നാഷണൽ ഡിഫന്‍സ് അക്കാദമിയില്‍ മൂന്ന് പെണ്‍കുട്ടികള്‍ക്ക് പീഡനം

നാഷണൽ ഡിഫന്‍സ് അക്കാദമി സന്ദര്‍ശിക്കാനെത്തിയ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് പീഡനം. സംഭവത്തില്‍ അന്വേഷണം നടത്താന്‍ പൂനെ പോലീസ് കമ്മീഷണര്‍ രശ്മി ശുക്‌ള ഡെപ്യൂട്ടി പോലീസ് കമ്മീഷണറെ ചുമതലപ്പെടുത്തി.

കഴിഞ്ഞ മാസം 24ന് സൈനിക സ്‌കൂളില്‍ നിന്ന് അക്കാദമി സന്ദര്‍ശിക്കാനെത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. അക്കാദമിയുടെ ഹബീബുള്ള ഹാളില്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രദര്‍ശിപ്പിച്ച സിനിമ കാണാനെത്തിയപ്പോഴായിരുന്നു പീഡനം. വിദ്യാര്‍ത്ഥിനികളില്‍ നിന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഓഡിറ്റോറിയത്തിന്റെ ചാര്‍ജുണ്ടായിരുന്ന ഉദ്യോഗസ്ഥനെയും അദ്ദേഹത്തിന്റെ ഭാര്യയെയും മറ്റ് രണ്ട് ജോലിക്കാരെയും സ്‌കൂള്‍ അധ്യാപകരുടെ സാന്നിധ്യത്തിന്‍ പ്രഥമ പരിശോധനയ്ക്ക് വിധേയമാക്കിയെന്ന് അക്കാദമി അറിയിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കള്‍ എഫ്‌ഐആര്‍ രേഖപ്പെടുത്താന്‍ മടിക്കുന്നുവെന്നും ശരിയായ രീതിയിലുള്ള അന്വേഷണമാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും അന്വേഷിച്ച കോടതി വ്യക്തമാക്കി. ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലാത്തതിനാല്‍ കേസ് പോക്‌സോ നിയമത്തിന് കീഴില്‍ വരില്ലെന്നും കോടതി വ്യക്തമാക്കി.

Latest Stories

'സഞ്ജുവിനെ പറഞ്ഞയക്കാനെന്താ ഇത്ര തിടുക്കം, കളിച്ചു ജയിക്കടാ...', അമ്പയറുടെ വിവാദ തീരുമാനത്തിനെതിരെ ഇന്ത്യന്‍ താരങ്ങള്‍ രംഗത്ത്

IPL 2024: അഭിമന്യുവിനെ നേര്‍വഴിയിലൂടെ വീഴ്ത്താന്‍ കൗരവര്‍ക്ക് കഴിയില്ലായിരുന്നു, അതുകൊണ്ട് അവര്‍ ധര്‍മ്മത്തെ മറന്ന് അഭിമന്യുവിനെ വധിച്ചുവീഴ്ത്തി!

IPL 2024: സഞ്ജു കളിക്കാറുള്ള ഇമ്പാക്ട് ക്യാമ്മിയോ കളിക്കാൻ ഒരു പിങ്ക് ജേഴ്സിക്കാരൻ ഈ രാത്രി അവനൊപ്പമുണ്ടായിരുന്നെങ്കിൽ..

എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും; തല്‍സമയം ഫലം അറിയാന്‍ ആപ്പുകളും വെബ്‌സൈറ്റുകളും തയാര്‍

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷനെ കാര്‍ ഇടിച്ചു വീഴ്ത്തി; ഗുരുതര പരുക്കേറ്റ കെപി യോഹന്നാനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ