എന്റെ കുട്ടികള്‍ തിരിഞ്ഞു നിന്നതും പ്രതിരോധിച്ചതും ക്ഷമയുടെ എല്ലാ സീമകളും നശിച്ചപ്പോള്‍; കമ്മ്യൂണിസ്റ്റ് പിശാചുക്കളോട് ഒരിക്കലും സന്ധിയില്ല; എസ്എഫ്‌ഐക്കെതിരെ കെ സുധാകരന്‍

കേരളത്തിന്റെ കലാലയങ്ങളെ എക്കാലവും കശാപ്പുശാലകള്‍ ആക്കിയിട്ടുള്ള എസ്എഫ്‌ഐ എന്ന തീവ്രവാദ പ്രസ്ഥാനത്തോടുള്ള പ്രതിരോധങ്ങള്‍ ഇനിയും തുടരുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കള്ള് ഷാപ്പില്‍ തല്ലുണ്ടാക്കി മരണപ്പെട്ടവരെ പോലും രക്തസാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി ആണ്ടു തോറും കൊണ്ടാടുന്ന സിപിഎം എന്ന ഉളുപ്പില്ലായ്മയുടെ സഹോദര പ്രസ്ഥാനം പറയുന്ന വ്യാജ രക്തസാക്ഷിക്കണക്കുകള്‍ ഇവിടുത്തെ മാധ്യമങ്ങള്‍ വിശ്വസിച്ചാല്‍ മതി. എസ്എഫ്‌ഐ നരഭോജികളെ കാണുന്ന, അവരുടെ അക്രമങ്ങള്‍ നേരിടേണ്ടി വരുന്ന നാട്ടിലെ സാധാരണ ജനങ്ങള്‍ക്ക് സത്യത്തെ തൊട്ടറിയാം.

രാജ്യം നടുങ്ങിപ്പോയൊരു ദളിത് കുട്ടിയുടെ കൊലപാതകം എസ്എഫ്‌ഐ നടത്തിയിട്ട് അധിക നാളുകള്‍ ആയിട്ടില്ല. കൂടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ, പഠിപ്പിക്കുന്ന അധ്യാപകരെ, ഈ തീവ്രവാദ പ്രസ്ഥാനം ആക്രമിക്കാത്തവരായി ആരുണ്ടെന്ന് അദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

എന്നോ നിരോധിക്കപ്പെടേണ്ടിയിരുന്ന പ്രസ്ഥാനം തന്നെയാണ് എസ്എഫ്‌ഐ എന്ന് ചിന്തിക്കാത്ത ജനാധിപത്യ വിശ്വാസികള്‍ നാട്ടിലുണ്ടാകില്ല. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡി സോണ്‍ കലോത്സവ വേദിയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ വാസ്തവം എന്തുകൊണ്ട് ഇവിടുത്തെ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുന്നില്ല? യൂണിവേഴ്‌സിറ്റി യൂണിയന്‍ കിട്ടാത്തതിന്റെ പേരില്‍ കലോത്സവങ്ങളില്‍ കലാപം ഉണ്ടാക്കുന്ന സമീപനമാണ് എസ്എഫ്‌ഐ ക്രിമിനലുകള്‍ സ്വീകരിച്ചത്.

പോലീസിന്റെ സഹായത്തോടുകൂടിയാണ് കലോത്സവവേദികളില്‍ എസ്എഫ്‌ഐ അക്രമം അഴിച്ചുവിട്ടത്. ക്ഷമയുടെ എല്ലാ സീമകളും ലംഘിച്ചപ്പോഴാണ് എന്റെ കുട്ടികള്‍ തിരിഞ്ഞു നിന്നതും പ്രതിരോധിച്ചതും . ഇരുട്ടിന്റെ മറവില്‍ ക്വട്ടേഷന്‍ ഗുണ്ടകളുമായി വന്ന് ഒറ്റയ്ക്ക് നില്‍ക്കുന്ന രാഷ്ട്രീയ എതിരാളികളെ മര്‍ദ്ദിക്കുന്ന സിപിഎം രീതി അല്ല അവിടെ കണ്ടത്. എസ്എഫ്‌ഐയുടെ അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള നേര്‍ക്കുനേര്‍ പ്രതിരോധമാണ്. കെഎസ്യുവിന്റെ പത്ത് ചുണക്കുട്ടികള്‍ നേരെ നിന്നപ്പോള്‍ നൂറോളം വരുന്ന എസ്എഫ്‌ഐ ക്രിമിനലുകളാണ് അവിടെനിന്നും ഓടിപ്പോയത്. വസ്തുത മറച്ചു വച്ച് കൊടും ക്രിമിനലുകള്‍ ആയ എസ്എഫ്‌ഐക്കാരെ ന്യായീകരിക്കാന്‍ ഇറങ്ങുന്ന മാധ്യമങ്ങള്‍ എന്ത് സന്ദേശമാണ് കേരളത്തിന് നല്‍കുന്നതെന്നും അദേഹം ചോദിച്ചു.

സിപിഎം പക്ഷത്തുള്ള മാധ്യമ വേട്ടയാടലുകള്‍ എന്നത്തേയും പോലെ നടക്കട്ടെ…
എല്ലാത്തിന്റെയും മുകളില്‍ സത്യവും ന്യായവും ജനങ്ങളും ഉണ്ടെന്നും അദേഹം പറഞ്ഞു. ശരി ഞങ്ങളുടെ പക്ഷത്താണ് അതുകൊണ്ട് തന്നെ ഈ ക്രിമിനലുകള്‍ക്കെതിരെയുള്ള ജനപക്ഷ പോരാട്ടത്തില്‍ വിജയവും ഞങ്ങള്‍ക്ക് തന്നെയാവും. കേരളത്തെ, സിപിഎം ഗുണ്ടായിസത്തില്‍ നിന്ന് മോചിപ്പിക്കുക എന്നതാണ് ജനങ്ങള്‍ ഞങ്ങളില്‍ അര്‍പ്പിച്ചിട്ടുള്ള ദൗത്യം. അത് അതിന്റെ വഴിക്ക് തന്നെ ഞങ്ങള്‍ നടത്തുമെന്നും അദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പിശാചുക്കളോട് ഒരിക്കലും സന്ധിയില്ലന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു