കണ്ടല ബാങ്കിലെ നൂറു കോടിയിലധികം രൂപയുടെ തട്ടിപ്പ്; കള്ളപ്പണം വെളിപ്പിക്കല്‍; മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ ഭാസുരാംഗന്‍ ഇഡി കസ്റ്റഡിയില്‍

തിരുവനന്തപുരത്തെ കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ നൂറു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ ബാങ്കിന്റെ മുന്‍ പ്രസിഡന്റിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡിയിലെടുത്തു. സിപിഐയുടെ മുതിര്‍ന്ന നേതാവായ എന്‍. ഭാസുരാംഗനെയാണ് ഇഡി കസ്റ്റഡിയില്‍ എടുത്തത്.

ഇന്നലെ പുലര്‍ച്ചെ മുതല്‍ ബാങ്കിലും ഭാസുരാംഗന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തിയിരുന്നു. കണ്ടല സര്‍വീസ് സഹകരണ ബാങ്കിലെ അഴിമതിയെക്കുറിച്ച് നിരവധി പരാതികള്‍ ഇഡിക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ആരംഭിച്ചത്. തുടര്‍ന്ന് ഭാസുരാംഗനെ രഹസ്യകേന്ദ്രത്തിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. തുടര്‍ന്ന് മില്‍മയുടെ വണ്ടിയിലാണ് ഭാസുരാംഗനെ ബാങ്കിലെത്തിച്ചത്.

ഭാസുരാംഗന്‍ കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി ബാങ്ക് പ്രസിഡന്റായിരുന്നു. അഴിമതി ആരോപണം ഉയര്‍ന്നതോടെ അടുത്തിടെയാണ് ഭരണസമിതി രാജിവച്ചത്. നിലവില്‍ ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണമാണ്.

ഭാസുരാംഗന്‍ തന്നെ പ്രസിഡന്റായ മാറനല്ലൂര്‍ ക്ഷീര വ്യവസായ സഹകരണ സംഘത്തിനു നിയമം ലംഘിച്ച് വായ്പയായും ഓഹരി വാങ്ങിയും കോടികള്‍ നല്‍കിയെന്നും കണ്ടെത്തി. ഭരണസമിതിയിലെ പ്രമുഖരുടെ ബന്ധുക്കള്‍ക്കു നിസാര ഈടിന്മേല്‍ ഭീമമായ തുക വായ്പ നല്‍കിയശേഷം വന്‍ പലിശയ്ക്ക് അതേ പണം തന്നെ നിക്ഷേപമായി സ്വീകരിക്കുകയും ചെയ്തു.

പണം തിരികെക്കിട്ടാതെ ബാങ്കിനു മുന്നില്‍ നിക്ഷേപകരുടെ സമരം തുടര്‍ച്ചയായതോടെയാണു ഭരണസമിതി നിവൃത്തിയില്ലാതെ രാജിവച്ചത്. അനധികൃത നിയമനം, സ്ഥാനക്കയറ്റം, ആനുകൂല്യ വര്‍ധന എന്നിവ വഴിയും കോടികളുടെ നഷ്ടമുണ്ടാക്കി. വിവിധ പേരുകളില്‍ നിയമവിരുദ്ധ നിക്ഷേപ ഇരട്ടിക്കല്‍ പദ്ധതി പ്രഖ്യാപിച്ചു പണം സ്വീകരിച്ചെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ രാത്രി വൈകി ഭാസുരാംഗനെ വീട്ടിലെത്തി തെളിവെടുത്തശേഷം ഇഡിയുടെ ക്യാമ്പ് ഓഫീസിലേക്ക് കൊണ്ടുപോയി.

Latest Stories

തകരാറുകൾ പരിഹരിച്ചു, തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം അടുത്തയാഴ്ച മടങ്ങും

എന്റെ ഈ അവസ്ഥയ്ക്ക് കാരണം അയാൾ, മരിച്ചാലെങ്കിലും നീതി കിട്ടുമോ, ആശുപത്രി കിടക്കയിൽ നിന്നും തുറന്നടിച്ച് എലിസബത്ത്

ബോഡി ഷെയിമിങ് കുറ്റകൃത്യമാക്കിയ സംസ്ഥാന സർക്കാരിന്റെ ബിൽ; ഏറ്റെടുത്ത് മലയാളി, സർക്കാർ തീരുമാനം ജനപ്രിയം, മികച്ച പ്രതികരണം

സിനിമ ടിക്കറ്റിലെ കൊളളനിരക്കിന് പണി കൊടുക്കാൻ കർണാടക സർക്കാർ, മൾട്ടിപ്ലക്സിലടക്കം പരമാവധി നിരക്ക് 200 ആക്കും

'ബാബർ കൂട്ടക്കൊല ചെയ്ത ക്രൂരൻ, മുഗൾ ഭരണകാലം ഇരുണ്ട കാലഘട്ടം, ശിവജി രാജാവിൻ്റേത് മഹനീയ കാലം'; ചരിത്രം വെട്ടിത്തിരുത്തി എൻസിഇആർടി

വിരാട് കോഹ്ലിയോടും രോഹിത് ശർമ്മയോടും വിരമിക്കൽ ആവശ്യപ്പെട്ടു? ഒടുവിൽ വിശദീകരണവുമായി ബിസിസിഐ

ദയാധനത്തിൽ അഭിപ്രായ ഭിന്നത, തീരുമാനം എടുക്കാതെ തലാലിന്റെ കുടുംബം; നിമിഷപ്രിയയുടെ മോചനത്തിൽ ചർച്ചകൾ ഇന്നും തുടരും

IND VS ENG: മോനെ ഗില്ലേ, വെറുതെ അവന്മാരുടെ നെഞ്ചത്തോട്ട് കേറണ്ട കാര്യമുണ്ടായിരുന്നോ? ഇപ്പോൾ കളി തോറ്റപ്പോൾ സമാധാനമായില്ലേ: മുഹമ്മദ് കൈഫ്

IND VS ENG: മോനെ ബുംറെ, എന്നോട് ദേഷ്യം ഒന്നും തോന്നരുത്, ആ ഒരു കാര്യത്തിൽ നീ ആ താരത്തെ കണ്ട് പഠിക്കണം, അതാണ് നിങ്ങൾ തമ്മിലുള്ള വ്യത്യാസം

IND VS ENG: ആ ഒരു മണ്ടത്തരം ജഡേജ കാണിച്ചു, ഇല്ലായിരുന്നെങ്കിൽ നമ്മൾ വിജയിച്ചേനെ: അനിൽ കുംബ്ലെ