'സ്ഥാനമാനങ്ങൾക്കുള്ള ആർത്തി എങ്ങനെ മനുഷ്യനെ വഷളാക്കും അതാണ് കാണിച്ചിരിക്കുന്നത്, ഐഷ പോറ്റിക്ക് പാർട്ടി വിട്ട് പോകാനുള്ള ഒരു സാഹചര്യവുമില്ല'; വിമർശിച്ച് ജെ മേഴ്സികുട്ടിയമ്മ

മുൻ സിപിഎം എംഎൽഎ ഐഷ പോറ്റിയുടെ കോൺഗ്രസ് പ്രവേശനത്തിൽ പ്രതികരിച്ച് മുൻ മന്ത്രിയും സിപിഐഎം നേതാവുമായ ജെ മേഴ്സികുട്ടിയമ്മ. സ്ഥാനമാനങ്ങൾക്കുള്ള ആർത്തി എങ്ങനെ മനുഷ്യനെ വഷളാക്കും അതാണ് ഐഷ പോറ്റി കാണിച്ചിരിക്കുന്നതെന്ന് ജെ മേഴ്സികുട്ടിയമ്മ കുറ്റപ്പെടുത്തി. ഐഷ പോറ്റിക്ക് പാർട്ടി വിട്ട് പോകാനുള്ള ഒരു സാഹചര്യവുമില്ലെന്നും ജെ മേഴ്സികുട്ടിയമ്മ പറഞ്ഞു.

മൂന്ന് തവണ എൽഎൽഎ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് അങ്ങനെ എല്ലാ സ്ഥാനങ്ങളും അവർക്ക് പാർട്ടി നൽകി. സ്ഥാനമാനങ്ങൾക്കുള്ള ആർത്തി എങ്ങനെ മനുഷ്യനെ വഷളാക്കും അതാണ് ഐഷ പോറ്റി കാണിച്ചിരിക്കുന്നത്. വർഗവഞ്ചനയെ നേരിടാൻ ജില്ലയിലെ പാർട്ടിക്ക് ആകുമെന്നും ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. എല്ലാ മനുഷ്യർക്കും ഒപ്പം നില്കാൻ ആണെങ്കിൽ എങ്ങനെയാണ് യുഡിഎഫിൽ പോകുക. അവർ എപ്പോഴാണ് മനുഷ്യർക്ക് ഒപ്പം നിന്നതെന്നും ജെ മേഴ്സികുട്ടിയമ്മ ചോദിച്ചു.

പതിറ്റാണ്ടുകൾ നീണ്ട സിപിഐഎം ബന്ധം ഉപേക്ഷിച്ചാണ് മുൻ എംഎൽഎ ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നത്. രാപകൽ സമരത്തിനിടെ ഐഷാ പോറ്റിക്ക് കോൺഗ്രസ് അംഗത്വം നൽകി.
കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ ധാരണ. ഐഷ പോറ്റി പ്രതിപക്ഷ നേതാവുമായി നടത്തിയ ചർച്ചക്ക് പിന്നാലെയാണ് നിർണായക നീക്കം.

Latest Stories

'10 രൂപയ്ക്ക് ഭക്ഷണം, വിശപ്പ് രഹിത കൊച്ചിക്കായി ഇന്ദിര കാന്റീനുകൾ ആരംഭിക്കും... കൊതുക് നിവാരണ യജ്ഞം പ്രഥമ പരിഗണന'; സമഗ്ര വികസനം ലക്ഷ്യമെന്ന് കൊച്ചി മേയർ വി കെ മിനിമോൾ

ഗംഭീർ ഭായിയും ടീം മാനേജ്മെന്റും എന്നോട് ആവശ്യപ്പെട്ടത് ആ ഒരു കാര്യമാണ്, അതിനായി ഞാൻ പരിശ്രമിക്കുകയാണ്: ഹർഷിത് റാണ

അടിച്ച് പിരിഞ്ഞിടത്ത് നിന്ന് കൈകോര്‍ത്ത് പവാര്‍ കുടുംബം; അക്കരെ ഇക്കരെ നില്‍ക്കുന്ന എന്‍സിപി വിഭാഗങ്ങള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒന്നിച്ച് മല്‍സരിക്കുന്നു; സുപ്രിയ ബിജെപിയ്‌ക്കൊപ്പം പോകുമോ അജിത് പവാര്‍ കോണ്‍ഗ്രസ് ചേരിയിലേക്ക് വരുമോ?

‘ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, ശത്രുവിന്റെ ഏത് ശ്രമത്തിനും തിരിച്ചടി നൽകും’; പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേന മേധാവി

'രണ്ടു പതിറ്റാണ്ടോളം ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമം, ഭർത്താവിനെ ഭീഷണിപ്പെടുത്തി വിവാഹം മോചിപ്പിച്ചു'; വീട്ടമ്മയുടെ പരാതിയിൽ സിപിഎം നേതാവിനെതിരെ കേസ്

'കേന്ദ്ര സർക്കാരിന്റെ അവഗണനക്കെതിരായ സത്യാഗ്രഹ സമരം വെറും നാടകം, ജനങ്ങളെ പറ്റിക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്'; വിമർശിച്ച് കെ സി വേണുഗോപാൽ

വിശുദ്ധിയുടെ രാഷ്ട്രീയം, അധികാരത്തിന്റെ ലൈംഗികത, ഭരണഘടനയുടെ മൗനം, ഉത്തരാഖണ്ഡിൽ രൂപപ്പെടുന്ന ‘സനാതൻ’ ഭരണക്രമം

'പുറമേ നടക്കുന്ന ചർച്ചകൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല, പാർട്ടിയെ അസ്ഥിരപ്പെടുത്താനുള്ള അജണ്ടയുടെ ഭാഗം'; മുന്നണി മാറ്റത്തിൽ പ്രതികരണവുമായി ജോസ് കെ മാണി

'കളവും വാസ്തവ വിരുദ്ധവുമായ കാര്യം പറഞ്ഞ് അപകീർത്തിപ്പെടുത്തി, ജഡ്‌ജിയുടെ നടപടി കോടതിയുടെ മാന്യതക്ക് ചേരാത്തത്'; ജഡ്‌ജി ഹണി എം വർഗീസിനെതിരെ അഭിഭാഷക ടി ബി മിനി

ഐഷ പോറ്റി കോണ്‍ഗ്രസില്‍; സ്വീകരിച്ച് നേതാക്കൾ