മാധ്യമങ്ങള്‍ പറയുന്നത്ര കെടുതി ബ്രഹ്മപുരത്തില്ല; എസ്.എസ്.എല്‍.സി അടക്കമുള്ള പരീക്ഷകള്‍ മാറ്റിവെയ്ക്കാന്‍ ബുദ്ധിമുട്ടാണെന്ന് വിദ്യാഭ്യാസ മന്ത്രി

ബ്രഹ്മപുരത്തു നിന്നും വിഷപ്പുക ഉയരുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്ന ആവശ്യമുന്നയിക്കുന്നത് മാധ്യമങ്ങളാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെക്കേണ്ട സാഹചര്യം നിലവിലില്ല.

മാധ്യമങ്ങള്‍ പറയുന്നത്ര കെടുതി ബ്രഹ്മപുരത്തില്ല, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു. ഇതുവരെ വിദ്യാര്‍ഥികള്‍ക്ക് പരാതിയൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ബോര്‍ഡ് നടത്തുന്ന പരീക്ഷ മാറ്റിവെയ്ക്കാന്‍ ബുദ്ധിമുട്ടാണെന്നും മന്ത്രി വ്യക്തമാക്കി.

നിലവില്‍ യാതൊരു പ്രശ്നങ്ങളുമില്ലാതെയാണ് പരീക്ഷകള്‍ നടക്കുന്നത്. ഇപ്പോള്‍ പരീക്ഷ നടത്തുന്നതിനെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരാതിയോ ബുദ്ധിമുട്ടോ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള കുട്ടികളുടെ പരീക്ഷയുടെ നടത്തിപ്പ് സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു

Latest Stories

'ഭരണഘടനാ ആമുഖത്തിലെ 'സോഷ്യലിസ്റ്റ്', 'സെക്യുലർ'വാക്കുകൾ ഒഴിവാക്കണം'; വീണ്ടും ഭരണഘടനയെ ലക്ഷ്യംവെച്ച് ആർഎസ്എസ്

ഇന്ത്യയെ വിറപ്പിക്കാൻ ഇം​ഗ്ലണ്ട് ടീമിൽ ആ താരം എത്തുന്നു, രണ്ടാം ടെസ്റ്റ് തീപാറും, അവനെ ഒതുക്കണമെങ്കിൽ നല്ല പണി എടുക്കേണ്ടി വരും

തൃശൂരിൽ ഇരുനില കെട്ടിടം ഇടിഞ്ഞുവീണു; മൂന്ന് പേർ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

വൃഷ്ടിപ്രദേശത്ത് കനത്തമഴ; മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ച് തമിഴ്‌നാട്; കേരളത്തിന് മുന്നറിയിപ്പ്

ശക്തമായ മഴ: ഏഴ് ജില്ലകളിലെയും മൂന്ന് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; വരും ദിവസങ്ങളിലും മഴ തുടരും

'ഒരു വിധത്തിലുമുള്ള പുരസ്‌കാരങ്ങള്‍ സ്വീകരിക്കില്ലന്നത് നിലപാട്; അക്കാദമിയോട് ബഹുമാനം മാത്രം'; കേരള സാഹിത്യ അക്കാദമിയുടെ അവര്‍ഡ് നിരസിച്ച് എം സ്വരാജ്

വി ശിവന്‍കുട്ടി ഇറങ്ങിപ്പോയത് പ്രോട്ടോക്കോള്‍ ലംഘനം; ഭാരതാംബ ദേശീയ ഐക്യത്തിന്റെ ഭാഗമാണെന്ന് ഗവര്‍ണര്‍

നെഹ്‌റുവിനെതിരായ വിദ്വേഷ പരാമര്‍ശം; പിസി ജോര്‍ജിനെതിരെ ഡിജിപിയ്ക്ക് പരാതി

ബഹിരാകാശത്ത് ചരിത്ര നിമിഷം; ബഹിരാകാശ നിലയത്തിലെത്തിയത് ആദ്യ ഇന്ത്യക്കാരന്‍

ലോകം ആണവ മത്സരത്തിലേക്ക്