ആരോ നിര്‍ബന്ധിച്ച് കൊണ്ടിരുത്തിയത് പോലെയാണ് ഞാനും പ്രണവും, അക്കാര്യത്തില്‍ ഞങ്ങള്‍ ഒരുപോലെയാണ്; വെളിപ്പെടുത്തി ധ്യാന്‍

തനിക്കും പ്രണവ് മോഹന്‍ലാലിനുമുള്ള സമാനതകളെ കുറിച്ച് പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍. തനിക്കും പ്രണവിനും അഭിനയത്തോട് പാഷന്‍ ഇല്ല. സിനിമ ചെയ്യാന്‍ വേണ്ടി ആരോ നിര്‍ബന്ധിച്ച് കൊണ്ടിരുത്തിയത് പോലെയാണ് തങ്ങള്‍ രണ്ടുപേരും. യാന്ത്രികമായി ചെയ്തു പോവുകയാണ് എന്നാണ് ഒരു അഭിമുഖത്തില്‍ ധ്യാന്‍ വ്യക്തമാക്കിയിരിക്കുന്നത്.

‘ധ്യാനിലെ നടനെ ഉപയോഗപ്പെടുത്തുന്നവര്‍ കുറവാണോ?’ എന്ന ചോദ്യത്തിനാണ് ഒരു അഭിമുഖത്തില്‍ താരം മറുപടി നല്‍കിയത്. ” അഭിനയത്തോട് എനിക്ക് വലിയ പാഷന്‍ ഇല്ലാത്തിടത്തോളം അങ്ങ് ചെയ്തു പോകുന്നു എന്നേയുള്ളൂ. ഞാനും അപ്പുവും അഭിനയിക്കുന്ന സമയത്ത് പോലും ഞങ്ങള്‍ ഭയങ്കര ഡിറ്റാച്ച്ഡ് ആണ് ആ സിനിമയുമായിട്ട്.”

”ഏട്ടന്‍ ഭയങ്കര ഇമോഷണല്‍ ആയിട്ടാണ് ആ സിനിമയെ സമീപിക്കുന്നത്. ചില സീനൊക്കെ വരുമ്പോള്‍ ഏട്ടന്റെ കണ്ണ് നിറയുന്നതൊക്കെ കാണാം. ആ നിമിഷത്തിലുള്ള ആക്ഷനും കട്ടും കഴിഞ്ഞാല്‍ നമ്മള്‍ അത് കൊണ്ടുനടക്കുന്നൊന്നുമില്ല. ചിലര്‍ക്ക് അത് ഭയങ്കര പേഴ്‌സണല്‍ ആണ്.”

”ഏട്ടന്‍ ഡയറക്റ്റ് ചെയ്യുന്ന സമയത്ത് ചിലപ്പോള്‍ മ്യൂസിക് ഒക്കെ വച്ചിട്ടാണ് ചില രംഗങ്ങള്‍ ഷൂട്ട് ചെയ്യുക. ഇത് കഴിഞ്ഞോ, അടുത്തത് ഏതാണ് സീന്‍ എന്നാണ് ഞാന്‍ ചോദിക്കുക. കാരണം അടുപ്പിച്ച് പടം ചെയ്തുചെയ്ത് ആ പ്രോസസ് യാന്ത്രികമായി തുടങ്ങി.”

”അപ്പുവും എന്നെപ്പോലെതന്നെ ആയതുകൊണ്ട് എനിക്ക് അവിടെ കമ്പനിയുണ്ട്. ആരോ നിര്‍ബന്ധിച്ച് കൊണ്ടുവന്ന് ഇരുത്തിയതുപോലെയാണ് ഞങ്ങള്‍ രണ്ടുപേരും. ഏട്ടന്റെ സിനിമ എന്നത് എനിക്ക് പേഴ്‌സണല്‍ ആണ്. ഏട്ടന്‍ പറയുന്നത് കേള്‍ക്കുക, തിരിച്ച് റൂമില്‍ പോവുക എന്നതേ ഉള്ളൂ” എന്നാണ് ധ്യാനിന്റെ വാക്കുകള്‍. അതേസമയം, വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ ചിത്രത്തിലാണ് ധ്യാനും പ്രണവും ഒന്നിക്കുന്നത്.

Latest Stories

“ഈവലയം”: സ്‌ക്രീൻ ആസക്തിയുടെ അദൃശ്യ കെണികളെക്കുറിച്ച് ഒരു ചലച്ചിത്രം; റിലീസ് 13ന്

രണ്ടു ഭാ​ഗങ്ങൾ വെട്ടിയൊതുക്കി ഒറ്റചിത്രമായി റീ റിലീസിനെത്തിക്കും; 'ബാഹുബലി' തീയേറ്ററുകളിൽ എത്തുക ഒക്ടോബറിൽ..

കബഡി മത്സരത്തിന്റെ ചടുലതയും ആകാംക്ഷയുമായി ഷെയ്ന്‍ നിഗം; സോഷ്യല്‍ മീഡിയയില്‍ തരംഗമായി 'ബള്‍ട്ടി' ടൈറ്റില്‍ ടീസര്‍

കുംഭമേളയിൽ കൊല്ലപ്പെട്ടത് 82 പേർ, സർക്കാർ കണക്ക് തള്ളി ബിബിസി; 37 പേർ മരിച്ചെന്നാണ് യുപി സർക്കാറിൻ്റെ ഔദ്യോഗിക കണക്ക്

കേരള തീരത്തെ തുടര്‍ച്ചയായ കപ്പലപടങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമെന്ന് സുരേഷ് ഗോപി; 'എയിംസിന് വേണ്ടി കേരളം നല്‍കിയത് ഒരേ ഒരു ഓപ്ഷന്‍, എന്നിട്ട് ഇത്രയും ശാഠ്യം പിടിക്കുന്നുണ്ടെങ്കില്‍ അതിന് പിന്നിലെ കാര്യങ്ങള്‍ അന്വേഷിക്കൂ'

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

പഞ്ചാബ് ഉറപ്പായും ജയിക്കുമായിരുന്നു, എന്നാൽ എല്ലാ പ്രതീക്ഷകളും ഇല്ലാതാക്കിയത് അവൻ, ഫൈനലിൽ വില്ലനായത് ആരെന്ന് പറഞ്ഞ് നേഹാൽ വധേര

വെല്‍ഫയര്‍ പാര്‍ട്ടി മുന്‍പും യുഡിഎഫിന് വോട്ട് ചെയ്തിട്ടുണ്ട്; ഇടതുപക്ഷത്തിനും വോട്ട് ചെയ്തിട്ടുണ്ട്, അന്നൊന്നും ഇല്ലാത്ത ചോദ്യം ഇപ്പോള്‍ എന്തിനെന്ന് ആര്യാടന്‍ ഷൗക്കത്ത്

കാണാൻ ആളില്ല, പറഞ്ഞ തീയതിക്ക് മുൻപേ 'തഗ് ലൈഫ്' ഒടിടിയിലെത്തും!

'പീഡനത്തിനിരയായവർ ഒത്തുചേർന്ന് പ്രതികാരം'; നിരന്തരം ലൈംഗികാതിക്രമങ്ങൾ നടത്തിയ 60കാരനെ കൊന്ന് കത്തിച്ച് എട്ടു സ്ത്രീകൾ