ഓസ്‌കാര്‍ അവാര്‍ഡുകള്‍ കാണാതെ പോയി; ഒടുവില്‍ മകന്‍ വരെ അന്വേഷിച്ച് ഇറങ്ങേണ്ടി വന്നു; സംഭവം പങ്കുവെച്ച് എ,ആര്‍ റഹമാന്‍

രണ്ട് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ ലഭിച്ച ഒരേയൊരു ഇന്ത്യാക്കാരനാണ് എആര്‍ റഹമാന്‍. ഇപ്പോഴിതാ ആ പുരസ്‌കാരങ്ങള്‍ കാണാതെ പോയ സംഭവം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഈ സംഭവം വെളിപ്പെടുത്തിയത്.

തന്റെ പുരസ്‌കാരങ്ങള്‍ അമ്മ ഫാത്തിമ ബീഗത്തെ ആയിരുന്നു ഏല്പിച്ചത്. അമ്മ അത് തുണിയില്‍ പൊതിഞ്ഞ് അലമാരയില്‍ വെച്ചിരുന്നു. വര്‍ഷങ്ങളോളമായി അത് എവിടെ എന്ന് നോക്കിയില്ല. എന്നാല്‍ ഈ അടുത്തിടെ അമ്മ മരിച്ചതിന് ശേഷം ആ പുരസ്‌കാരങ്ങളുടെ കാര്യം ഓര്‍മ്മയില്‍ വന്നു. പിന്നാലെ അലമാരയില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ നഷ്ടമായെന്ന് ഉറപ്പിച്ചു. ഒടുവില്‍ മകന്‍ എആര്‍ അമീന്‍ അന്വേഷിച്ചിറങ്ങുകയും പുരസ്‌കാരങ്ങള്‍ മറ്റൊരു അലമാരയില്‍ ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തപ്പോഴാണ് സമാധാനം ആയതെന്ന് റഹമാന്‍ പറഞ്ഞു.

ഡാനി ബോയിലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സ്ലം ഡോഗ് മില്ല്യണയര്‍ എന്ന ചിത്രത്തിലൂടെയാണ് റഹമാന്‍ ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ നേടിയത്. മികച്ച ഒറിജിനല്‍ സോങ്ങ്, മികച്ച ഒറിജിനല്‍ സ്‌കോര്‍ എന്നീ വിഭാഗങ്ങളിലാണ് റഹമാന്‍ പുരസ്‌കാരം സ്വന്തമാക്കിയത്.

തന്റെ പുരസ്‌കാരങ്ങള്‍ അമ്മ ഫാത്തിമ ബീഗത്തെ ആയിരുന്നു ഏല്പിച്ചത്. അമ്മ അത് തുണിയില്‍ പൊതിഞ്ഞ് അലമാരയില്‍ വെച്ചിരുന്നു. വര്‍ഷങ്ങളോളമായി അത് എവിടെ എന്ന് നോക്കിയില്ല. എന്നാല്‍ ഈ അടുത്തിടെ അമ്മ മരിച്ചതിന് ശേഷം ആ പുരസ്‌കാരങ്ങളുടെ കാര്യം ഓര്‍മ്മയില്‍ വന്നു. പിന്നാലെ അലമാരയില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ നഷ്ടമായെന്ന് ഉറപ്പിച്ചു. ഒടുവില്‍ മകന്‍ എആര്‍ അമീന്‍ അന്വേഷിച്ചിറങ്ങുകയും പുരസ്‌കാരങ്ങള്‍ മറ്റൊരു അലമാരയില്‍ ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തപ്പോഴാണ് സമാധാനം ആയതെന്ന് റഹമാന്‍ പറഞ്ഞു.

Latest Stories

നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള കാഴ്ചപ്പാടുകള്‍, എതിര്‍ക്കുന്നവര്‍ ഒറ്റപ്പെടും; സൂംബ ഡാന്‍സില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആര്‍ ബിന്ദു

അന്ന് ദിലീപിന്റെ നായികയാക്കിയില്ല ; ഇന്ന് കോടികൾ വാങ്ങുന്ന സൂപ്പർ താരം !

പി വി അന്‍വറിനെ യുഡിഎഫിൽ എടുക്കണം; രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ആവശ്യം ഉന്നയിച്ച് കെ സുധാകരന്‍

എല്ലാ മതങ്ങളുമായി ബന്ധപ്പെട്ടും ഇതേ അപകടസാധ്യതയുണ്ട്, നാളെ കഥാപാത്രങ്ങൾക്ക് പേരിന് പകരം നമ്പറിടേണ്ടി വരുന്ന അവസ്ഥ വന്നേക്കാം : രഞ്ജി പണിക്കർ

'യുഡിഎഫ് പ്രവേശനം ചർച്ചയാക്കി സമയം കളയാനില്ല'; പുതിയ രാഷ്ട്രീയ മുന്നണിയുണ്ടാക്കി തദ്ദേശ തിരഞ്ഞെടുപ്പ് നേരിടുമെന്ന് പി വി അൻവർ

സ്ഥിരം വിസിമാരുടെ അഭാവം; ഉന്നത വിദ്യാഭ്യാസത്തിന് ഹാനികരം; സര്‍ക്കാരിനും ഗവര്‍ണര്‍ക്കും ഹൈക്കോടതിയുടെ വിമര്‍ശനം

ആഗോള സൈനികച്ചെലവുകള്‍ ഉയരുന്നു; ആഗോള ദാരിദ്ര്യവും

‘ജാനകി എന്ന പേരിന് എന്താണ് കുഴപ്പം?’; ജെഎസ്‌കെ സിനിമാ വിവാദത്തിൽ സെൻസർ ബോർഡിനോട് ഹൈക്കോടതി

IND VS ENG: ഇന്ത്യക്ക് വീണ്ടും തിരിച്ചടി; ബുംറയെ കൂടാതെ മറ്റൊരു താരവും പുറത്ത്? ക്യാമ്പിൽ ആശങ്ക

അവൾ വിമാനം വീണ്ടും ആകാശത്തേക്ക് ഉയർത്തി, രോമാഞ്ചം തോന്നിയ നിമിഷം : പെപ്പെ