കൂടത്തായി ഓര്‍മ്മിപ്പിക്കുന്നത് 39 വര്‍ഷം മുമ്പു നടന്ന ആലുവ കൂട്ടക്കൊല; സയനൈഡ് നല്‍കി അമ്മിണി ഇല്ലാതാക്കിയത് ഭര്‍ത്തൃസഹോദരന്റെ കുടുംബത്തെ

ആലുവയില്‍ 39 വര്‍ഷം മുമ്പു നടന്ന കൂട്ടക്കൊല കൂടത്തായി കൊലപാതകത്തിനു സമാനം. 1980 ജൂണ്‍ 23 -നാണു നഗരമധ്യത്തിലെ വീട്ടില്‍ അമ്മയെയും രണ്ടു പിഞ്ചു കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മെര്‍ലി, മക്കളായ എട്ടു വയസുകാരി സോണ, അഞ്ച് വയസുകാരി റാണ എന്നിവര്‍ മരിച്ചു കിടക്കുന്നതു വ്യാപാര സ്ഥാപനം പൂട്ടി വീട്ടിലെത്തിയ ഭര്‍ത്താവ് ടോമിയാണ് രാത്രി 9.30-നു കാണുന്നത്. ആത്മഹത്യയാണെന്നു കരുതിയ സംഭവം കൊലപാതകമാണെന്നു പിന്നീട് വ്യക്തമായി.

പ്രതിയെ തിരിച്ചറിഞ്ഞപ്പോള്‍ നാടും നടുങ്ങി. ടോമിയുടെ സഹോദര ഭാര്യ അമ്മിണിയായിരുന്നു കൊലപാതകങ്ങള്‍ക്കു പിന്നില്‍. കൂടോത്രങ്ങള്‍ നടത്തിയത് ഏല്‍ക്കാതെ വന്നതോടെ സ്വര്‍ണ്ണപ്പണിക്കാരന്റെ കൈയില്‍ നിന്ന് സയനൈഡ് സ്വന്തമാക്കിയാണ് ഭര്‍തൃ സഹോദരന്റെ കുടുംബത്തെ ഇല്ലാതാക്കിയത്. കൊലപാതകം നടന്ന് പന്ത്രണ്ടാം നാള്‍ പ്രതികള്‍ അറസ്റ്റിലായി. സയനൈഡ് മൂവരുടെയും വായിലേക്കു നിര്‍ബന്ധമായി ഒഴിപ്പിക്കുകയായിരുന്നു.

ഈ കൃത്യം ചെയ്യാനായി രണ്ടു സഹായികളേയും അമ്മിണി കൂട്ടിയിരുന്നു. ഇവരുടെ വിരലില്‍ മെര്‍ലി കടിച്ചതിനാല്‍ ടോമിയെ കൊല്ലാനുള്ള പദ്ധതി പാളി. നീണ്ട വിചാരണയില്‍ അമ്മിണിയെ ജീവപര്യന്തത്തിനാണു കോടതി വിധിച്ചത്. വിരല്‍ മുറിഞ്ഞത് ചികിത്സിക്കാനെത്തിയ സഹായികളും കുടുങ്ങി. വിധവയായതിനാലും രണ്ടു മക്കള്‍ ഉള്ളതിനാലുമാണു കോടതി വധശിക്ഷ ഒഴിവാക്കിയത്. ആലുവയിലെ പ്രമുഖ വസ്ത്രശാലയായ മഹാറാണി ടെക്സ്റ്റൈല്‍സിന്റെ പങ്കാളികളായിരുന്നു സഹോദരങ്ങളായ ഫ്രാന്‍സിസും ടോമിയും.

ഇവരുടെ സഹോദരിയും പങ്കാളിയായിരുന്നു. ജ്യേഷ്ഠന്റെ മരണത്തോടെ പാര്‍ട്ട്ണര്‍ഷിപ്പ് അമ്മിണിയുടെ പേരിലേക്ക് മാറ്റിയെങ്കിലും പണമിടപാടുകളില്‍ നിന്നു അമ്മിണിയെ മാറ്റി നിര്‍ത്തിയതാണ് വൈരാഗ്യത്തിനു കാരണമായത്. ധൂര്‍ത്തിന് മുന്‍കരുതലായി ചെയ്തത് ടോമിയ്ക്ക് തന്നെ വിനയാവുകയായിരുന്നു. കോടതി വധശിക്ഷ ഒഴിവാക്കിയെങ്കിലും പരോളിനിറങ്ങിയ അമ്മിണി സ്വന്തം മക്കളില്‍ നിന്നു പോലും ഒറ്റപ്പെട്ടതിനാല്‍ ജീവനൊടുക്കി.

അമ്മിണിയുടെ മൂന്നു മക്കളില്‍ ഒരു മകന്‍ അപകടത്തിലും മകള്‍ കഴിഞ്ഞ വര്‍ഷവും മരിച്ചു. അമ്മിണിയുടെ പവര്‍ഹൗസ് റോഡിലെ വീടും ടോമിയുടെ ഇ.എസ്.ഐ. റോഡിലെ വീടും വിറ്റു പോയി. ഇ.എസ്.ഐ. റോഡിലെ റാണ എം. സോണ എന്ന പേരിലുള്ള വീട് ഇപ്പോള്‍ കാട് പിടിച്ച് കിടക്കുകയാണ്. റാണ എം. സോണ എന്ന പേരില്‍ ഒരു സ്ഥാപനം കുറച്ചു നാള്‍ ടോമി നടത്തിയെങ്കിലും അതും പൂട്ടിപ്പോയി. മറ്റൊരു വിവാഹം കഴിച്ച് ഇപ്പോള്‍ ബംഗളൂരുവില്‍ താമസിക്കുന്നതായാണു വിവരം.

മാഞ്ഞൂരാന്‍ ആന്റണി പ്രതിയായ മറ്റൊരു കൂട്ടക്കൊലക്കേസ് ഈ വീടിനു പിന്നിലുള്ള റോഡിനു സമീപം നടന്നതോടെ മെര്‍ലി കൊലക്കേസ് വിസ്മൃതിയിലായി. 2001 ജനുവരി ആറിനാണ് നാടിനെ നടുക്കിയ ആലുവ കൂട്ടക്കൊല മാഞ്ഞൂരാന്‍ വീട്ടില്‍ അരങ്ങേറിയത്. ഒരു കുടുംബത്തിലെ ആറുപേരാണ് അന്ന് കൊല്ലപ്പെട്ടത്. ബന്ധുവായ ആന്റണിയെ വധശിക്ഷക്ക് വിധിച്ചെങ്കിലും കോടതി ശിക്ഷ ജീവപര്യന്തമാക്കി.

Latest Stories

മലയാളികൾ അല്ലെങ്കിലും കഴിവുള്ളവരെ ആദ്യം പുച്ഛിക്കുകയാണ് പതിവ്, ദുൽഖറിനെ കൂവിയോടിച്ചവരുണ്ട് : മാധവ് സുരേഷ്

പിവി അന്‍വര്‍ ഇനി മുസ്ലീം ലീഗില്‍? അന്‍വറിനെ ഉള്‍പ്പെടുത്തേണ്ടത് ചര്‍ച്ചചെയ്യണം, അന്‍വര്‍ ഒരു ഫാക്ടറാണെന്ന് മുസ്ലീം ലീഗ്

'ഭാരതാംബ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നടപടി വൈകി, മൗനത്തിന്റെ വാത്മീകി ആയിരുന്നു പിണറായി'; വി ഡി സതീശൻ

'മോദി ഗുജറാത്തിലെ മുസ്‌ലിം കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയയാൾ, മോദിയും നെതന്യാഹുവും കൂട്ടക്കൊല നടത്തിയവർ'; ചർച്ചയായി സൊഹ്‌റാൻ മംദാനിയുടെ മുൻ നിലപാട്

ലഹരി ഉപയോഗിച്ചതു കൊണ്ട് ഒരു നല്ല സിനിമയും കൃതിയും ഉണ്ടായിട്ടില്ല, അതൊരു തെറ്റായ ധാരണയാണ്‌ ; പൃഥ്വിരാജ്

എംആര്‍ അജിത്കുമാറിനെ വെട്ടി കേന്ദ്ര സര്‍ക്കാര്‍; സംസ്ഥാന സര്‍ക്കാരിന്റെ തന്ത്രങ്ങള്‍ ഫലം കണ്ടില്ല, പൊലീസ് മേധാവിയ്ക്കുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടാതെ എഡിജിപി അജിത്കുമാര്‍

വെറും നാല് ക്യാച്ചല്ലേ അവൻ‌ വിട്ടുളളു, അതിനാണോ ഇങ്ങനെ കുറ്റപ്പെടുത്തുന്നത്, യശസ്വി ജയ്സ്വാളിനെ പിന്തുണച്ച് മുൻ ക്രിക്കറ്റർ

ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസ്; ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

അവൻ ഇനിയെങ്കിലും കളിച്ചില്ലെങ്കിൽ ടീമിൽ നിന്ന് പുറത്താവും, ആ താരത്തിന്റെ പതനത്തിനായി കാത്തിരിക്കുന്നവരാണ് ഏറെയും, മുന്നറിയിപ്പുമായി മുൻ ക്രിക്കറ്റർ

കേരളത്തിന്റെ പുതിയ പോലീസ് മേധാവി; മൂന്ന് പേരുടെ ചുരുക്കപ്പട്ടിക തയാറാക്കി യുപിഎസ്‌സി