പിഎന്‍ മഹേഷ് പുതിയ ശബരിമല മേല്‍ശാന്തി; ഏഴാമത്തെ നറുക്കിലൂടെ പിജി മുരളി മാളികപ്പുറം മേല്‍ശാന്തിയായി

ശബരിമല മാളികപ്പുറം എന്നിവിടങ്ങളിലേക്ക് പുതിയ മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തു. മൂവാറ്റുപുഴ ഏനാനല്ലൂര്‍ സ്വദേശി പിഎന്‍ മഹേഷാണ് ശബരിമല മേല്‍ശാന്തി. നിലവില്‍ മഹേഷ് തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ മേല്‍ശാന്തിയാണ്. 17 പേരുണ്ടായിരുന്ന പട്ടികയില്‍ നിന്നാണ് മഹേഷ് നടുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടത്.

പന്തളം കൊട്ടാരത്തില്‍ നിന്ന് എത്തിയ വൈദേഹ് എം വര്‍മ്മ എന്ന കുട്ടിയാണ് ശബരിമല മേല്‍ശാന്തിയുടെ നറുക്കെടുത്തത്. തൃശൂര്‍ തൊഴിയൂര്‍ വടക്കേക്കാട്ട് പൂക്കാട്ട് മനയിലെ പിജി മുരളിയെ മാളികപ്പുറം മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. ഏഴാമത്തെ നറുക്കിലൂടെയാണ് മുരളി മേല്‍ശാന്തിയായത്. മാളികപ്പുറം ക്ഷേത്രത്തില്‍ 12 പേരായിരുന്നു അന്തിമ പട്ടികയില്‍ ഉണ്ടായിരുന്നത്.

പന്തളം കൊട്ടാരത്തില്‍ നിന്നെത്തിയ നിരുപമ ജി വര്‍മ്മയാണ് മാളികപ്പുറം ക്ഷേത്രത്തിലെ നറുക്കെടുത്തത്. മണ്ഡലകാല തീര്‍ത്ഥാടന കാലത്ത് പുതിയ മേല്‍ശാന്തിമാരാകും പൂജകള്‍ നടത്തുക. വൃശ്ചികം ഒന്ന് മുതല്‍ അടുത്ത ഒരു വര്‍ഷത്തേക്കുള്ള മേല്‍ശാന്തിയെയാണ് നറുക്കെടുത്തത്.
തുലാമാസ പൂജയ്ക്കായി ക്ഷേത്രനട ഇന്നലെ തുറന്നു. ഇന്ന് മുതല്‍ ഒക്ടോബര്‍ 22 വരെ വിശേഷാല്‍ പൂജകള്‍ ഉണ്ടാകും.

Latest Stories

IND VS ENG: അവൻ ആ ശീലം മാറ്റിയില്ലെങ്കിൽ ടീമിൽ നിന്ന് പുറത്താക്കും, എത്ര പറഞ്ഞുകൊടുത്തിട്ടും മാറുന്നില്ല, പന്തിനെതിരെ തുറന്നടിച്ച് ​ഗാം​ഗുലി

ഞാന്‍ മരിച്ച് കഴിഞ്ഞെങ്കിലും എന്നെ കുറിച്ച് പഠിക്കുമെന്ന് അന്ന് തമാശ പറഞ്ഞു, ഇന്ന് കാലിക്കറ്റ് സര്‍വകലാശാലയില്‍ പാഠ്യ വിഷയം: വേടന്‍

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികൾക്ക് ജാമ്യം, ഒബ്സെർവഷൻ ഹോമിൽ നിന്നും വിട്ടയക്കും

ബലാത്സംഗശ്രമം എന്ന് വരെ എനിക്കെതിരെ പരാതിയുണ്ട്.. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നടപടി വളരെയധികം റിലീഫ് നല്‍കി: കൃഷ്ണകുമാര്‍

ഇ എസ് ബിജിമോൾക്ക് വിലക്കേർപ്പെടുത്തി സിപിഐ; ഇടുക്കി ജില്ലയ്ക്ക് പുറത്ത് പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കരുതെന്ന് നിർദേശം

1.30 ലക്ഷം രൂപ അപര്യാപ്തം; പാക്കിസ്ഥാന്റെ ഷെല്‍ ആക്രമണത്തില്‍ വീടുകള്‍ നശിച്ചവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് ബേബി; കാശ്മീരില്‍ സിപിഎം സംഘം

'കേരളത്തിൽ നൂറുശതമാനം സാക്ഷരതയുണ്ടെങ്കിലും വിദ്യാഭ്യാസം ഇല്ല'; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

ഒന്നും കണ്ടിട്ടില്ലെന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റ്; ജയസൂര്യക്കും ബാലചന്ദ്രമേനോനുമെതിരെ തെളിവില്ല, കേസുകള്‍ അവസാനിപ്പിക്കുന്നു

ദിയക്കും കൃഷ്ണകുമാറിനും ആശ്വാസം, നിര്‍ണ്ണായകമായി ബാങ്ക് ഇടപാടുകളും സിസിടിവി ദൃശ്യങ്ങളും, ജീവനക്കാരികളുടെ പരാതിയില്‍ കഴമ്പില്ല

അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത; കേരളത്തിന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്