ബി.ജെ.പിയില്‍ പോകണമെന്ന് തോന്നിയാല്‍ പോകും: കെ.സുധാകരന്‍

ജനാധിപത്യ നിഷേധത്തിന്റെ രക്തസാക്ഷികള്‍ക്കൊപ്പമാണ് താനെന്ന് കെപിസിസി അദ്ധ്യഷന്‍ കെ. സുധാകരന്‍. തനിക്ക് ബിജെപിയില്‍ പോകണമെന്ന് തോന്നിയാല്‍ താന്‍ പോകുമെന്ന് തന്നെയാണ് ഇപ്പോഴും പറയാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് പോകണോ വേണ്ടയോ എന്നൊക്കെ ആലോചിക്കാനുള്ള ബുദ്ധിയുണ്ടെന്നും തനിക്ക് അതിനുള്ള രാഷ്ട്രീയ ബോധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസുമായി ബന്ധപ്പെട്ട് തന്റെ മുന്‍ പ്രസ്താവനകളില്‍ സുധാകരന്‍ ഉറച്ചുനിന്നു. താന്‍ ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തിട്ടുണ്ട്. അന്ന് സംഘടനാ കോണ്‍ഗ്രസിന്റെ ഭാഗമായിരുന്നു. ഏത് പാര്‍ട്ടിക്കും ഇന്ത്യയില്‍ മൗലികമായി പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ടെന്നും അത് നിഷേധിക്കുമ്പോള്‍ സംരക്ഷിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റാനുള്ള നീക്കം അംഗീകരിക്കില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. ഗവര്‍ണറുടെ അധികാരം നിലനിര്‍ത്തി കൊണ്ടു പോകണം. യൂണിവേഴ്‌സിറ്റികളില്‍ രാഷ്ട്രീയ നിയമനം നടത്താനുള്ള ശ്രമമാണ് പുതിയ ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു.

 ബില്ല് നിയമസഭയില്‍ വരുമ്പോള്‍ ശക്തമായി എതിര്‍ക്കും. യുഡിഎഫിന്റെ അഭിപ്രായമാണിത്. വിഷയം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം ഉടന്‍ വിളിക്കും. പല സംസ്ഥാനങ്ങളില്‍ പല തീരുമാനമുണ്ടാവും. അതുകൊണ്ടാണ് തമിഴ്‌നാട്ടില്‍ വേറെ നിലപാടെടുത്തതെന്നും കെ സുധാകരന്‍ പറഞ്ഞു.

Latest Stories

'ദേശീയപാത നിർമാണം ഡിസംബറിൽ പൂർത്തിയാക്കും'; മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നൽകി നിതിൻ ഗഡ്‌കരി

എന്നെ പോലെ കുടിച്ച് ലിവര്‍ സിറോസിസ് വരുത്തിവയ്ക്കൂ എന്ന് പറയാന്‍ പറ്റില്ലലോ, അന്ന് അച്ഛന്‍ ചേര്‍ത്തു പിടിച്ചയാള്‍ ഇപ്പോള്‍ വിമര്‍ശിക്കുന്നു: ചന്തു സലിം കുമാര്‍

IPL 2025: കിരീടം നേടിയപ്പോ അവര്‍ക്ക് കോഹ്‌ലിയെ മതി, അവനെ വേണ്ട, എന്നാലും ആ താരത്തെ ഇങ്ങനെ താഴ്ത്തികെട്ടരുത്, ആര്‍സിബിയെ നിര്‍ത്തിപ്പൊരിച്ച് മുന്‍താരം

‘പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതിയെ പങ്കെടുപ്പിച്ചത് ശരിയായില്ല, നടപടി എടുക്കും’; മന്ത്രി വി ശിവന്‍കുട്ടി

മുഖ്യമന്ത്രി മലപ്പുറം ജില്ലയെ അപമാനിച്ചു; പരാമര്‍ശം ആര്‍എസ്എസ് അജണ്ട; പിണറായുടെ യാത്ര സംഘപരിവാര്‍ തോണിയില്‍; ആഞ്ഞടിച്ച് വിഡി സതീശന്‍

മുടി മോശമായാല്‍ കാലില്‍ വെടി വയ്ക്കുമെന്ന് അഭിഷേക് പറഞ്ഞു, ശരിക്കും വെടിവച്ചു, പത്ത് ദിവസത്തോളം നടക്കാനായില്ല..; വെളിപ്പെടുത്തി ഹെയര്‍ സ്റ്റൈലിസ്റ്റ്

'സര്‍ക്കാരിന്റെ സംഭാവന സര്‍ക്കുലര്‍ ജനാധിപത്യ വിരുദ്ധമെന്ന് കോണ്‍ഗ്രസ്'; ഇത്തരം പിരിവ് ഉത്തരവാദിത്തവും വിശ്വാസ്യതയും ഇല്ലാതാക്കുമെന്ന് കോണ്‍ഗ്രസ്

'തെറ്റിദ്ധാരണ പരത്തുന്നു, ഇതൊന്നും അറിയാത്തവരല്ല ചില കമൻ്റുകൾ ഇറക്കുന്നത്'; പാർവതിക്ക് മറുപടിയുമായി സജി ചെറിയാൻ

'പിണറായി വിജയൻ കേരളം കണ്ട ഏറ്റവും വലിയ വഞ്ചകനും ഒറ്റുകാരനും, വി എസ് അച്യുതാനന്ദനെ വഞ്ചിച്ചതിൻ്റെ ഫലമാണ് മുഖ്യമന്ത്രി സ്ഥാനം'; പി വി അൻവർ

അമിത് ഷാ എത്രതവണ എത്തിയാലും ബിജെപിക്ക് തമിഴ്‌നാട്ടില്‍ ഭരണംകിട്ടില്ല; ഒരു കോമാളിക്കൂട്ടത്തിനും ഡിഎംകെ മുന്നണിയെ തോല്‍പ്പിക്കാന്‍ കഴിയില്ല; വെല്ലുവിളിച്ച് എംകെ സ്റ്റാലിന്‍