അത്രയെങ്കിലും വിവരം ഉണ്ടായിരുന്നുവെങ്കില്‍ ഞാന്‍ ഇന്ന് എവിടെയോ എത്തിയേനെ; തുറന്നുപറഞ്ഞ് അര്‍ച്ചന കവി

നീലത്താമരയിലൂടെ മലയാളത്തില്‍ ഗംഭീര തുടക്കം കുറിച്ച നടിയാണ് അര്‍ച്ചന കവി. നീലത്താമരയുടെ വിജയത്തിന് ശേഷം മമ്മി ആന്റ് മീ എന്ന സിനിമയിലും അര്‍ച്ചന കവി ശ്രദ്ധേയ വേഷം ചെയ്തു. ഉര്‍വശി, മുകേഷ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവര്‍ ആയിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍.

പിന്നീട് നല്ല വേഷങ്ങളൊന്നും നടിയെ തേടി വന്നില്ല. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും വിട്ടു നിന്ന അര്‍ച്ചന മഴവില്‍ മനോരമയിലെ റാണി രാജ എന്ന സീരിയലിലൂടെയാണ് തിരിച്ചു വരവ് നടത്തിയത.് ഇപ്പോഴിതാ സിനിമയില്‍ നിന്നും സീരിയല്‍ രംഗത്തെത്തിയതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടി. സീരിയല്‍ ടുഡേയോടാണ് പ്രതികരണം. കുറച്ച് നാള്‍ വിട്ടു നിന്ന ശേഷം തനിക്ക് സിനിമയില്‍ നിന്ന് ഓഫറുകള്‍ വന്നിട്ടില്ലെന്ന് അര്‍ച്ചന പറഞ്ഞു.

പത്തൊന്‍പതാം വയസ്സിലാണ് നീലത്താമര എന്ന ചിത്ര ചെയ്യുന്നത്. വളരെ യാദൃശ്ചികമായിട്ട് ആണ് അഭിനയ രംഗത്തേക്ക് വന്നത്. സിനിമ എന്താണെന്നോ അഭിനയം എന്താണെന്നോ ഒന്നും അറിയില്ലായിരുന്നു. അത്രയെങ്കിലും വിവരം ഉണ്ടായിരുന്നുവെങ്കില്‍ ഞാന്‍ ഇന്ന് എവിടെയോ എത്തിയേനെ. ഇത് ചെയ്യണം എന്ന് പറയുമ്പോള്‍ ഇത് ചെയ്യും, അത് എന്ന് പറയുമ്പോള്‍ അത് ചെയ്യും. അത്ര തന്നെ.

പിന്നീടാണ് ഞാന്‍ സിനിമയെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കി തുടങ്ങിയത്. സീരിയലില്‍ നിന്നും എനിക്ക് നേരത്തെയും അവസരങ്ങള്‍ വന്നിട്ടുണ്ട്. അപ്പോഴൊക്കെ സീരിയലോ, ഞാനോ എന്ന ചിന്തയായിരുന്നു. കാഴ്ചപാട് മാറിയപ്പോള്‍ എന്റെ തെറ്റിദ്ധാരണയും മാറി. റാണി രാജ എന്ന സീരിയലില്‍ എന്നെ ആകര്‍ഷിച്ചത് ആ കഥാപാത്രവും കഥയും തന്നെയാണ്. ഇനി മുന്നോട്ട് എങ്ങിനെയാണ് എന്ന് പ്രവചിക്കാന്‍ പറ്റാത്ത സംഭവമാണ് സീരിയല്‍. അര്‍ച്ചന കവി പറഞ്ഞു

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു