്. പലരും ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്.

രാജി കത്തിന്റെ പൂർണരൂപം

“പ്രിയപ്പെട്ട എച്ച്ആർ,

വലിയ രീതിയിലുള്ള അർപ്പണബോധത്തോടും കഠിനാധ്വാനത്തോടും ഈ രണ്ട് വർഷം ജോലി ചെയ്തിട്ടും, ഇൻക്രിമെൻ്റിനായുള്ള എൻ്റെ പ്രതീക്ഷകൾ പോലെ എൻ്റെ ശമ്പളവും മരവിച്ചതായി തോന്നുന്നു. ഡിസംബർ 5-ന് വെറും 51,999-ന് iQ00 13 പ്രീ-ബുക്ക് ചെയ്യാൻ ഞാൻ ശരിക്കും ആഗ്രഹിച്ചിരുന്നു. എന്നാൽ ഈ ശമ്പളത്തിൽ അത് സാധ്യമല്ല. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഫോൺ വാങ്ങാൻ മതിയായ ശമ്പളം ഇല്ലെങ്കിൽ എൻ്റെ കരിയറിൽ എങ്ങനെ വേ​ഗത്തിൽ മുന്നേറാൻ സാധിക്കുമെന്ന അതിയായ ആശങ്ക തനിക്കുണ്ട്. അതുകൊണ്ട് തന്നെ വളർച്ച എന്നത് ഒരു മുദ്രാവാക്യം മാത്രമല്ല, അവസരങ്ങൾ തേടാനുള്ള സമയമാണിതെന്ന് ഞാൻ തീരുമാനിച്ചു. എൻ്റെ അവസാന പ്രവൃത്തി ദിവസം 04 ഡിസംബർ 2024 ആയിരിക്കും. ഇവിടുന്ന നൽകിയ നല്ല അനുഭവങ്ങൾക്കും ഓർമ്മകൾക്കും ഒരുപാട് ‌നന്ദി”.

ആത്മാർത്ഥതയോടെ,

രാ​ഹുൽ.

Latest Stories

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു

'2010ന് ശേഷം ചരിത്രത്തിൽ ആദ്യം, എങ്ങും യുഡിഎഫ് തരംഗം'; തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോൾ എല്ലാ മേഖലയിലും യുഡിഎഫ് മുന്നിൽ