'ക്രമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല'; ഡെപ്യൂട്ടി സെക്രട്ടറി എഴുതിയ റിപ്പോര്‍ട്ടിന് എന്തിന് മറുപടി പറയണമെന്ന് മന്ത്രി കെ.ടി ജലീല്‍

എംജി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കേന്ദ്ര സാങ്കേതിക സര്‍വകലാശാലയിലെ മാര്‍ക്കുദാന വിവാദത്തിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി ജലീൽ. ക്രമവിരുദ്ധമായൊന്നും ചെയ്തിട്ടില്ലെന്ന് മന്ത്രി ജലീൽ മാധ്യമങ്ങളോട് പറഞ്ഞു.

തനിക്കതിൽ പങ്കില്ലെന്ന കാര്യം നേരത്തെ എല്ലാവർക്കും അറിയുന്നതാണ്. എംജിയിലും മറ്റുള്ള സർവകലാശാലകളുടെ കാര്യത്തിലും അനധികൃതമായി ഇടപെട്ടിട്ടില്ല. ഒരു നുണ ആയിരം തവണ ആവർത്തിച്ചാൽ എങ്ങനെ സത്യമാകുമെന്നും ജലീൽ ചോദിച്ചു. സത്യത്തിൽ പ്രതിപക്ഷം ചെയ്തു കൊണ്ടിരിക്കുന്നത് അതല്ലേയെന്നും മന്ത്രി.

ഗവർണറുടെ ഡെപ്യൂട്ടി സെക്രട്ടറിയുടെ റിപ്പോർട്ടിനെ പറ്റി അറിയില്ല. ഗവർണർ തന്നെ റിപ്പോർട്ട് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നാണ് പറയുന്നത്. കേട്ടുകേൾവിയായ ഒരു കാര്യത്തെക്കുറിച്ച് പ്രതികരിക്കേണ്ട കാര്യമില്ല. ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചാൽ തീർച്ചയായും പ്രതികരിക്കും. ഗവർണറുടെ പരിഗണനയിലുള്ള വിഷയത്തിൽ അഭിപ്രായം പറയുന്നത് ശരിയല്ല.

ചാൻസലറുടെ അനുമതി ഇല്ലാതെയുള്ള നിയമലംഘനമുണ്ടോ എന്നറിയില്ല. ദുഷ്പ്രചാരണം നടത്തുന്ന ആളുകളാണ് സൽപ്പേര് ഇല്ലാതാക്കുന്നതെന്നും സർവകലാശാലകൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തിരുത്തി മുന്നോട്ട് പോകണമെന്നും വിദ്യാഭ്യാസമന്ത്രി പ്രതികരിച്ചു. കേസിനെ കുറിച്ച് ഭയമില്ലെന്നും മന്ത്രി പറഞ്ഞു.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”