യു.പിയിലേക്ക് മടങ്ങുകയായിരുന്ന കുടിയേറ്റ തൊഴിലാളികളുടെ മേൽ അണുനാശിനി തളിച്ചു

“നിങ്ങളുടെയും നിങ്ങളുടെ കുട്ടികളുടെയും കണ്ണുകൾ അടയ്ക്കുക,” സുരക്ഷാ കവചം ധരിച്ചിരുന്ന ഉദ്യോഗസ്ഥർ റോഡിൽ കുത്തിയിരുന്ന ഒരു കൂട്ടം പുരുഷന്മാരോടും സ്ത്രീകളോടും കുട്ടികളോടുമായി പറഞ്ഞു. തുടർന്ന് ഇവർക്ക് മേൽ അണുനാശിനി സ്പ്രേ ചെയ്യപ്പെട്ടു, പലരും അവരുടെ കണ്ണുകൾ നീറിയതിനെ തുടർന്ന് നിലവിളിച്ചു. ഉത്തർപ്രദേശിൽ നിന്നാണ് കുടിയേറ്റക്കാരുടെ ദേഹം അണുവിമുക്തമാക്കുന്നതിന്റെ ഞെട്ടിക്കുന്ന ഈ കാഴ്ച പുറത്തു വന്നിരിക്കുന്നത്.

രാജ്യത്തെമ്പാടും 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ സ്വന്തം സംസ്ഥാനങ്ങളിലേക്ക് കാൽനടയായി യാത്ര ചെയ്യുമ്പോൾ ഇവർക്ക് ദുരിതാശ്വസം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി സുപ്രീം കോടതി സ്വീകരിച്ച ദിവസമാണ് ഈ സംഭവം എന്നത് ശ്രദ്ധേയമാണ്.

ലഖ്‌നൗവിൽ നിന്ന് 270 കിലോമീറ്റർ അകലെയുള്ള ബറേലി ജില്ലയിലാണ് ഈ ദൃശ്യം പകർത്തപ്പെട്ടത്. പ്രത്യേക ബസുകൾ ക്രമീകരിച്ചതിനെ തുടർന്ന് വാരാന്ത്യത്തിൽ യുപിയിലേക്ക് മടങ്ങിയ ഒരു കൂട്ടം കുടിയേറ്റ തൊഴിലാളികൾ ആണിവർ. “അണുവിമുക്തമാക്കൽ” പൊലീസ് സാന്നിദ്ധ്യത്തിലാണ് നടന്നത്.

https://www.facebook.com/toraviprakash/videos/4346751425350328/

കുടിയേറ്റ തൊഴിലാളികൾക്ക് മേൽ ക്ലോറിനും വെള്ളവും കലർത്തിയ ലായനി ആണ് തളിച്ചത്. മറ്റ് രാസവസ്തുക്കൾ ഉപയോഗിച്ചില്ല. തളിക്കുമ്പോൾ കണ്ണടച്ച് പിടിക്കാൻ ഞങ്ങൾ അവരോട് ആവശ്യപ്പെട്ടു. അണുവിമുക്തമാക്കൽ ദൃശ്യം വിമർശനവിധേയമായതിനെ തുടർന്ന് ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”