തൂക്കി കൊല്ലാനുള്ള വകുപ്പില്‍ കേസ് എടുത്തേക്കണം, പലപ്പോഴായിട്ട് കോടതികള്‍ കയറിയിറങ്ങി.. ഇതുവരെ നാല് പാസ്‌പോര്‍ട്ട് എടുത്തു: അഖില്‍ മാരാര്‍

മുഖ്യമന്ത്രിയുടെ ദിരിതാശ്വാസനിധിക്കെതിരെ പ്രചാരണം നടത്തിയതിന് പിന്നാലെ സംവിധായകന്‍ അഖില്‍ മാരാര്‍ക്കെതിരെ കേസ് എടുത്തിരുന്നു. ദുരിതാശ്വാസനിധിയിലേക്ക് താന്‍ പണം നല്‍കില്ലെന്ന മാരാരുടെ കുറിപ്പാണ് വിവാദമായത്. ഇതോടെ മുഖ്യമന്ത്രിക്കെതിരെ കൂടുതല്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അഖില്‍ മാരാര്‍ ഇപ്പോള്‍. പിണറായി ഭരിക്കുന്ന കേരളത്തില്‍ എതിരെ സംസാരിക്കുന്നവരുടെ വാ മൂടി കെട്ടുക എന്നുള്ളത് ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല എന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്.

അഖില്‍ മാരാരുടെ വാക്കുകള്‍:

പിണറായി മഹാരാജാവ് ഭരിക്കുന്ന കേരളത്തില്‍ അദ്ദേഹത്തിന് എതിരെ സംസാരിക്കുന്നവരുടെ വാ മൂടി കെട്ടുക എന്നുള്ളത് ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല. 2016ല്‍ മുഖ്യമന്ത്രിക്ക് എതിരെ പറഞ്ഞതിനുള്ള മറ്റൊരു കേസ് ഉണ്ടായതിന് കാരണവും ഇത് തന്നെയായിരുന്നു. അന്ന് സമരം ചെയ്ത ആള്‍ക്കാര്‍ക്കെതിരെ തിരുവനന്തപുരത്ത് കേസ് എടുത്തു. എസ്എഫ്‌ഐക്കാരനായ ജിഷ്ണു പ്രണോയ് എന്ന ചെറുപ്പക്കാരന്‍ മരിച്ച സമയത്ത് അവന്റെ അമ്മ തിരുവനന്തപുരത്ത് എന്റെ മകന് നീതി കിട്ടണം എന്ന് പറഞ്ഞുകൊണ്ട് സമരം ചെയ്യാന്‍ പോയപ്പോള്‍ ആ സമരത്തിന് പിന്തുണ കൊടുത്ത ആള്‍ക്കാരെ എല്ലാം പിടിച്ചു ജയിലില്‍ ഇട്ടു.

ലോകത്തിലെ ആദ്യമായിട്ടാണ് ഒരു സമരത്തിന് പിന്തുണ കൊടുത്ത ആള്‍ക്കാരെ ജയിലില്‍ ഇടുന്നത്. പിണറായി വിജയന് വ്യക്തിവൈരാഗ്യമുള്ള കെ.എം ഷാജഹാനെ പോലെയുള്ള ആള്‍ക്കാരെ പിടിച്ചു ജയിലില്‍ ഇട്ട സമയത്ത് പിണറായി വിജയന്‍ ഫാസിസ്റ്റ് ആണ് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരാളുടെ ഗുണം ഒന്നും പിണറായി വിജയന് ഇല്ല എന്ന് പറഞ്ഞ് ഒരിക്കല്‍ പ്രേമചന്ദ്രനെതിരെ അദ്ദേഹം തന്നെ ഉപയോഗിച്ച ഒരു പദം ഞാന്‍ അദ്ദേഹത്തിനെതിരെ ഉപയോഗിച്ചു കൊണ്ട് ഞാന്‍ ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് എഴുതി.

അന്ന് എനിക്ക് എതിരെ ഒരു കേസ് ഉണ്ടായിട്ടുണ്ട്. കേസും കാര്യങ്ങളും ഒക്കെ അതിന്റെ വഴിക്ക് പോകും. എനിക്ക് അതിന്റെ പേരില്‍ ഒരുപാട് നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. പലപ്പോഴായിട്ട് കോടതികള്‍ കയറിയിറങ്ങി. എന്റെ പാസ്‌പോര്‍ട്ടിന് ഒരു വര്‍ഷത്തെ കാലാവധിയേ ലഭിച്ചുള്ളൂ, നാല് വര്‍ഷംകൊണ്ട് നാല് പാസ്‌പോര്‍ട്ട് എടുത്ത ഒരാളാണ് ഞാന്‍.

എന്നിരുന്നാലും നമ്മള്‍ എതിര്‍ത്ത വിഷയങ്ങള്‍ ഈ നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. എനിക്ക് വേണ്ടിയിട്ട് അല്ല ഞാന്‍ എതിര്‍ത്തത്. ഈ രാജ്യത്ത് ജനങ്ങള്‍ക്ക് തന്റെ അഭിപ്രായം പറയാന്‍ കഴിയില്ല എന്നുണ്ടെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ നിങ്ങള്‍ക്ക് ഇതേ പ്രശ്‌നം വരും നിങ്ങള്‍ക്ക് ഇതേ കാക്കിയിട്ട ഭടന്മാരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ള അനീതികള്‍ക്കെതിരെ നിങ്ങള്‍ക്ക് പ്രതികരിക്കാന്‍ കഴിയാതെ വരും. അതുകൊണ്ട് മാത്രമാണ് പ്രതികരിച്ചത്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു