പ്രമോഷന് 3 ലക്ഷം, എല്ലാ അഭിമുഖങ്ങള്‍ക്കും കാശ് വാങ്ങുന്നുണ്ട്, ദുബായില്‍ നിന്നും ലഭിച്ച പ്രതിഫലം ഇങ്ങനെ..; കണക്കുകള്‍ നിരത്തി അഖില്‍ മാരാര്‍

തന്റെ സാമ്പത്തിക ശ്രോതസുമായി ബന്ധപ്പെട്ട് ഉയരുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് സംവിധായകന്‍ അഖില്‍ മാരാര്‍. കൃത്യമായി ജിഎസ്ടി ഉള്‍പ്പെടെ അടച്ചു മുന്നോട്ട് പോകുന്ന ഒരു വ്യക്തിയാണ് താന്‍ എന്ന് പറഞ്ഞാണ് സംവിധായകന്‍ രംഗത്തെത്തിയിരിക്കുന്നത്. പ്രതിഫലത്തുകയുടെ ജിസ്ടി അടക്കമുള്ള ബില്‍ വിവരങ്ങള്‍ അടക്കം പങ്കുവച്ചു കൊണ്ടാണ് അഖില്‍ മാരാരുടെ കുറിപ്പ്. ഇതിനൊപ്പം വയനാട്ടില്‍ വീട് വച്ചു കൊടുക്കാമെന്ന് പറഞ്ഞിട്ടും ചെയ്യാതിരുന്നതിന് കാരണം സര്‍ക്കാര്‍ ആണെന്നും സംവിധായകന്‍ പറയുന്നുണ്ട്.

അഖില്‍ മാരാറിന്റെ വാക്കുകള്‍:

എന്റെ വരുമാനം ആണ് പലര്‍ക്കും ആവലാതി. കൃത്യമായി ജിഎസ്ടി ഉള്‍പ്പെടെ അടച്ചു മുന്നോട്ട് പോകുന്ന ഒരു വ്യക്തിയാണ് ഞാന്‍. മുകളില്‍ കൊടുത്ത പോലെ പങ്കെടുക്കുന്ന എല്ലാ പരിപാടികള്‍ക്കും ഇന്‍വോയിസ് നല്‍കി ജിഎസ്ടിയും ഇന്‍കം ടാക്‌സും അടച്ചാണ് ഞാന്‍ വരുമാനം പറ്റുന്നത്. മിനി കൂപ്പര്‍ എടുത്തപ്പോള്‍ ടാക്‌സ് ആയത് 11 ലക്ഷം രൂപയാണ്. ബൈക്കിന്റെ ടാക്‌സ് 2.63 ലക്ഷം രൂപയാണ്. ഇതൊക്കെ സര്‍ക്കാര്‍ ഖജനാവില്‍ ആണ് വന്നതെന്ന് പോലും പലര്‍ക്കും അറിയില്ല.

ഞാന്‍ പങ്കെടുത്തിട്ടുള്ള എല്ലാ പരിപാടികളും പെയ്ഡ് ആണ്. ബന്ധങ്ങളുടെ പേരില്‍ വേടിക്കുന്ന തുക വ്യത്യാസം വരും എന്ന് മാത്രം. എന്റെ എല്ലാ അഭിമുഖങ്ങളും പെയ്ഡ് ആണ്.. ഒരു ലക്ഷം രൂപയും ജിഎസ്ടിയും തന്നാണ് കേരളത്തിലെ പ്രധാനപ്പെട്ട ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്റെ അഭിമുഖങ്ങള്‍ എടുത്തിട്ടുള്ളത്. അതിന്റെ ഇന്‍വോയിസ് ആര്‍ക്കെങ്കിലും വേണമെങ്കില്‍ അയച്ചു തരാം.

രണ്ട് ദിവസം മുമ്പ് ഷെയര്‍ മാര്‍ക്കറ്റില്‍ നിന്നും ഒരു 15000 രൂപ പ്രോഫിറ്റ് ലഭിച്ചതിന്റെ കൂടി സ്‌ക്രീന്‍ ഷോട്ട് ഇടുന്നുണ്ട്. ഇത് പോലെ എത്രയോ തവണ. പിന്നെ വിദേശത്ത് നിന്നും ലഭിക്കുന്നത് അവിടെ തന്നെ ഞാന്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാ ജിസിസി രാജ്യത്തും ഞാന്‍ പോകുന്നത് കൃത്യമായി ശമ്പളം വാങ്ങി തന്നെയാണ്. ദുബായിലെ ഒരു മീഡിയ കമ്പനിയില്‍ നിന്നും 15000 ദിര്‍ഹം ശമ്പളം അടുത്തിടെ വരെ എനിക്ക് ലഭിച്ചിരുന്നു.

ഞാന്‍ ഒരു സിനിമയില്‍ പ്രധാന വേഷം അഭിനയിച്ചിരുന്നു. ഒന്നിലധികം സിനിമകള്‍ക്ക് അഡ്വാന്‍സ് ലഭിച്ചിട്ടുണ്ട്. യൂട്യൂബില്‍ നിന്നും ഫെയ്‌സ്ബുക്കില്‍ നിന്നും എനിക്ക് വരുമാനം ഉണ്ട്.. നാളിതുവരെ വലിയ ഓഫര്‍ ഉണ്ടായിട്ടും യുവതലമുറയെ നശിപ്പിക്കുന്ന ഗെയ്മിങ് ആപ്പുകള്‍ ഞാന്‍ പ്രമോഷന്‍ ചെയ്തിട്ടില്ല. എനിക്ക് വിശ്വാസം വരാത്ത ഒരു പ്രോഡകട് പോലും പരസ്യം ചെയ്തിട്ടില്ല…

ഇനി മറ്റുള്ളവരെ സഹായിക്കുന്ന കാര്യം എനിക്ക് ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ല. ഞാന്‍ കൊടുത്തത് എനിക്കും വാങ്ങിയവര്‍ക്കും ഈശ്വരനും മാത്രം അറിഞ്ഞാല്‍ മതി… അത് എടുത്തു വിളമ്പി റീച്ച് കൂട്ടി നന്മ മരം കളിച്ചാല്‍ കേരളത്തിലെ നന്മ മരം ഫ്രോഡുകളും ഞാനും തമ്മില്‍ എന്താണ് വ്യത്യാസം. വയനാട്ടിലെ വീടിന്റെ കാര്യം ചിലര്‍ പറയുന്നത് കേട്ടു നിങ്ങള്‍ ആദ്യം പിണറായി വിജയനോട് ചോദിക്ക് നാട്ടുകാരുടെ കൈയില്‍ നിന്നും പിരിച്ച 750 കോടി എന്ത് ചെയ്തു എന്ന്.

ഏകദേശം 400 കുടുംബങ്ങള്‍ക് ഈ തുകയില്‍ നിന്നും 50 ലക്ഷം വെച്ച് കൊടുത്താലും ബാക്കി 550 കോടി സര്‍ക്കാരിന് കിട്ടും. അതിന് പുറമെ 1500 വീടുകളുടെ ഓഫര്‍ സര്‍ക്കാരിന് വന്നിട്ടുണ്ട്. അഖില്‍ മാരാര്‍ മാത്രമല്ല സര്‍ക്കാരിനെ എതിര്‍ക്കുന്ന ആരുടേയും ഓഫര്‍ അവര്‍ക്ക് വേണ്ട. വലിഞ്ഞു കയറി ചെന്ന് വീട് വച്ച് കൊടുക്കാന്‍ ആര്‍ക്കും കഴിയില്ല സര്‍ക്കാര്‍ അനുമതി നല്‍കണം. അവര്‍ നമ്മളുടെ ഓഫര്‍ സ്വീകരിക്കാന്‍ തയാര്‍ ആവണം.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു