'ഞങ്ങൾ അറിയുന്ന ശങ്കരദാസ് അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്യില്ല, അയാൾ ഉത്തമനായ കമ്മ്യൂണിസ്റ്റ്'; ബിനോയ് വിശ്വം

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് അംഗമായ കെ പി ശങ്കരദാസിനെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഞങ്ങൾ അറിയുന്ന ശങ്കരദാസ് അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്യില്ലെന്ന് വ്യക്തമാക്കിയ ബിനോയ് വിശ്വം അയാൾ ഉത്തമനായ കമ്മ്യൂണിസ്റ്റ് ആണെന്നും പറഞ്ഞു.

അറിയാതെ പാളിച്ച ഉണ്ടായോ എന്നറിയില്ലെന്നും അന്വേഷണം നടക്കട്ടെ എന്നും ബിനോയ് വിസാം പറഞ്ഞു. ആഴ്ചകളായി ഗുരുതരാവസ്ഥയിലാണ് ശങ്കരദാസ്. ഈ അവസ്ഥയിൽ നടപടിക്കൊന്നും പാർട്ടി പോകില്ല. അന്വേഷണം പൂർത്തിയായ ശേഷം എങ്ങനെ ഗൗരവത്തോടെ കാണണമോ അങ്ങനെ കാണും. മനുഷ്യത്വമുള്ള പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

അതേസമയം എൽഡിഎഫ് വിട്ടു പോകേണ്ട ആവശ്യം കേരള കോൺഗ്രസിന് ഇല്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. ജോസ് കെ മാണിയുമായും റോഷിയുമായും സംസാരിച്ചു. കേരള കോൺഗ്രസിന് സ്വന്തം വഴിയറിയാം. കേരള കോൺഗ്രസ് എവിടെയുണ്ടോ അവിടെ ഭരണമുണ്ടാകുമെന്ന ജോസിന്റെ പരാമർശത്തെ ദുർവ്യാഖ്യാനം ചെയ്യേണ്ട ആവശ്യമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

Latest Stories

'ഫ്ലാറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടി'; ഷിബു ബേബി ജോണിനെതിരെ കേസെടുത്ത് പൊലീസ്

ടി-20 ലോകകപ്പ് സ്‌ക്വാഡിൽ എന്റെ പേരിലെന്ന് വിശ്വസിക്കാനായില്ല, തഴയപ്പെട്ട കാരണം കേട്ട് ഞാൻ ഞെട്ടി: ജിതേഷ് ശർമ്മ

രോഹിത് കോഹ്ലി ഗിൽ എന്നിവരുടെ പുറത്താകലുകൾ ആ ദിനം ഓർമിപ്പിച്ചു, ഒരിക്കലും മറക്കാനാവാത്ത ദിവസം: ആകാശ് ചോപ്ര

'നേതാവ് പിണറായി തന്നെ'; നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണം നയിക്കുക പിണറായി വിജയനെന്ന് എം എ ബേബി

ഫെന്നി നൈനാന്‍റെ സൈബർ അധിക്ഷേപം; പുറത്ത് വിട്ടത് തലയും വാലുമില്ലാത്ത ചാറ്റുകളെന്ന് പരാതിക്കാരി, ഉദ്ദേശം തന്നെ അപമാനിക്കൽ

'അവനെ ടീമിൽ എടുത്തിട്ട് ഒരു കാര്യവുമില്ല, കാണിക്കുന്നത് മുഴുവൻ മണ്ടത്തരങ്ങളാണ്'; തുറന്നടിച്ച് ഇന്ത്യൻ സഹ പരിശീലകൻ

ഒരിക്കൽ നീ ഇന്ത്യക്ക് വേണ്ടി കളിക്കുമെന്നും നിന്നെ കൊണ്ട് പറ്റുമെന്നും പറഞ്ഞത് ഈ ചേട്ടന്മാരാണ്: സഞ്ജു സാംസൺ

IND VS NZ: 'നമ്മൾ തോറ്റതിന് കാരണം ബോളർമാരുടെ മോശമായ പ്രകടനം'; തുറന്നടിച്ച് ശുഭ്മൻ ഗിൽ

'മരിച്ചവർക്കും നീതി വേണമല്ലോ, നമ്മൾ ജീവിച്ചിരിക്കുന്നവര് വേണ്ടേ അത് വാങ്ങി കൊടുക്കാൻ'; 'വലതുവശത്തെ കള്ളൻ' ട്രെയിലർ പുറത്ത്

'അവർ പാവങ്ങൾ, എതിർക്കുന്നതെന്തിന്?'; ജയിൽ തടവുകാരുടെ വേതനം വർധിപ്പിച്ചതിനെ ന്യായീകരിച്ച് ഇ പി ജയരാജൻ