നായിഡുവിന് കനത്ത തിരിച്ചടി; നാല് എം.പിമാര്‍ക്ക് പിന്നാലെ പാര്‍ട്ടി വക്താവും ബി.ജെ.പിയിലേക്ക്

ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിയെയും മോദിയെയും നിരന്തരം വിമര്‍ശിക്കുകയായിരുന്നു ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. നരേന്ദ്ര മോദി സര്‍ക്കാര്‍ ഇനിയൊരു തവണ കൂടി അധികാരത്തില്‍ എത്താതിരിക്കാന്‍ പ്രതിപക്ഷ ഐക്യം ഉണ്ടാക്കാന്‍ ഓടി നടന്ന നായിഡുവിന്റെ ടി.ഡി.പി, തിരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു. മാത്രമല്ല നായിഡുവിന്റെ മുഖ്യമന്ത്രി സ്ഥാനവും നഷ്ടപ്പെട്ടിരുന്നു. ഇപ്പോഴിതാ വീണ്ടും കനത്ത തിരിച്ചടിയാണ് അദ്ദേഹത്തിന് ഉണ്ടായിരിക്കുന്നത്.

ടി.ഡി.പിയിലെ നേതാക്കളെല്ലാം ഓപ്പറേഷന്‍ താമരയില്‍ വീണു കൊണ്ടിരിക്കുകയാണ്. നാല് രാജ്യസഭാ എം.പിമാര്‍ ടി.ഡി.പി വിട്ടതിന് പിന്നാലെ പാര്‍ട്ടി വക്താവും ബിജെപിയിലെത്തി. നായിഡുവിന്റെ അടുപ്പക്കാരിലൊരാളായ ലങ്ക ദിനകറാണ് ബി.ജെ.പിയിലേക്ക് ചേക്കേറിയത്. ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് ബി.ജെ.പി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് ജെ. പി നഡ്ഡയാണ് ലങ്ക ദിനകറിന് പാര്‍ട്ടി അംഗത്വം നല്‍കിയത്. ചന്ദ്രബാബു നായിഡുവിന് രാജിക്കത്ത് നല്‍കിയ ശേഷമാണ് അദ്ദേഹം ബി.ജെ.പി ഓഫീസിലെത്തിയത്.

ആന്ധ്രയില്‍ നിന്നുള്ള രാജ്യസഭാംഗങ്ങളായ സി. എം രമേശ്, ടി. ജി വെങ്കിടേഷ്, വൈ. എസ് ചൗധരി, തെലങ്കാനയില്‍നിന്നുള്ള രാജ്യസഭാംഗം ജി മോഹന്‍ റാവു എന്നിവരാണ് നേരത്തെ ഓപ്പറേഷന്‍ താമരയില്‍ വീണത്. ടി.ഡി.പിയെ സംബന്ധിച്ചിടത്തോളം ഈ കൊഴിഞ്ഞുപോക്ക് വലിയ ആഘാതമാണുണ്ടാക്കുക. പ്രത്യേകിച്ച് ടി.ഡി.പിക്ക് ഭരണം പോലും നഷ്ടമായ സാഹചര്യത്തില്‍.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു