ഇരുപത്തഞ്ചുകാരിയായ ചന്ദ്രാനി ഇനി ലോക്‌സഭയിലെ പ്രായം കുറഞ്ഞ എംപി

17ാം ലോക്സഭയിലെ കുട്ടി എംപിയാണ് ചന്ദ്രാനി മുര്‍മു. 25 വയസാണ് ചന്ദ്രാനിയുടെ പ്രായം. എഞ്ചിനീയറിങ്ങ് ബിരുദധാരിയാണ് ചന്ദ്രാനി.

ഒഡീഷയിലെ കിയോജ്ഞരില്‍ ബിജെഡി സ്ഥാനാര്‍ഥിയായി മത്സരിച്ചാണ് എംപി കുപ്പായമണിഞ്ഞ് ചന്ദ്രാനി ലോക്‌സഭയിലേക്കെത്തുന്നത്‌. മെക്കാനിക്കല്‍ എന്‍ജിനീയറിങ് പഠനത്തിനു ശേഷം ജോലിക്കായുള്ള അന്വേഷണത്തിനിടെയാണ് ചന്ദ്രാനിയ്ക്ക് സ്ഥാനാര്‍ഥി ടിക്കറ്റ് ലഭിക്കുന്നത്.

രാഷ്ട്രീയത്തില്‍ പിച്ചവെക്കുകയാണെങ്കിലും ചന്ദ്രാനിയെ ഇരുകൈയും നീട്ടി ജനങ്ങള്‍ സ്വീകരിച്ചുവെന്നതിന്റെ തെളിവാണ് ഈ ജയം. രണ്ടു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച ബിജെപി സ്ഥാനാര്‍ഥി അനന്ത നായിക്കിനെ 66,203 വോട്ടുകള്‍ക്കു പരാജയപ്പെടുത്തിയാണ് ചന്ദ്രാനി മുര്‍മു ലോക്സഭയിലേക്ക് എത്തുന്നത്്.

ആദിവാസി ഭൂരിപക്ഷ പ്രദേശമാണ് കിയോജ്ഞര്‍. അവരുടെ പ്രശ്നങ്ങള്‍ക്ക് മുഖ്യ പരിഗണന കൊടുക്കാനാണ് ചന്ദ്രാനിയുടെ തീരുമാനം. മാത്രമല്ല, സ്ത്രീകളും യുവാക്കളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍കൂടി ലോക്സഭയില്‍ ഉയര്‍ത്തിക്കൊണ്ടുവരണമെന്ന സ്വപ്‌നം കൂടി ഉണ്ട് ഈ കുട്ടി എംപിക്ക്. യുവാക്കള്‍ നേരിടുന്ന തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുകയെന്നതും ചന്ദ്രാനിയെ ലക്ഷ്യങ്ങളിലൊന്നാണ്‌. വാഗ്ദാനങ്ങള്‍ക്കല്ല, പകരം നടപ്പാകുന്ന പദ്ധതികളില്‍ ഊന്നല്‍ കൊടുക്കാനാണ് ചന്ദ്രാനിയുടെ തീരുമാനം.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി