ചുഴലിക്കാറ്റുകള്‍ക്ക് ആരാണ് പേരിടുന്നത്? അതിന് പിന്നിലെ രഹസ്യം

മാറി മാറി വരുന്ന ചുഴലിക്കാറ്റുകള്‍ക്ക് എങ്ങനെയാണ് ഈ പേരുകള്‍ ലഭിക്കുന്നത് എന്നറിയേണ്ടേ? ഇപ്പോഴത്തെ കാലാവസ്ഥാമാറ്റത്തിന് കാരണമായത് ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുകിഴക്കന്‍ മേഖലകളില്‍ രൂപപ്പെട്ട അസാനി ചുഴലിക്കാറ്റാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇനി വരാന്‍ പോകുന്ന ചുഴലിക്കാറ്റിനും പേരിട്ടു കഴിഞ്ഞെന്നാണ് പുതിയ വിവരം. സിത്രാംഗ്് എന്നായിരിക്കും അതിന്റെ പേര്.
ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ചുഴലിക്കാറ്റുകള്‍ക്ക് പേരുകള്‍ നല്‍കുക. അക്ഷരക്രമത്തില്‍ വരുന്ന പേരുകള്‍ പക്ഷേ മതം, ലിംഗം, രാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെട്ടവയായിരിക്കില്ല. ഓരോ തവണയും നല്‍കിയ പേരുകള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ നല്‍കുന്നു.
2020ല്‍ ചുഴലിക്കാറ്റുകള്‍ക്കുവേണ്ടി ലിസ്റ്റ് ചെയ്തത് 169 പേരുകളായിരുന്നു. 13 രാജ്യങ്ങളില്‍ നിന്നുമുള്ള പേരുകളടങ്ങിയ ലിസ്റ്റില്‍ പ്രൊബാഹോ, മുരസു, ജാര്‍ എന്നിവയാണ് ഇന്ത്യയില്‍ നിര്‍ദേശിച്ചവ. 2004 സെപ്റ്റംബര്‍ മുതലാണ് ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലുമുള്ള ചുഴലിക്കാറ്റുകള്‍ക്ക് പേര് നല്‍കിത്തുടങ്ങിയത്.
‘അസാനി’ എന്ന പേരിട്ടത് ശ്രീലങ്കയും ‘സിത്രാംഗ്’ എന്ന പേര് നല്‍കിയത് തായ്ലന്‍ഡുമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള പ്രാദേശിക കാലാവസ്ഥാ കേന്ദ്രങ്ങളും, ഉഷ്ണമേഖലാ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രങ്ങളുമാണ് പേരുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കുന്നത്.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”