ഇരുപത്തഞ്ചുകാരിയായ ചന്ദ്രാനി ഇനി ലോക്‌സഭയിലെ പ്രായം കുറഞ്ഞ എംപി

17ാം ലോക്സഭയിലെ കുട്ടി എംപിയാണ് ചന്ദ്രാനി മുര്‍മു. 25 വയസാണ് ചന്ദ്രാനിയുടെ പ്രായം. എഞ്ചിനീയറിങ്ങ് ബിരുദധാരിയാണ് ചന്ദ്രാനി.

ഒഡീഷയിലെ കിയോജ്ഞരില്‍ ബിജെഡി സ്ഥാനാര്‍ഥിയായി മത്സരിച്ചാണ് എംപി കുപ്പായമണിഞ്ഞ് ചന്ദ്രാനി ലോക്‌സഭയിലേക്കെത്തുന്നത്‌. മെക്കാനിക്കല്‍ എന്‍ജിനീയറിങ് പഠനത്തിനു ശേഷം ജോലിക്കായുള്ള അന്വേഷണത്തിനിടെയാണ് ചന്ദ്രാനിയ്ക്ക് സ്ഥാനാര്‍ഥി ടിക്കറ്റ് ലഭിക്കുന്നത്.

രാഷ്ട്രീയത്തില്‍ പിച്ചവെക്കുകയാണെങ്കിലും ചന്ദ്രാനിയെ ഇരുകൈയും നീട്ടി ജനങ്ങള്‍ സ്വീകരിച്ചുവെന്നതിന്റെ തെളിവാണ് ഈ ജയം. രണ്ടു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച ബിജെപി സ്ഥാനാര്‍ഥി അനന്ത നായിക്കിനെ 66,203 വോട്ടുകള്‍ക്കു പരാജയപ്പെടുത്തിയാണ് ചന്ദ്രാനി മുര്‍മു ലോക്സഭയിലേക്ക് എത്തുന്നത്്.

ആദിവാസി ഭൂരിപക്ഷ പ്രദേശമാണ് കിയോജ്ഞര്‍. അവരുടെ പ്രശ്നങ്ങള്‍ക്ക് മുഖ്യ പരിഗണന കൊടുക്കാനാണ് ചന്ദ്രാനിയുടെ തീരുമാനം. മാത്രമല്ല, സ്ത്രീകളും യുവാക്കളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍കൂടി ലോക്സഭയില്‍ ഉയര്‍ത്തിക്കൊണ്ടുവരണമെന്ന സ്വപ്‌നം കൂടി ഉണ്ട് ഈ കുട്ടി എംപിക്ക്. യുവാക്കള്‍ നേരിടുന്ന തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുകയെന്നതും ചന്ദ്രാനിയെ ലക്ഷ്യങ്ങളിലൊന്നാണ്‌. വാഗ്ദാനങ്ങള്‍ക്കല്ല, പകരം നടപ്പാകുന്ന പദ്ധതികളില്‍ ഊന്നല്‍ കൊടുക്കാനാണ് ചന്ദ്രാനിയുടെ തീരുമാനം.

Latest Stories

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, ഏഴിടത്ത് യെല്ലോ അലേർട്ട്

അഭിഷേകിനെയും സഞ്ജുവിനെയും ടീമിൽ നിന്നും പുറത്താക്കാതെ വൈഭവിനെ പരീക്ഷിക്കണം: സുനിൽ ഗാവസ്‌കർ

'കൊടുങ്കാറ്റിനെ പിടിച്ച് കെട്ടാൻ സാധിക്കില്ല'; ജപ്പാനെ തോല്പിച്ച് ബ്രസീൽ പ്രീ-ക്വാർട്ടറിൽ

സഞ്ജു സാംസൺ അടുത്ത മത്സരത്തിൽ പുറത്തായേക്കും, ആ നറുക്ക് സഞ്ജുവിന് തന്നെ സിലക്ടർമാർ കൊടുക്കും: ആകാശ് ചോപ്ര

ലോക ചാമ്പ്യന്മാരായ ഇന്ത്യയെ ഈ ഒരു അവസ്ഥയിലേക്ക് എത്തിച്ച നിങ്ങൾ ഒരിക്കലും ഞങ്ങളെ പരിശീലിപ്പിക്കാൻ വരരുത്'; ഗംഭീറിനെ പരിഹസിച്ച് ഐസ്‌ലന്‍ഡ് ക്രിക്കറ്റ്

'തമിഴ്നാടിന് ജലം, കേരളത്തിന് സുരക്ഷ...രണ്ട് സംസ്ഥാനങ്ങളും ഒരുപോലെ'; ജനങ്ങളുടെ സുരക്ഷയും കുടിവെള്ളവുമാണ് പ്രധാനമെന്ന് മന്ത്രി പ്രതാപ് റൂഡി

'മാപ്പ് സ്വീകരിക്കുന്നു, ഖേദപ്രകടനത്തെ അഭിനന്ദിക്കുന്നു'; ബോബി ചെമ്മണ്ണൂരിൻ്റെ മാപ്പപേക്ഷയിൽ പ്രതികരിച്ച് ഹണി റോസ്

സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി-യുഡിഎഫ് അംഗങ്ങള്‍ തമ്മിൽ കയ്യാങ്കളി

പി എസ് സി നിയമന വിവാദം; ആഭ്യന്തര വിജിലൻസ് അന്വേഷിക്കും, റാങ്ക് പട്ടിക പരിഷ്കരിക്കും

രാഷ്ട്രീയപ്രവേശനത്തെ കുറിച്ചുള്ള ചര്‍ച്ചകൾക്ക് വിരാമം; രാഷ്ട്രീയത്തിലേക്കില്ലെന്ന് സൂര്യ, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരും