പി എം കിസാന്‍ ലോണ്‍; കേരളത്തില്‍ 30,416 പേര്‍ക്ക് അര്‍ഹതയില്ല, തിരിച്ചടച്ചില്ലെങ്കില്‍ നിയമനടപടിക്ക് കേന്ദ്രം

സംസ്ഥാനത്ത് പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന സഹായം കൈപ്പറ്റിയവരില്‍ 30,416 പേര്‍ അനര്‍ഹരാണെന്ന് കണ്ടെത്തല്‍. ലോണ്‍ കൈപ്പറ്റിയവരില്‍ 21,018 പേര്‍ ആദായനികുതി അടയ്ക്കുന്നവരാണ്. ഇവരില്‍ നിന്നും പണം തിരികെ വാങ്ങി നല്‍കണമെന്നും കേന്ദ്ര ധനമന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

കേരളത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി 5,600 കോടി രൂപ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടു കൈമാറിയിട്ടുണ്ട്. ആറായിരം രൂപ വീതം വര്‍ഷത്തില്‍ വര്‍ഷത്തില്‍ മൂന്നു തവണയാണ് നല്‍കിയിട്ടുള്ളത്. 31 കോടിരൂപയില്‍ 4.90 കോടി മാത്രമാണ് ഇതുവരെ തിരിച്ചുകിട്ടിയത്. 37.2 ലക്ഷം പേരാണ് സംസ്ഥാനത്ത് പദ്ധതിയുടെ ഭാഗമായിട്ടുള്ളത്.

അര്‍ഹതിയല്ലാത്ത ആളുകളില്‍ നിന്ന് പണം തിരിച്ചുപിടിക്കുന്നതിനായി ഫീല്‍ഡ്ലെവല്‍ ഓഫീസര്‍മാര്‍ നടപടി ആരംഭിച്ചതായി കൃഷി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. അര്‍ഹതയില്ലാത്ത ആളുകള്‍ പണം തിരികെ നല്‍കിയില്ലെങ്കില്‍ അവരെ ഭാവിയില്‍ മറ്റാനുകൂല്യങ്ങളില്‍നിന്ന് ഒഴിവാക്കുമെന്നും, നിയമ നടപടികളിലേക്ക് കടക്കുമെന്നും കേന്ദ്ര കൃഷിമന്ത്രാലയം സംസ്ഥാനത്തിന് അയച്ച നോട്ടീസില്‍ വ്യക്തമാക്കി.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി